Tuesday, October 29, 2013

നമസ്‌കാരം വിശ്വാസിയുടെ രക്ഷാമാര്‍ഗ്ഗം



അല്‍ബഖറ സൂറത്തില്‍ അല്ലാ ഹു സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത്‌ അവര്‍ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവരാണ്‌ എന്ന വിശേഷണം കൂടി ചേര്‍ത്തു കൊണ്ടാണ്‌. നിങ്ങള്‍ മുഹമ്മദ്‌ നബി(സ)യും അനുയായികളും ചെയ്യുന്നതു പോലെ നമസ്‌കാരം നിര്‍വഹിക്കണമെന്നും അവരോട്‌ വിശ്വാസം കൊണ്ട്‌ ആഹ്വാനം ചെയ്‌തശേഷം അല്ലാഹു കല്‍പിക്കുന്നതു കാണാം.

"ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ അല്ലാഹുവിനോട്‌ സഹായം തേടണം" എന്ന്‌ അല്ലാഹു പഠിപ്പിക്കുന്നു. നബി(സ) തങ്ങള്‍ക്കു വല്ല പ്രയാസവും നേരിട്ടാല്‍ ധൃതിപ്പെട്ടുകൊണ്ട്‌ നബി(സ) നമസ്‌കാരത്തിലേക്ക്‌ കടക്കുമായിരുന്നുവെന്നു ഹദീസിലുണ്ട്‌. നേതൃസ്ഥാനത്തോടുള്ള സ്‌നേഹവും ആര്‍ത്തിയും മൂലം നബി(സ)തങ്ങള്‍ക്കു നുബുവ്വത്തു ലഭിച്ചതില്‍ പ്രയാസമനുഭവിച്ച ജൂതരോട്‌ വിശ്വസിച്ചുകൊണ്ട്‌ നമസ്‌കാരം നിര്‍വ്വഹിക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌. തന്‍മൂലം അഹങ്കാരം നശിക്കുകയും ഭയഭക്തി ഉണ്ടാകുകയും ചെയ്യുമെന്ന്‌ അവരെ അല്ലാഹു ഉപദേശിച്ചതാണ്‌ പ്രസ്‌തുത ആയത്തിലൂടെ എന്ന്‌ വ്യാഖ്യാതാക്കള്‍ ഉണര്‍ത്തിയിട്ടുണ്ട്‌. അനുസരണത്തോടു മനസ്സിണങ്ങിയിട്ടില്ലെങ്കില്‍ നമസ്‌കാരം ഭാരമായി തോന്നുമെന്നും അല്ലാഹു പഠിപ്പിക്കുന്നു.
പരലോക വിജയത്തിന്‌ അല്ലാഹുവിനോട്‌ സഹായം തേടേണ്ടതും പ്രസ്‌തുത കര്‍മ്മങ്ങളെ കൊണ്ടാണ്‌ എന്ന്‌ അല്ലാഹു പറയുന്നത്‌ കാണാം. ഇത്‌ അല്ലാഹു ആവര്‍ത്തിച്ച്‌ ഊന്നല്‍ നല്‍കിക്കൊണ്ട്‌ പറയുന്നുണ്ട്‌.
അഞ്ചുനേരത്തെ നമസ്‌കാരങ്ങളെയും കൃത്യസമയത്ത്‌ നിര്‍വ്വഹിച്ചു കൊണ്ട്‌ നിങ്ങള്‍ സൂക്ഷ്‌മത പാലിക്കണമെന്നല്ലാഹു കല്‍പിക്കുന്നു. ഇതില്‍ "വുസ്‌ത്വാ" എന്ന ഒരു നമസ്‌കാരം പ്രത്യേകം ശ്രേഷ്‌ഠതയുള്ളതായി അല്ലാ ഹു എടുത്തു പറഞ്ഞിരിക്കുന്നു. ഇത്‌ അസ്‌ര്‍ നമസ്‌കാരമാണെന്നാണ്‌ പ്രബല അഭിപ്രായം. ഈ അഭിപ്രായത്തെ ഇമാം ശാഫിഈ(റ)ബലപ്പെടുത്തുന്നു. പകലിലെ മലക്കുകള്‍ തത്സമയം കയറി ആകാശത്തിലേക്ക്‌ പോകുകയും രാത്രിയിലെ മലക്കുകള്‍ ഇറങ്ങിവരികയും ചെയ്യുന്നതാണ്‌ ഇതിനു കാരണം. ഇത്‌ സുബ്‌ഹ്‌ ആണെന്നും ളുഹ്‌റ്‌ ആണെന്നും അഭിപ്രായമുണ്ട്‌. പ്രഭാതത്തില്‍ എന്റെ സമുദായത്തിന്ന്‌ അല്ലാഹു ധന്യത നല്‍കിയിരിക്കുന്നു എന്ന ഹദീസിനുപുറമെ ജനങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നു പ്രയാസം സഹിച്ചു നിര്‍വ്വഹിക്കുന്ന നമസ്‌കാരമാണതെന്നത്രെ സുബ്‌ഹാണെന്നു പറയുന്നവരുടെ ന്യായം. ഇതാണ്‌ മാലികി(റ)ന്റെ അഭിപ്രായം. ഇസ്‌ലാമില്‍ ആദ്യമായി പ്രകടമായി കണ്ട നമസ്‌കാരമാണ്‌ ളുഹ്‌റെന്ന്‌ ആ നമസ്‌കാരമെന്ന്‌ അഭിപ്രായപ്പെടുന്നവരുടെ പിന്‍ബലം. ഒറ്റയായ നമസ്‌കാരമായത്‌ കൊണ്ട്‌ മഗ്‌രിബാണെന്നും ജനങ്ങള്‍ അലസമായിരിക്കുന്ന സമയത്ത്‌ നിര്‍വഹിക്കുന്നത്‌ കൊണ്ട്‌ ഇശാആണെന്നും അഭിപ്രായമുണ്ട്‌. ജുമുഅയാണെന്നും ജനാസയാണെന്നും നബി(സ)യുടെ മേല്‍ സ്വലാത്താണെന്നും നിഗമനങ്ങള്‍ വേറെയുമുണ്ട്‌. ലൈലത്തുല്‍ ഖദ്‌റ്‌, ജുമുഅ ദിവസത്തിലെ ഉത്തരം കിട്ടുന്ന സമയം എന്നിവ ഗോപ്യമാക്കിയതു പോലെ ജനങ്ങള്‍ എല്ലാം ശ്രദ്ധിച്ച്‌ നിര്‍വഹിക്കാന്‍ വേണ്ടിയാണ്‌ ഇതും മറച്ചു വച്ചത്‌. സുബ്‌ഹ്‌ നമസ്‌കാരത്തിന്റെയും അസ്‌റിന്റെയും ശ്രേഷ്‌ഠത വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ തെളിവായി നിരത്തികൊണ്ട്‌ ഇത്‌ രണ്ടുമാണ്‌ "വുസ്‌ത്വാ" എന്ന്‌ ഇബ്‌നുല്‍ അറബി, ഇബ്‌നു അബീജംറ എന്നിവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

"അല്ലാഹുവിന്‌ വഴിപ്പെട്ടവരായി നിങ്ങള്‍ നമസ്‌കാരത്തില്‍ നില്‍ക്കണം" എന്ന്‌ ഈ ആയത്തില്‍ കാണാം. നമസ്‌കാരത്തില്‍ സംസാരിക്കാറുണ്ടായിരുന്ന ഞങ്ങളോട്‌ ഈ ആയത്ത്‌ ഇറങ്ങിയതോടെ സംസാരം നിരോധിക്കപ്പെട്ടു എന്ന്‌ സൈദുബ്‌നു അര്‍ഖം(റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസിലുണ്ട്‌.

ശത്രു, വെള്ളം, അഗ്‌നി തുടങ്ങിയവ ഭയപ്പെട്ടാല്‍ നടന്നു കൊണ്ടും വാഹനം കയറിയും ഖിബ്‌ലക്കു മുന്നിടുകപോലുള്ള നിബന്ധനകള്‍ ഒഴിവാക്കി കൊണ്ടും റുകൂഅ്‌, സുജൂദ്‌ തുടങ്ങിയ ഘടകങ്ങള്‍ ലഘൂകരിച്ച്‌ കൊണ്ടും നമസ്‌കരിക്കാന്‍ ശറഅ്‌ നിര്‍ദ്ദേശിക്കുന്നു.
ദിക്‌റിന്റെ ഇനങ്ങള്‍ നിറഞ്ഞതു കൊണ്ട്‌ ചില സ്ഥലങ്ങളില്‍ ദിക്‌റ്‌ എന്ന പ്രയോഗമാണ്‌ നമസ്‌കാരത്തെക്കുറിച്ച്‌ അല്ലാഹു നടത്തിയിരിക്കുന്നത്‌. സ്വലാത്തുല്‍ ഘൗഫ്‌ വിവരിക്കുന്ന സ്ഥലത്തും ഈ പ്രയോഗം കാണാം.

നബി(സ)തങ്ങള്‍ക്ക്‌ മുമ്പും നമസ്‌കാരം ഇബാദത്തായുണ്ടായിരുന്നു.എന്നാല്‍ ഇതേപ്രകാരം അഞ്ചു നമസ്‌കാരവും നിര്‍ബ്ബന്ധമില്ലായിരുന്നുവെന്ന്‌ മാത്രം. നമ്മുടെ അഞ്ച്‌ നമസ്‌കാരങ്ങളില്‍ തന്നെ ചിലത്‌ ഫര്‍ളാക്കപ്പെട്ട നബിമാരും ഉണ്ട്‌. സകരിയ്യ(അ) പള്ളിയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്നപ്പോള്‍ യഹ്‌യാ നബി(അ)യെ പുത്രനായി നല്‍കാന്‍ അല്ലാഹു തിരുമാനിച്ചതായി ജിബ്‌രീല്‍(അ) വിളിച്ചു പറഞ്ഞതായി ഖുര്‍ആനിലുണ്ട്‌. മര്‍യം ബീവി(റ)യോട്‌ നിങ്ങള്‍ അല്ലാഹുവിന്ന്‌ വഴിപ്പെടുകയും നമസ്‌കരിക്കുന്നവരോട്‌ കൂടെ നമസ്‌കരിക്കുകയും ചെയ്യണമെന്ന്‌ അല്ലാഹു കല്‍പിച്ചിട്ടുണ്ട്‌ എന്നും ആലുഇംറാന്‍ സൂറത്തില്‍ കാണാം.

നമസ്‌കാരത്തില്‍ ഭയഭക്തിയും അടക്കവും കാണിക്കുന്നവരെയും സുന്നത്ത്‌ നമസ്‌കരിക്കുന്നവരെയും അല്ലാഹു പ്രത്യേകം പുകഴ്‌ത്തി പറഞ്ഞതായ ഖുര്‍ആന്‍ സൂക്തങ്ങള്‍ കാണാം. നമസ്‌കാരത്തിലേക്കുള്ള വിളി കേള്‍ക്കുമ്പോള്‍ പരിഹസിക്കുന്നവരെ "ചിന്താശക്തി ഉപയോഗിക്കാത്തവര്" എന്ന്‌ അല്ലാഹു വിമര്‍ശിക്കുന്നു. എന്റെ നമസ്‌കാരവും മറ്റു ഇബാദത്തുകളും ലോകരക്ഷിതാവായ അല്ലാഹവിന്‌ മാത്രമാണ്‌ എന്ന്‌ പറയാന്‍ അല്ലാഹു പഠിപ്പിച്ചിരിക്കുന്നു. തൗറാത്‌കൊണ്ട്‌ മുറുകെ പിടിക്കുകയും നമസ്‌കാരം നില നിറുത്തുകയും ചെയ്‌ത അബ്‌ദുല്ലാഹിബ്‌നു സലാമിനെ പോലെയുള്ള യഹൂദീ പണ്ഡിതരെ ഖുര്‍ആനില്‍ അല്ലാഹു സന്‍മാര്‍ഗ്ഗികളും പരിഷ്‌കര്‍ത്താക്കളുമായി വിശേഷിപ്പിച്ചിരിക്കുന്നു.
സമസ്‌കാരത്തില്‍ മടിയന്‍മാരായും നമസ്‌കാരത്തെഭാരമായി കണ്ടുകൊണ്ടും അതില്‍ പ്രവേശിക്കുന്നവരെ അല്ലാഹു അവിശ്വാസികളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഇതിനു വിപരീതമായിട്ടുള്ളവര്‍ക്ക്‌ അവന്റെ കരുണ കൊണ്ടുള്ള വാഗ്‌ദാനവും നടത്തിയിരിക്കുന്നു. അവിശ്വാസികള്‍ ചിലപ്പോള്‍ പ്രവാചകന്‍മാരെ ആക്ഷേപിക്കാന്‍ നമസ്‌കാരത്തെ മറയാക്കിയതായി ചരിത്രത്തില്‍ കാണാം. ഞങ്ങളുടെ പിതാക്കന്‍മാര്‍ ആരാധിക്കുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ നിന്നോട്‌ കല്‍പിക്കുന്നത്‌ നിന്റെ നമസ്‌കാരമാണോ എന്ന്‌ ശുഐബ്‌ നബി(അ)യോട്‌ അവിടുത്തെ ജനത ചോദിക്കാറുണ്ടായിരുന്നു.

സ്വലാത്തുല്‍ ഫജ്‌റ്‌, സ്വലാത്തുല്‍ ഇശാഅ്‌ എന്നീ സമസ്‌കാരങ്ങള്‍ പേരെടുത്ത്‌ ഖുര്‍ആനില്‍ പറഞ്ഞതുകാണാം. രാത്രിയില്‍ ഉറക്കം കഴിഞ്ഞ്‌ നമസ്‌കരിക്കുന്നവരെ അല്ലാ ഹു പുകഴ്‌ത്തിയിരിക്കുന്നു. വഹ്‌യിന്റെ ആരംഭവേളയില്‍ തന്നെ ഇത്തരത്തില്‍ നമസ്‌കരിക്കാന്‍ അല്ലാഹു നബിയോട്‌ കല്‍പിച്ചിരുന്നു. നബി(സ)ഇപ്രകാരം നമസ്‌കരിച്ചു കാലുകള്‍ തളരാറുണ്ടായിരുന്നവെന്നും പാപ സുരക്ഷിതരായ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്‌ എന്തിനാണ്‌ എന്ന്‌ ചോദിച്ച ആഇശ ബീവി(റ)യോട്‌ ഏറ്റവും നന്ദിയുള്ള അടിമയാവേണ്ടത്‌ ഞാനല്ലയോ! എന്ന്‌ റസൂല്‍ കരീം(സ) ചോദിച്ചിരുന്നുവെന്നും ഹദീസിലുണ്ട്‌.

നരകത്തില്‍ നിന്ന്‌ പുറപ്പെടുവിക്കപ്പെട്ട്‌ സ്വര്‍ഗ്ഗത്തില്‍ എത്തിയ വിശ്വാസികളോട്‌ നിങ്ങള്‍ നരകത്തില്‍ കടന്നതെന്തു കൊണ്ടാണ്‌ എന്ന്‌ ചോദിക്കുമ്പോള്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നവരില്‍ പെട്ടവരായിരുന്നില്ല എന്ന്‌ അവര്‍ പറയുമത്രെ. ഖിയാമ ദിവസം ഇത്തരക്കാരുടെ മുഖം ചുളിഞ്ഞിരിക്കുകയും ചെയ്യും. അപ്പോള്‍ അഞ്ചു വഖ്‌ത്‌ നമസ്‌കാരവും മുറപോലെ നിര്‍വഹിച്ചവന്‍ ആഖിറത്തില്‍ വിജയിച്ചവനത്രെ. അതേസമയം നമസ്‌കാരത്തെ വിട്ടു പിന്തിക്കുന്നവര്‍ക്ക സര്‍വ്വനാശവുമുണ്ടെന്നും "വൈല്‍ " എന്ന നരകത്തില്‍ അവരെ പ്രവേശിക്കപ്പെടുമെന്നും ഖുര്‍ആനില്‍ വന്നിരിക്കുന്നു.

Tuesday, April 30, 2013

ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ? , YOOSUF HABEEB




മുസ്‌ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര് ആണ്. ഉമ്മത്തിനെ മുന്നില് നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.

ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള് പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്ക്ക് തെറ്റ് പറ്റും, അതിൽ ഖുര്ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.

എന്ത് തര്ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.
സൂറത്ത് നിസാഇലെ 59ആം ആയത്ത്.
{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.

ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു. (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു. (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.
(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവും

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.

“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).
ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.
(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .
വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.
(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.

ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ
നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം,
തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന്‍ വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.

അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര് സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.

ഇമാമുമാര്‍ പ്രവാചകന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര് ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ്‌ അതിനര്‍ത്ഥം.

അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത്‌ അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന്‍ നിലനില്‍ക്കുന്നത്. ഈ ദീന്‍ സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.
ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

Tuesday, April 23, 2013

എല്ലില്ലാത്ത അവയവം:നാശത്തിന്റെ വാതിൽ- വിജയത്തിന്റെതും , aboozahid


നന്മയും തിന്മയും വേർതിരിക്കപ്പെടാത്തതിന്റെ പേരിലാണ് മുസ്ലിം സമൂഹം സകലമാനധാർമികച്യുതികളിലും അകപ്പെട്ടു പോകുന്നതെന്ന് ഒരാൾക്കും അഭിപ്രായം കാണില്ല.നന്മയുംതിന്മയും വ്യക്തമാണ്.സമീപനങ്ങളാണ് മനുഷ്യനെ സന്മാർഗ്ഗത്തിലും തിന്മയുടെ വഴിയിലും എത്തിക്കുന്നത്.താൽക്കാലികമായസന്തോഷങ്ങളും സംതൃപ്തിയും മാത്രം ലക്ഷ്യമാകുന്ന ജീവിത മനോഭാവമാണ് ഞാൻ അടക്കമുള്ള നല്ലൊരു വിഭാഗം ജനങ്ങളിലും നേരായ വഴിയിൽ മാർഗ തടസംസൃഷ്ടിക്കുന്നത്.രസങ്ങളുടെ പിന്നാലെ ഉള്ള ലഹരി ബാധിച്ചവനെ പോലെ സ്വബോധംനഷ്ടപ്പെട്ട ഓട്ടത്തിലാണ് നാം എല്ലാം.മാനസികവും ശാരീരികവുമായ രസങ്ങൾ തേടിയുള്ള ഈഅലച്ചിൽ അല്ലാതെ നമ്മുടെ ഓരോരുത്തരുടെയും രാപ്പകലുകളിൽ കടന്നു വരുന്നുണ്ടോ?

'എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നമരണത്തെ കുറിച്ച് നിങ്ങൾ ധാരാളം ആയി ചിന്തിക്കുക' എന്ന തിരു വചനംപ്രാവർത്തികമായി വന്ന ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും.സാമൂഹ്യ ജീവി എന്നനിലക്ക് എല്ലാ സുഖാസ്വാദനങ്ങളിലും അവനും ഇടപഴകുകയും അതിനെ ഒക്കെ ആശിക്കുകയും ചെയ്യുമ്പോഴുംആത്യന്തികമായി ഇതൊക്കെ വിട്ട് വെറും മണ്ണിലേക്ക് പോയി കിടക്കെണ്ടവനാണ് ഞാൻ എന്നബൊധമാകും അവനെ നയിക്കുക എന്നത് തീർച്ചയാണ്.

ഓരോ ദിവസവും ഉണർന്നു എഴുന്നേറ്റത് മുതൽ എത്ര എത്ര മടക്ക യാത്രയുടെ വാർത്തകൾനാം കേൾക്കുന്നു.പ്രവാസത്തിന്റെ പ്രയാസത്തിൽ നിന്നുള്ള മടക്ക യാത്ര പോലുംസന്തോഷകരം ആകുന്നത് ഒരുക്കി വെച്ച അല്ലലില്ലാത്ത ഒരുജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ്.മുൻ കരുതലോന്നും ഇല്ലാതെ സ്വദേശതേക്ക് എല്ലാംമതിയാക്കി തിരിച്ചു പോകുന്നവന് സന്തോഷത്തിലും ഏറെ ആധിയായിരിക്കും മനസ്സിൽ.വരാൻപോകുന്ന നാളുകളിലെ ജീവിത പ്രയാസങ്ങളെ ചൊല്ലിയുള്ള ആധി.പക്ഷെ സമുദ്രത്തിൽമുക്കിയെടുത്ത വിരൽ തുമ്പിൽ ഉള്ള വെള്ളത്തിന്റെ തുള്ളികളും സമുദ്രത്തിൽബാക്കിയുള്ള ജലവും തമ്മിൽ എത്ര മാത്രം അളവ് വ്യത്യാസമുണ്ടോ അതിനേക്കാൾ വളരെ വലിയദൈര്ഘ്യ വ്യത്യാസമാണ് ദുനിയാവിന്റെ ജീവിതത്തിന്റെചെറുപ്പവും മരണാനന്തര ജീവിതത്തിന്റെ ദൈര്ഘ്യവും തമ്മിൽ എന്നത് സുവിദിതമാണ്.

സ്വദേശതേക്ക് മടങ്ങുന്ന ഓരോ മനുഷ്യനും ഒരുക്കി വെച്ച വിഭവങ്ങളുടെ മേലുള്ളചിന്തയിൽ മുഴുകി പ്രയാസപ്പെടുന്നതാണ് നമുക്ക് പരിചയം എങ്കിൽ നാമെല്ലാം കാലകാലത്തേക്കുള്ള ഒരു ദേശത്തേക്ക് മടങ്ങേണ്ടവരാണ് എന്നും പ്രവാസമാകുന്ന ഈലോകത്തെ ജീവിതത്തിൽ സ്വരുക്കൂട്ടിയ നന്മയുടെ വിഭവങ്ങൾ മാത്രമാണ് അചിന്തനീയമായ സൗഭാഗ്യത്തിന്റെ വീടുകളിലെ ജീവിതംനല്കുകയുള്ളൂ എന്നതും അറിയാത്തവരല്ല നാമോരാളും.

രക്ഷിതാവായ അല്ലാഹു അവന്റെ അടിയാരുകളായ നമുക്കെല്ലാംനമ്മുടെ ഇഷ്ടമോ ആഗ്രഹമോ തേട്ടമോ ഇല്ലാതെ തന്നെ എന്തെന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക്ചൊരിഞ്ഞു തന്നു.ഓരോരുത്തരും അവനവന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അവനുജീവിതത്തിൽ തീർത്താൽ തീരാത്ത ബാധ്യത സ്രഷ്ടാവിനോട്‌ ഉണ്ട് എന്നത് മനസ്സിലാക്കാൻപ്രയാസമില്ല.

من عرف نفسه فقد عرف ربه
'ഏതെങ്കിലും ഒരാൾ അവന്റെ സ്വന്തം ശരീരത്തെ അറിയേണ്ട വിധം അറിഞ്ഞാൽ അവനു അവന്റെ റബ്ബിനെ അറിയാൻ കഴിയും'

എല്ലില്ലാത്ത രണ്ടു അവയവങ്ങളെ കുറിച്ച് ഹബീബായ നബി (സ്വ) തങ്ങൾ വളരെവ്യക്തമായും നമ്മെ ഉണർത്തിയിട്ടുണ്ട്.അവന്റെ ഗുഹ്യ സ്ഥാനത്തെയും അവന്റെ നാവിനെയുംനിയന്ത്രിക്കാം എന്നൊരാൾ വാക്ക് നൽകിയാൽ അവനു സ്വര്ഗം ഹബീബായ നബി തങ്ങൾ (സ്വ) ഗ്യാരണ്ടിനല്കുന്നു.മനുഷ്യ ജീവിതത്തിലെ അപഥ സഞ്ചാരങ്ങളുടെ മുഖ്യ കാരണങ്ങളും ഈ രണ്ടുഅവയവങ്ങളെ അപേക്ഷിച്ചിരിക്കും. അതിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ നാവ്.നാവിനോളംമനുഷ്യനെ നാശത്തിന്റെ പടുകുഴിയിലേക്ക് കൊണ്ട് പോകുന്ന മറ്റൊരു അവയവം ഇല്ല തന്നെ.

ഒരവസരം നബി തങ്ങൾ (സ്വ)പറഞ്ഞു:ആദമിന്റെ സന്തതികളിൽ നിന്നും സംഭവിക്കുന്ന തെറ്റുകളിൽ ഭൂരിഭാഗവും അവന്റെനാവിനാൽ വരുന്നതാണ് (ത്വബ്രാനി).

നേരം പുലരുന്നത് മുതൽ ഉറക്കപ്പായയിൽ കണ്ണടക്കുന്നത് വരെ എണ്ണിയാൽ ഒടുങ്ങാത്തപാപങ്ങളുടെ കണക്കു പുസ്തകം തന്നെയാണ് നമ്മുടെ ജീവിതം.നാമുമായി ഇടപഴകുന്നവരിൽ ഭൂരിപക്ഷം പേരും നമ്മുടെ നാവിനാൽ കെടുതി അനുഭവിക്കേണ്ടി വരുന്നു. സംസാരിക്കുന്നതിൽഭൂരിഭാഗവും സത്യമോ അസത്യമോ എന്ന് ഉറപ്പോ ഏകദേശ ധാരണയോ പോലുമില്ലാത്ത കാര്യങ്ങൾ.നിശ്ചയമായുംഇത് നമ്മെ നന്മയിൽ നിന്നും അകറ്റുകയും കാലകാല നാശത്തിനു ഹേതുവാകുകയും ചെയ്യും.ഒരുമനുഷ്യന്റെ സത്യ സാക്ഷ്യത്തെ പോലും തെളിയിക്കുന്നതായി മുത്ത് നബി (സ്വ) തങ്ങൾപറഞ്ഞത് 'അവന്റെ നാവിനെ തൊട്ടും കരങ്ങളെ തൊട്ടുംമറ്റു മുസ്ലിംകൾ സുരക്ഷിതൻ ആണെങ്കിൽ' എന്നാണു എന്നതോർക്കുമ്പോൾ മാത്രമേ ഇതിന്റെ പ്രാധാന്യംനമ്മിലേക്ക് കടക്കുകയുള്ളൂ.
ഊഹങ്ങളും സംശയങ്ങളും വെച്ച് കൊണ്ട് തന്റെ സഹോദരന്റെ സ്വകാര്യതകളെ പോലുംഅപ്പുറവും ഇപ്പുറവും ആലോചിക്കാതെ സമൂഹ മധ്യത്തിൽ ആഘോഷിക്കപ്പെടുകയാണ്ഇന്ന്.സത്യമാകാൻ നേരിയ സാധ്യത ഉണ്ടോ എന്ന അന്വേഷണം പോലും നമ്മിൽനിന്നുണ്ടാകുന്നില്ല.അതെ കാര്യം തന്റെ കാര്യത്തിൽ മറ്റൊരാൾ പറയുന്നത് നമ്മിൽഒരാളും ഇഷ്ടപ്പെടുകയും ഇല്ല - എന്നിട്ടും അന്യന്റെ തെറ്റുകൾ പരസ്യമാക്കുന്നതിൽഅല്ലാഹുവിന്റെ കോപം നേടുകയും പിശാചിന്റെ പ്രീതിക്ക് പാത്രമാകുകയും ചെയ്യുക എന്നത്മാത്രമാണ് ഇതിന്റെ നേട്ടം.വിശുദ്ധ ഖുർആൻ അത് നമ്മെ ഉണർത്തുകയും ചെയ്തു.

يا أيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا تجسسوا ولا يغتب بعضكم بعضا أيحب أحدكم أن يأكل لحم أخيه ميتا فكرهتموه واتقوا الله إن الله تواب رحيم
سورة الحجرات
ആശയം : സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക.തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരപ്പണി ചെയ്യുകയോഅവരുടെ അഭാവത്തിൽ അവരെ പറ്റി ദോഷം പറയുകയും അരുത്.നിങ്ങളുടെ സഹോദരന്‍മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലുംഇഷ്ടപ്പെടുമോ? അതിനെ നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവിനു നിങ്ങൾ തഖ്‌വാ ചെയ്യുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

ഗീബത്തും നമീമത്തും കൊടി കുത്തി വാഴുന്ന നമ്മുടെ ദൈനം ദിന പ്രവർത്തി മണ്ഡലങ്ങൾനന്മകൾക്ക് മീതെ അഴുക്കിന്റെ കറ പുരട്ടുന്നു എന്നതാണ് സത്യം.രണ്ടുചുണ്ടുകൾക്കിടയിലൂടെ പുറത്തു വന്ന ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി യാതൊരുആലോചനയും നമ്മിലാർക്കും തദവസരം ഉണ്ടാകുന്നില്ല.എത്ര എത്ര നല്ല നല്ല കർമ്മങ്ങൾചെയ്തു കൂട്ടി ജീവിതത്തിന്റെ ബഹുഭൂരി ഭാഗവും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചമനുഷ്യനും അവന്റെ നാവിനെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നതോടെ ചെയ്തതെല്ലാം പാഴ്വേലആയി മാറുന്നു.
'ഒരു മനുഷ്യൻ അനന്തര ഫലത്തെ കുറിച്ച്ആലോചിക്കാതെ ഒരു വാക്ക് സംസാരിക്കുന്നു- പക്ഷെ അത് കാരണമായി കിഴക്കും പടിഞ്ഞാറുംതമ്മിലുള്ള അകലത്തെക്കാൾ ആഴത്തിൽ അവൻ നരകാഗ്നിയിൽ പതിക്കുന്നു'(ബുഖാരി).
തന്റെ സഹോദരനെ പറ്റി തികച്ചും സത്യമായ വസ്തുതകൾ ആണെങ്കിൽ പോലും അവനുഇഷ്ടമല്ലാതെ വരുമ്പോൾ അത് പറയുന്നതാണ് 'ഗീബത്ത്' എന്നതാണ് നബി തങ്ങൾ (സ്വ)ഇവ്വിഷയകമായി സ്വഹാബത്തിനെയും അത് വഴി ലോകത്തെയാകമാനം പഠിപ്പിച്ചത്.അഥവാഅല്ലാഹുവിങ്കൽ ഷിക്ഷാർഹമായ കാര്യം ആകണം എങ്കിൽ തന്റെ നാവു കൊണ്ട് ഒരാളെ പറ്റിഇല്ലാത്ത കാര്യം പറയണം എന്നില്ല - മറിച്ച് ഉള്ളതാകട്ടെ ഇല്ലാത്തതാകട്ടെ അവനുഇഷ്ടമല്ലാത്തത് പറയലാണ്.പറയുന്ന കാര്യം ഇല്ലാത്തത് കൂടെ ആണെങ്കിൽ അവിടെ കളവ്പറഞ്ഞതിന്റെ പാപം കൂടെ വഹിക്കേണ്ടി വരുന്നു എന്നതാണ് സത്യം.
‘ഏഷണിയും പരദൂഷണവുംദുരാരോപണവും ഗീബത്തിന്റെ പല ഭാഗങ്ങൾ മാത്രമെന്നും ഏഷണി തന്റെ സഹോദരനെ കൊണ്ട്ഉള്ളത് പറയലും (അവനു ഇഷ്ടമല്ലാത്തത്) പരദൂഷണം അവനെ കൊണ്ട് കേട്ടറിഞ്ഞ കാര്യം പറയലും(സത്യമാകാം-അസത്യമാകാം) ദുരാരോപണം അവനെ കൊണ്ട് കളവു പറയലും ആണ്’ എന്നാണു മഹാനായഹസനുൽ ബസ്വരി (റ) പറഞ്ഞത്.
വിശ്വാസത്തിന്റെ പൂർണ്ണതയെ നശിപ്പിക്കുന്നതിൽ നമ്മുടെ നാവിന്റെ പങ്ക് വളരെവലുതാണ്‌ എന്നതും മഹാനവർകൾ വ്യക്തമാക്കുകയുണ്ടായി.നമ്മുടെ മതബോധത്തെ കാർന്നു തിന്നുന്നരോഗമാണ് നാവു കൊണ്ട് അന്യനെ വേദനിപ്പിക്കൽ എന്ന തിരിച്ചറിവാണ് വിജയത്തിന്റെഅടിസ്ഥാനം.
“അല്ലാഹുവാണേ സത്യം, ചീഞ്ഞളിയുന്ന വ്രണം മനുഷ്യ ശരീരത്തെനശിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ ഗീബത്ത് മുസ്ലിമായ മനുഷ്യന്റെ വിശ്വാസത്തെനശിപ്പിക്കുന്നു.”(ഹസൻ ഉൽ ബസ്വരി).
സ്വന്തം കുറ്റങ്ങളും കുറവുകളും തീർത്താൽതീരാത്ത അത്രയും ഉണ്ടായിട്ടും അതിനെ പറ്റി ആലോചിക്കുക പോലും ചെയ്യാതെ അന്യന്റെചെറിയ ചെറിയ വിഷയങ്ങളെ പെരുപ്പിച്ചു കാണിക്കാൻ നാമെത്ര വ്യഗ്രതകാണിക്കുന്നു.അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ അവസ്ഥ എന്താകുംഎന്നൊന്ന് ആലോചിച്ചു നോക്കൂ..വിചാരണയുടെ നാൾ നമ്മുടെ കയ്യിലുള്ള നന്മകളെല്ലാംനാമാൽ ഉപദ്രവിക്കപ്പെട്ടവന് പകരം നല്കപ്പെടുകയും നാം പാപ്പരായി മാറുകയും ചെയ്യുന്നഒരു നാളിനെ പറ്റി ഹബീബ് (സ്വ) വ്യക്തമായും പഠിപ്പിച്ചു.അനാവശ്യ സംസാരങ്ങളിൽഅധികമായി മുഴുകരുത് എന്നും അല്ലാഹുവിനെ ഓർക്കാത്ത അധികമായി സംസാരിക്കുന്നവന്റെഹൃദയത്തെ അല്ലാഹു കഠിനമാക്കുകയും അത് വഴി അല്ലാഹുവിനെ തൊട്ട് വിദൂരത്താക്കപ്പെടുകയുംചെയ്യുമെന്നു നബി തങ്ങള് (സ്വ) പറയുകയുണ്ടായി.
ഇമാമുനാ ഷാഫിഈ(റ) വിന്റെവാക്കുകൾ എത്ര സ്പഷ്ടമായി സംസാരിക്കപ്പെടെണ്ടതും അല്ലാത്തതും വേര് തിരിക്കുന്നുഎന്ന് നൊക്കൂ.മഹാനർ പറയുന്നു: "നീ സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾസംസാരിക്കുന്നതിന്റെ മുമ്പ് ആലോചിക്കുകഅതിൽ നന്മ ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ സംസാരിക്കുക അല്ലെങ്കിൽസംസാരിക്കാതിരിക്കുക"

ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവുംപ്രാധാന്യം കല്പ്പിക്കുന്ന കാര്യമാണ് അവന്റെ അഭിമാനം.അഭിമാന ബോധവും അപമാന ഭയവുമാണ്പലപ്പോഴും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ തൊട്ട് നമ്മെനിയന്ത്രിക്കുന്നത്. അതിനാൽ തന്റെ സഹോദരന്റെ ന്യൂനതകളെ വെളിപ്പെടുത്തി അവന്റെഅഭിമാനത്തെ ഹനിക്കാതിരിക്കുക എന്നത് നമ്മുടെ കടമ ആകുന്നതോട് കൂടെ തന്നെ അല്ലാഹുവിങ്കൽവളരെ ഏറെ പ്രതിഫലാർഹം ആയ കർമ്മവും കൂടിയാണ്.
"ഏതൊരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തെ സംരക്ഷിക്കുന്നുവോ അവന്റെമുഖത്തെ അല്ലാഹു വിധിയുടെ ദിവസം നരകാഗ്നിയെ തൊട്ട് കാവലിൽആക്കും" (തുർമുദി)

ഉപകാരപ്രദം അല്ലാത്തത്സംസാരിക്കുന്നതിനെയും നാവിനാൽ വന്നു പെടുന്ന വിപതുകളെയും പേടിച്ചു നാവിന്റെ മേൽകല്ല്‌ വെച്ച് നടന്നിരുന്ന സ്വഹാബാ കിറാമുകൾ ആണ് നമ്മുടെ മാതൃകാ വഴിയിലെ പ്രകാശഗോപുരങ്ങൾ.നാവിനാലുള്ള നാശത്തെ പ്രതിരോധിച്ചേ തീരൂ.നീളമുള്ള നാവ് നമ്മെയും വലിച്ചുനരകാഗ്നിയിലെക്ക് വീഴുന്ന ദാരുണ രംഗം വരാതിരിക്കാൻ.നാവിനെ നിയന്ത്രിക്കാൻശീലിച്ചാൽ ഒരു മനുഷ്യന് നിശ്ചയമായും അവന്റെ ശരീരത്തിലെ മൊത്തം അവയവങ്ങളെയുംതിന്മയെ തൊട്ട് തടയാൻ കഴിയും. നാം നമ്മുടെ സ്വന്തം തെറ്റ്കുറ്റങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുന്നതിനെ എത്ര മാത്രം വെറുക്കുന്നുവോ അത്രയുംതന്നെ താൻ ദുരാരോപണം ഉന്നയിക്കുന്ന വ്യക്തിക്കും അഭിമാനം ഉണ്ട് എന്ന ചിന്ത നമ്മിൽവളർന്നു വരേണ്ടിയിരിക്കുന്നു.

അബൂസഈദിൽ ഖുദ്രി() നിവേദനം: നബി(സ്വ) പറഞ്ഞു:"നേരം പുലർന്നാൽമനുഷ്യന്റെ എല്ലാ അവയവങ്ങളും നാവിനോട് വിനയത്തോടെ അപേക്ഷിക്കും.'ഞങ്ങളുടെ കാര്യത്തിൽനീ അല്ലാഹുവിനെ സൂക്ഷിക്കണേ,നിശ്ചയം ഞങ്ങൾക്കുള്ള (ഗുണദോഷങ്ങൾ‍) നീ കാരണമാണ് വന്നു ചേരുക.നീ നേരെയായാൽ ഞങ്ങളും നേരെയാവും.നീ വളഞ്ഞാൽ ഞങ്ങളും വളയും." : തുർമുദി.

മുസ്ലിമായ മനുഷ്യന്റെ അഭിമാനവും രക്തവുംസമ്പത്തും കലങ്കപെടുതാതിരിക്കൽ നമ്മുടെ മേൽ കടമയാണ് എന്ന ഓർമ്മയിൽ നല്ലത് മാത്രം സംസാരിക്കുകയും നാവു കൊണ്ട്മറ്റുള്ളവരെ ശല്യം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നവരുമായ സദ്‌വൃത്തരിൽഅല്ലാഹു നമ്മെ എല്ലാം ചേർക്കട്ടെ.ആമീൻ

Thursday, March 21, 2013

why should we so dua all the time , YOOSUF HABEEB


  1. About Dua.

    Firstly:
    Dua itself is an Ibadath. We are created for doing Ibadath to The Almighty Allah.

    So, even if we don’t have any requirement, we should do Dua.
    But, for a man, such a state will be rare. However, his requirements on Aakhira will be there forever, so, he should make Dua at all times.

    Secondly:
    As Dua itself is an Ibadath, we should benefit the results. For a Dua there are thre...e types of results.
    1. It will be directly answered.
    2. He will be prevented from a bad situation in place of attaining a good situation that he sought through Dua. For eg. Somebody sought job through Dua, but The Almighty paved him a way of doing good business.
    3. The making of Dua will be dealt with good rewards from the Aakhira, that is why he is not answered in this world. In that case he wishes that if all of his Duas not answered in the past.

    Thirdly:
    A true believer will never be impatient or desperate for not getting answers for his Duas. No matter, whether the unbeliever gets fulfilled his desire without a Dua, because Allah, The Almighty is Rahman also. Rahman means that He will pour His mercy upon all believers as well unbelievers in this World.

    So if a believer didn’t get answer for his Dua, he will just think that Allah had postponed the answer in lieu of a better one in Akhira.

    Fourthly:
    Allah, The Almighty is the only one source of all mercy, Rahmath and Niamath. His treasury is endless, countless, limitless and borderless.

    So we should keep on seeking from that treasury, i.e. making Dua for all our Dunya and Akhira requirements. But we should give priority to Akhira, then the Dunya will also be automatically solved.

    Fifthly:
    Allah, The Almighty asks us to keep our Duas continuously and He promises us that He will answer us. There is a condition for accepting our Duas, i.e, our body (food), mind (eemaan) and property (income) should be purified, Halal.

    http://www.facebook.com/Ahlussunnadaawagroup

Tuesday, March 19, 2013

ആരാണ് ഏറ്റവും വലിയ പരിത്യാഗി?' yoosuf habeeb


مَن كَانَ يُرِيدُ حَرْثَ ٱلآخِرَةِ نَزِدْ لَهُ فِي حَرْثِهِ وَمَن كَانَ يُرِيدُ حَرْثَ ٱلدُّنْيَا نُؤْتِهِ مِنْهَا وَمَا لَهُ فِي ٱلآخِرَةِ مِن نَّصِيبٍ } (الشورى 20)

“Whoever aspires for the yield of the Hereafter – We increase its yield for him; and whoever aspires for the yield of this world – We give him part of it, and he has no portion in the Hereafter”

“ആര്‍ തന്റെ കര്‍മ്മങ്ങള്‍ കൊണ്ട് ആഖിറത്തിലെ വിളവെടുപ്പ് ഉദ്ദേശിക്കുന്നുവോ അവനു നാം പത്തു മേനിയിലേറെ നല്‍കുന്നതാണ്. ആരാണോ ദുന്‌യാവിന്റെ വിളവെടുപ്പ് ഉദ്ദേശിക്കുന്നത് അവനു നാം അതില്‍ നിന്നും നിശ്ചയിച്ച വിഹിതം മാത്രം നല്‍കുന്നതാണ്. അവനാകട്ടെ ആഖിറത്തിന്റെ സൌഭാഗ്യങ്ങളില്‍ നിന്നും ഒരു വിഹിതവും ഇല്ല തന്നെ”.

ആര്‍ക്ക് കഴിയും സഹോദരാ ? ഈ ആയത്തിനെ കുറിച്ചോര്ത്താല്‍ ഹൃദയം പൊട്ടി കരയാതിരിക്കാന്‍ ആര്‍ക്ക് കഴിയും? ഓരോ ദിവസവും ദുന്‌യാവിനു വേണ്ടി ഉറക്കമുണരുന്ന ഞാന്‍, ഓരോ മിടിപ്പും ദുന്‌യാവിനു വേണ്ടി മാത്രം മിടിക്കുന്ന എന്റെ ഹൃദയം, ഓരോ ശ്വാസവും ദുന്‌യാവിന്റെ കിതപ്പുകള്‍ ഏറ്റു വാങ്ങുന്ന എന്റെ നെടു വീര്‍പ്പുകള്‍ ...

എന്റെ വിഹ്വലതകള്‍ അത്രയും , എന്റെ വിഭ്രമങ്ങള്‍ അത്രയും , എന്റെ സാമ്രാജ്യത്തിന്റെ ചക്രവാളത്തില്‍ ചുവപ്പ് രാശി ആര്‍ത്തലക്കുന്ന തിരമാലകളില്‍ വിലയം കൊള്ളുന്ന ആ നിമിഷം വരെയും, എന്റെ ഭ്രമണമത്രയും ഈ അസ്തമനത്തിനു വേണ്ടിയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്ന നിമിഷം.... ദുന്‌യാവ് വാരിക്കോരി തന്ന നാഥാ ,,,,, ഇനി ഈ ഹതഭാഗ്യനായി പരലോകത്ത് എന്ത് വിഹിതം ആണ് ഉള്ളത്????

ഇബ്നു ഖല്ലിഖാൻ(റ) തന്റെ ‘ വഫ് യാത്തി’ൽ രേഖപ്പെടുത്തുന്ന ഒരു സംഭവം നോക്കൂ....

മഹാനായ ഫുളൈൽ ബിന് ഇയാളി(റ)നോട് ഒരിക്കൽ ഹാറൂൻ റഷീദ് ചക്രവര്ത്തി ചോദിച്ചു. ഓ ഫുളൈൽ ,,, അങ്ങയേക്കാൾ പരിത്യാഗിയായ വേറെ ആർ ഉണ്ട് ഈ ലോകത്ത് ?

ഫുളൈൽ(റ)വിന്റെ മറുപടി: അങ്ങാണ് എന്നേക്കാൾ വലിയ പരിത്യാഗി.

ഹാറൂൻ റശീദ് ഞെട്ടിപ്പോയി. അന്ന് മുസ്‌ലിം ലോകത്ത് ആഢമ്പരത്തിന്റെ കാര്യത്തിൽ ഹാറൂൻ റശീദിനെ കവച്ചു വെക്കാൻ മറ്റാരും ഉണ്ടായിരുന്നില്ലല്ലോ? അമ്പരപ്പോടെ അദ്ദേഹം ചോദിച്ചു.

അതെങ്ങനെ ഫുളൈൽ ?

ഫുളൈൽ ബിന് ഇയാളിന്റെ(റ) മറുപടി,,, സഹോദരാ നാം ഓരോരുത്തരുടെയും നെഞ്ചത്തേക്കാണ്. അവിടുന്ന് പറയുകയാണ്‌....

'രാജാവേ, ഞാൻ ത്യജിക്കുന്നത് ദുൻയാവിലെ സുഖസൌകര്യങ്ങൾ അല്ലെ? നശ്വരമായ ദുൻയാവിൽ ഏതാനും നിമിഷങ്ങളോ ദിനങ്ങളോ മാത്രം നിലനില്ക്കുന്ന സുഖ സൌകര്യങ്ങൾ മാത്രമല്ലേ ഞാൻ ത്യജിക്കുന്നുള്ളൂ. അങ്ങോ? എന്നെന്നും നിലനില്ക്കുന്ന ആഖിറത്തിലെ സുഖസൌകര്യങ്ങൾ ആണല്ലോ ത്യജിക്കുന്നത്? അപ്പോൾ ആരാണ് രാജാവേ ഏറ്റവും വലിയ പരിത്യാഗി?'

ഹാറൂൻ റഷീദ് കരഞ്ഞു പോയില്ലേ

Wednesday, February 27, 2013

മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?



മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?
(ഇമാം ജലാലുദ്ധീന്‍ സുയൂത്തിയുടെ ശറഹു സ്സുദൂര്‍ ഫീ അഹ് വാ ലില്‍  ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും)

തന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന ആളെ മയ്യിത്ത് തിരിച്ചറിയുമോ?തീര്‍ച്ചയായും തിരിച്ചറിയും.ജനാസ കൊണ്ടുപോകുന്ന സമയത്ത് മയ്യിത്തിനെ കുറിച്ച് എന്തെല്ലാമാണോ പറയുന്നത് അതെല്ലാം മയ്യിത്ത് കേള്‍ക്കും.ആളുകള്‍ക്കൊപ്പം മലക്കുകളും അനുഗമിക്കും.താഴെ കൊടുക്കുന്ന ഹദീസുകള്‍ ശ്രദ്ധിക്കുക.

ഹസ്രത്ത് അബൂ സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “മയ്യിത്ത് കുളിപ്പിക്കുന്നവനെയും കഫന്‍ ചെയ്യുന്നവനെയും ഖബറില്‍ ഇറക്കി വെക്കുന്നവനെയും മയ്യിത്ത് തിരിച്ചറിയും.മുജാഹിദില്‍(റ) നിന്നും അബ്ദുല്‍ റഹ്മാനില്‍(റ) നിന്നും അംറബ്നു ദീനാറില്‍ (റ) നിന്നും ഇതേപോലുള്ള റിപ്പോര്‍ട്ട്‌ ഉണ്ട്.

ഹസ്രത്ത് അബൂ ബക്കറബ്നു അബ്ദില്ലാ (റ) യില്‍ നിന്ന് നിവേദനം: മയ്യിത്ത് മരിക്കുന്ന സമയത്ത് അവന്‍റെ റൂഹ് മലക്കുല്‍ മൌത്തിന്റെ കയ്യിലുണ്ടാകും.കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന സമയത്ത് എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം അവന്‍ കാണും.മയ്യിത്തിനു സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നുവെങ്കില്‍ കരയരുതെന്നും ബഹളം വെക്കരുതെന്നും ആളുകളെ വിലക്കുമായിരുന്നു.

ഹസ്രത്ത് അബൂ അബ്ദുല്‍ റഹ്മാനുബ്നു അബീലൈല (റ) യില്‍ നിന്ന് നിവേദനം: ജനാസ കൊണ്ടുപോകുന്ന സമയത്ത് റൂഹ് മലക്കിന്റെ കൈവശം ഉണ്ടാകും.ആരെങ്കിലും മയ്യിത്തിനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ മലക്ക് മയ്യിത്തിനോട് പറയും : നിന്നെ കുറിച്ച് പറയുന്നത് കേള്‍ക്കൂ . മയ്യിത്തിനെ ഖബറിലേക്ക് വെക്കുമ്പോള്‍ മലക്ക് റൂഹിനെ ഖബറില്‍ നിക്ഷേപിക്കും.

ഹസ്രത്ത് അനസ്  (റ) യില്‍ നിന്ന് നിവേദനം: ബദര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സത്യനിഷേധികളെ കുഴിയില്‍ എറിഞ്ഞപ്പോള്‍ കുഴിയുടെ വക്കില്‍ നിന്ന് നബി(സ) വിളിച്ചു പറഞ്ഞു : സ്രഷ്ടാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് എന്തായിരുന്നു അത് സത്യമായി ഫലിച്ചോ ഇല്ലയോ? ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ സത്യമായി കണ്ടെത്തിയിരിക്കുന്നു. ഹസ്രത്ത് ഉമര്‍ (റ) ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , ജീവനില്ലാത്ത ശരീരവുമായി നിങ്ങള്‍ എന്തിനാണ് സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു : “ഞാന്‍ പറയുന്നത് നിങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ കേള്‍ക്കും.അവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നേയുള്ളൂ”.

ഹസ്രത്ത് ഉബൈദുബ്നു മര്സൂഖില്‍  (റ) നിന്ന് നിവേദനം : മദീനയില്‍ മസ്ജിദുന്നബവി അടിച്ചുവാരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.അവര്‍ മരിച്ചു .ആളുകള്‍ അവരെ മറവു ചെയ്തു .നബി(സ) ആ വിവരം അറിഞ്ഞില്ല.ഒരു ദിവസം അവരുടെ ഖബറിനടുത്ത് കൂടി പോകുമ്പോള്‍ നബി (സ) ചോദിച്ചു : ഇത് ആരുടെ ഖബര്‍ ആണ്? പള്ളി അടിച്ചു വാരിയിരുന്ന ആ സ്ത്രീയുടെതോ? അവര്‍ പറഞ്ഞു : അതെ. നബി (സ) അപ്പോള്‍ത്തന്നെ സ്വഫ്ഫു ശരിയാക്കി .എല്ലാവരും ജനാസ നമസ്കരിച്ചു . എന്നിട്ട് സ്ത്രീയോട് ചോദിച്ചു : നിനക്ക് ഏറ്റവും ഉപകാരപ്പെട്ടത്‌ ഏതു പ്രവര്‍ത്തനമായിരുന്നു” ജനങ്ങള്‍ ചോദിച്ചു : “അല്ലാഹുവിന്‍റെ റസൂലേ , അങ്ങയുടെ സംസാരം അവള്‍ കേള്‍ക്കുമോ? നബി (സ) പറഞ്ഞു : “നിങ്ങളെക്കാള്‍ നന്നായി അവള്‍ കേള്‍ക്കും” . പിന്നീടാ സ്ത്രീ മറുപടി പറഞ്ഞു : “പള്ളി അടിച്ചുവാരുന്നതാണ് എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത്‌”.



ഹസ്രത്ത് അബൂ സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “ ജനാസ ചുമലിലേറ്റി കൊണ്ടുപോകുമ്പോള്‍ മരിച്ചയാള്‍ സദ്‌വൃത്തന്‍ ആണെങ്കില്‍ പറയും : “എന്നെ ഒന്ന് വേഗം കൊണ്ടുപോകൂ “ അവന്‍ സദ്‌വൃത്തനല്ലെങ്കില്‍ ഇങ്ങനെയാണ് പറയുക: “ഹാവൂ! എങ്ങോട്ടാണ് നിങ്ങളെന്നെ കൊണ്ടുപോകുന്നത്?. മനുഷ്യരും ജിന്നുകളും അല്ലാത്ത എല്ലാവരും അവന്‍റെ ശബ്ദം കേള്‍ക്കും.മനുഷ്യനെങ്ങാനും മയ്യിത്തിന്റെ ശബ്ദം കേള്‍ക്കുയാണെങ്കില്‍ അവന്‍ അട്ടഹസിക്കുമായിരുന്നു.

ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
ജനാസയെ നിങ്ങള്‍ വേഗം കൊണ്ടുപോവുക. നല്ലവാണെങ്കില്‍ നന്മയുടെ ഭാഗത്തേക്ക്‌ എത്തിക്കാം.ഇനി നല്ലവനല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ചുമലില്‍ നിന്ന് ആ ഭാരം ഒഴിവാക്കുകയും ചെയ്യാം.അബൂബക്കര്‍ മുസ്നീ പറയുന്നു : ഞാന്‍ കേട്ടിട്ടുണ്ട് , വിശ്വാസി തന്നെ എളുപ്പം കൊണ്ടുപോകുന്നതില്‍ സന്തുഷ്ടനാകും. അയ്യൂബ് (റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: മയ്യിത്തിനെ വേഗം ഖബറില്‍ എത്തിക്കുകയെന്നതാണ് മയ്യിത്തിനോടുള്ള ആദരം”.

ഹസ്രത്ത് ഉമര്‍ (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു : മയ്യിത്തിനെ പായയില്‍ കിടത്തി മൂന്നടി എടുത്തു വെക്കുമ്പോഴേക്കും അവന്‍ പറയും : സഹോദരന്മാരെ , എന്നെ കൊണ്ട് പോകുന്നവരെ , നിങ്ങള്‍ ബോധവാന്മാരാകുക . ദുനിയാവ് എന്നെ വഞ്ചിച്ചത് പോലെ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ . കാലം കളി വിനോദങ്ങളില്‍ എന്നെ അകപ്പെടുത്തിയത് പോലെ നിങ്ങളെയും അകപ്പെടുത്താതിരിക്കട്ടെ.ഞാന്‍ കൂട്ടിവെച്ചതൊക്കെ അവകാശികള്‍ക്ക് വിട്ടു കൊടുത്തു.അന്ത്യ നാളില്‍ അല്ലാഹു ഓരോ അണുമണിതൂക്കം എന്നെ വിചാരണ ചെയ്യും.നിങ്ങളും എന്‍റെ ശേഷം വരിക തന്നെ ചെയ്യും.
ഈ ഹദീസിനെ ഇബ്നു അബി ദ്ദു ന്‍ യാ ‘കിതാബുല്‍ ഖുബൂറില്‍ ഉദ്ധരിച്ചിട്ടുണ്ട് .

ഹസ്രത്ത് ഇബ്നു മസഊദ് (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
ദാവൂദ് നബി (അ) സ്രഷ്ടാവിനോട്‌ ചോദിച്ചു : “അല്ലാഹുവേ , ജനാസയെ അനുഗമിക്കുന്നവന്നു എന്ത് പ്രതിഫലമാണ് ലഭിക്കുക”. അല്ലാഹു (സു) പറഞ്ഞു : ഈ പ്രതിഫലം ലഭിക്കും.അതായതു അവന്‍ മരിച്ചാല്‍ എന്‍റെ മലക്കുകള്‍ അവന്‍റെ ജനാസയെ അനുഗമിക്കും. ഞാന്‍ അവന്‍റെ ആത്മാവിനു കാരുണ്യം ഇറക്കിക്കൊടുക്കും”.


ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
മലക്കുകള്‍ ജനാസയുടെ മുമ്പിലാണ് നടക്കുക.ഈ മയ്യിത്ത് പരലോകജീവിതത്തിന് വേണ്ടി എന്തെല്ലാം കര്‍മ്മങ്ങള്‍ ആണ് ചെയ്തിട്ടുള്ളത് എന്നാണു അവര്‍ അനോന്യം സംസാരിക്കുക.മനുഷ്യരാകട്ടെ ഇയാള്‍ എത്ര സ്വത്ത് ഇട്ടെച്ചുപോയി എന്നതിനെക്കുറിച്ച് ആണ് സംസാരിക്കുക.

Sunday, January 20, 2013

നല്ല ഭൂമിയില്‍ മുളച്ച നല്ല സസ്യം..!, aboozahid


-------------------------------------------------
അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മ ഫാത്തിമയിലെക്ക് ഓടിപ്പോയി.ഇതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി മോന് കൊടുത്തു.ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ പറഞ്ഞു:

"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുരതെദുക്കുംബൊ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"

ഇതാണ് രണ്ടാം ഉമര് എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!ഓര്‍ക്കുന്നില്ലേ പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിനെ.അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട് 'ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ പെണ്ണിനെ ഓര്‍മ്മയില്ലേ..?

അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ്‌ തങ്ങള്‍ മകന്‍ ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള്‍ പിറന്നു.കാലത്തിന്റെ ഒഴുക്കില്‍ അവളും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ രണ്ടര വര്ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ്‌ തങ്ങള്‍ വീട്ടിലെത്തി സ്വസ്തമായോന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന്‍ അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്‌:

"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പയോട് മകന്‍ വീണ്ടും: "മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിചെല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." . "പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".

ബാപ്പക്ക് ഒത്ത മകന്‍.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പോന്നു മോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്‌വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന്‍ പറഞ്ഞു:"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!ഭൃത്യന്‍ വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..

അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയെറ്റിരിക്കുന്നു.ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഫാതിമയോടു വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി ഇന്ഷാ അല്ലാഹ് പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:

"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല,ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ...!"

ആടംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന്‍ വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്‍ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.

താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്‌ മഹാന്‍ പറഞ്ഞത് 'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്‌വയുള്ള സദ്‌വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല." എന്നാണു മഹാന്‍ പറഞ്ഞത്.

രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്‍ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‌സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..

Friday, January 18, 2013

നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ.., aboozahid



സര്‍വ ശക്തനും സകലമാന സഹായങ്ങളുടെയും ഉടമയുമായ ഏകനായ അല്ലാഹുവിന്റെ അടിയാറുകളായ നമ്മുടെ ഓരോ ചിന്തയും പ്രവര്‍ത്തിയും അവന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ആകണം.ആകപ്പാടെ അവന്റെ ഖലീഫമാരാക്കി മനുഷ്യ സമുദായത്തെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് തന്നെ തന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.സൃഷ്ടികളില്‍ എല്ലാവരെയും തുല്യരും സമരൂപ,ഭാവ സ്വഭാവങ്ങള്‍ ഉള്ളവരും ആയല്ല അവന്‍ സംവിധാനിചിട്ടുള്ളത്.മഹത്വത്തിന്റെ കാര്യം എടുത്താലും അങ്ങനെ തന്നെ.

فضل الله بعضهم على بعض


'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു.'
മഹത്വം അല്ലാഹു നല്‍കിയ കൂട്ടരില്‍ തന്നെ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.അമ്പിയാക്കന്മാരില്‍ നമ്മുടെ നബി തങ്ങളെ(സ്വ) അല്ലാഹു നേതാവും ശ്രേഷ്ടരും ആക്കിയിരിക്കുന്നു.

تلك الرسل فضلنا بعضهم على بعض


ഓരോ സമുദായത്തിനും അവരിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി ആണ് അല്ലാഹു മുര്സലുകളായ നബിമാരെ അയച്ചിട്ടുള്ളത്.അഥവാ കാലാകാലത്തെ നാശമേകുന്ന മരണത്തെ തൊട്ട് സര്‍വ സൗഭാഗ്യമേകുന്ന സന്മാര്ഗ്ഗിയായ മരണത്തിലേക്ക് ആ സമുദായത്തെ എത്തിക്കാന്‍ തന്നെ.വ്യാപകാര്‍ത്ഥത്തില്‍ അവരുടെ രക്ഷയുടെ മാധ്യമം ആയിട്ടാണ് എന്ന് പറയാം.കാരണം അവര്‍ക്ക് രക്ഷയേകുവാന്‍ ഉള്ള മാര്‍ഗത്തെ അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ പ്രവാചകന്മാര്‍.

"പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്"(ഇമാം തഫ്താസാനി).

കൂട്ടത്തില്‍ അകല സ്രിഷ്ടികളിലെക്കും ഏറ്റവും ഉന്നതരും അതിനും അപ്പുറം അല്ലാഹു എന്ന ഒരേ ഒരു ഉണ്മ മാത്രം ഉണ്ടായിരുന്ന ആദ്യമില്ലാത്ത കാലത്തിനു ശേഷം അവനല്ലാത്ത ഒരു ഉണ്മയെ അവന്‍ സൃഷ്ടിച്ചത് ഹബീബായ നബി തങ്ങളുടെ(സ്വ) തിരു ഒളിവിനെ ആയിരുന്നു.ഹദീസിന്റെ സ്വിഹ്ഹത്തിലേക്ക് സംശയ ദ്രിഷ്ടിയോടെ നോക്കുന്നവര്‍ക്ക് ഒരുപാട് ഹദീസുകള്‍ മറുപടി പറയുന്നുണ്ട്.

ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍

'സര്‍വ്വ സ്രിഷ്ടികളിലെക്കും ഞാന്‍ റസൂലായി അയക്കപ്പെട്ടു'

എന്ന് കാണാം.അഥവാ അല്ലാഹുവിന്റെ ഉണ്മ മാത്രം ഉണ്ടായിരുന്നതിന് ശേഷം ആദ്യം ഉണ്ടായതാനല്ലോ ആദ്യത്തെ സൃഷ്ടി.ആ സൃഷ്ടി ഏത് എന്ന് എന്ത് വസ്തുവിനെ കൊണ്ട് പറയുന്നുവോ അതിലേക്കും നബി തങ്ങള്‍ റസൂലാണ് എന്ന് വന്നു.സ്ര്ഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു സൃഷ്ടി എങ്ങനെ മറ്റൊന്നിനു റസൂലായി?

ആദ്യ മനുഷ്യന്‍ ആദം നബി(അ) ആണെന്നതില്‍ തര്‍ക്കമില്ല.ആദ്യത്തെ നബിയും അവര്‍ തന്നെ.എന്നാല്‍ അവര്‍ക്ക് മുമ്പേ തന്നെ നബി തങ്ങള്‍(സ്വ) ഉണ്ടായിരുന്നോ?അതെ അവിടുത്തെ തിരു ഒളിവ് അന്നും ഉണ്മയില്‍ ഉണ്ടായിരുന്നു.ഇമാം അഹ്മദും ബൈഹഖിയും ഹാക്കിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കാം.

ഇര്ബാളുബ്നു സാരിയ(റ) വിനെ തൊട്ട് നിവേദനം:നബി (സ്വ) പറഞ്ഞു:"ആദം നബി(അ) ചെളി മണ്ണില്‍ കുഴഞ്ഞു കിടക്കുന്ന അവസരത്തില്‍ ഞാന്‍ അല്ലാഹുവിന്റെ അടുത്ത് അന്ത്യ പ്രവാചകര്‍ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്."


ഇബ്നു അബീ ഹാതമിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:
"ഞാന്‍ സൃഷ്ടിപ്പില്‍ നബിമാരില്‍ ആദ്യത്തെ ആളും നിയോഗിച്ചതില്‍ അവസാനത്തെ ആളും ആണ്."

ഇവിടെയും ആദ്യത്തെ പ്രവാചകര്‍ ആദം നബി ആണ് എന്നത് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കും മുമ്പേ നബി തങ്ങള്‍ ഉണ്മയില്‍ ഉണ്ട് എന്ന് തെളിയുന്നു.നിരവധി റിപ്പോര്‍ട്ടുകള്‍ ഈ രൂപത്തില്‍ വന്നിട്ടുണ്ട്.ഏത് വഴിയിലൂടെ നോക്കിയാലും മറ്റെല്ലാ അമ്പിയാക്കളുടെയും സയ്യിദാണ് നമ്മുടെ നബി(സ്വ).ഇമാം ഹാക്കിം മുസ്തദ്രക്കില്‍ ഇബ്നു അബ്ബാസ്(റ) വിനെ തൊട്ട്

'മുഹമ്മദ്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ആദമിനെയും നരക സ്വര്‍ഗങ്ങളെയും നാം സ്രിഷ്ടിക്കുമായിരുന്നില്ല'

എന്ന് ഉദ്ധരിച്ചിട്ടുണ്ട്.ഏതൊരു നബിക്കും അവരുടെ സമുദായത്തിന്റെ മേല്‍ ദൈവിക സന്ദേശത്തിന്റെ പ്രചാരണത്തിന്റെ സഹായിയായി അത്ഭുതങ്ങളായ സിദ്ധികള്‍ അല്ലാഹു നല്‍കിയ പോലെ അവരുടെയെല്ലാം അത്ഭുത കവച്ചു വെക്കാന്‍ പര്യാപ്തമായ മുജിസാതുകളെ അല്ലാഹു നമ്മുടെ നബിക്ക് നല്‍കി.അതില്‍ ഏറ്റവും പ്രധാനവും ഖിയാമം വരെ നില നില്‍ക്കുന്നതും ആയ അത്ഭുതം ആണ് ഖുര്‍ആന്‍.


ആ നബി തങ്ങള്‍ വഹിയ് സ്വീകരിക്കുന്നു എന്നതിലും അല്ലാഹു മനുഷ്യരില്‍ തിരഞ്ഞെടുത്തു നിയമിച്ചവര്‍ എന്നതിലും കവിഞ്ഞു മേലേക്ക് പറയാന്‍ പറ്റുന്നവര്‍ അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവിടുത്തോട്‌ സഹായവും ശുപാര്‍ശയും തേടുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മില്ലത്തിന്റെ പുറത്താണെന്നും ഒരു കൂട്ടര്‍ വാദിക്കാന്‍ തുടങ്ങിയിട്ട് 600 ഓളം വര്‍ഷമായി.ഹിജ്ര എട്ടാം നൂറ്റാണ്ടില്‍ ഇബ്നു തീമിയ്യ എന്ന പണ്ഡിതന്‍ തുടങ്ങി വെച്ച ഈ വിദണ്ട വാദത്തെ അന്ന് മുതലേ ഖണ്ഡിച്ചു തകര്‍ത്ത മുസ്ലിം ഉമ്മതിലെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ക്കും ഇസ്ലാമിന്റെ പ്രാമാണിക സത്യങ്ങള്‍ക്കും എതിരിലും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണ് ഇക്കൂട്ടര്‍.സത്യാ വിശ്വാസിയായ മനുഷ്യന്റെ മേല്‍ കുഫ്ര്‍ ആരോപിക്കുന്നതിന്റെ ഗൗരവവും വരും വരായികള്‍ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല.തങ്ങളുടെ യുക്തിയില്‍ വിരിഞ്ഞ കുറെ കാര്യങ്ങളുടെ പേരില്‍ സമുദായത്തിന്റെ അടിവേരില്‍ കത്തി വെക്കാന്‍ മറ്റു മതസ്ഥര്‍ക്ക് സഹായമെകും വിധം പ്രമാണം എന്തെന്ന് പഠിപ്പിച്ച എങ്ങനെ പ്രമാണം അറിയും എന്ന് പഠിപ്പിച്ച ആരാണ് പ്രാമാണികര്‍ എന്ന് പഠിപ്പിച്ച മഹത്തുക്കളെ മുഴുവന്‍ കാഫിറും മുശ്രിക്കും ആക്കുന്ന ദുരവസ്ഥ.

നബി തങ്ങള്‍ രക്ഷകന്‍ ആണ് എന്ന് പറഞ്ഞു കൂടാ,നബി തങ്ങള്‍ അല്ലാഹുവിന്റെ അടിമ മാത്രം;നബി തങ്ങള്‍ ഇടയാളര്‍ ആണെന്ന് പറയാന്‍ പാടില്ല,അല്ലാഹുവിന്റെയും നമ്മുടെയും ഇടയില്‍ വസീലയുടെ ആവശ്യമില്ല,നബി തങ്ങളുടെ ഖബ്രിങ്കല്‌ പറയാന്‍ പാടില്ല, ശിര്‍ക്കിലേക്ക് പോകും എന്നത് പോലെയുള്ള തികച്ചും പ്രമാണ വിരുധമായ ജല്‍പ്പനങ്ങള്‍.രക്ഷകന്‍ ആയി കണ്ടാല്‍ മുശ്രിക്കോ?നബി തങ്ങള്‍ അഭയകെന്ദ്രമാണെന്ന് പറഞ്ഞാല്‍ കാഫിറോ?ഒരല്‍പം പ്രമാണങ്ങളിലൂടെ വിലയിരുത്താം.

إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ ، يَفْزَعُ إِلَيْهِمُ النَّاسُ فِي حَوَائِجِهِمْ ، أُولَئِكَ الآمِنُونَ غَدًا مِنْ عَذَابِ اللَّهِ

അല്ലാഹുവിനു ഒരു വിഭാഗം സൃഷ്ടികള്‍ ഉണ്ട്.ആവശ്യാവസരങ്ങളില്‍ ജനങ്ങള്‍ അവരിലേക്ക് അഭയം തേടുന്നു.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിര്ഭയര്‍ ആയ സജ്ജനങ്ങള്‍ ആണവര്. (ത്വബ്രാനി)
അല്ലാഹുവിനെ കൂടാതെ 'അഭയം' തെടപ്പെടാന്‍ ചില അടിമകള്‍ അല്ലാഹുവിന്‌ ഉണ്ട് എന്ന് വ്യക്തം.ഇവിടെ 'അഭയം' മറ്റൊരാളിലേക്ക് തേടുന്നത് ശിര്‍ക്കായി ഹബീബായ നബി തങ്ങള്‍ പഠിപ്പിച്ചില്ല. അങ്ങനെ ഉണ്ട് എങ്കില്‍ അവരെക്കാളൊക്കെ 'അഭയം' തെടപ്പെടാന്‍ അര്‍ഹര്‍ നബി തങ്ങള്‍ തന്നെ.
قال رسول الله صلى الله عليه وسلم أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:"അന്ത്യനാളില്‍ ഞാന്‍ ആദം സന്തതികളുടെ നേതാവ് ആകുന്നു. ഖബര്‍ പിളര്‍ന്നു ആദ്യം വരുന്നതും ഞാനാകുന്നു. ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും ഞാന്‍ തന്നെ." (സ്വഹീഹ് മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:


"സയ്യിദ് എന്നാല്‍ തന്റെ ജനതയില്‍ ഉന്നതനായവന് ആണ്.അപ്രകാരം തന്നെ സയ്യിദ് എന്നാല്‍ വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവന്‍ ആണ്.അങ്ങനെ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകള്‍ അകറ്റി കൊടുക്കുകയും ചെയ്യും.നബി(സ്വ) ദുനിയാവിലും ആഖിരത്തിലും നേതാവ് തന്നെയാണ്.എന്നാല്‍ ഹദീസില്‍ 'അന്ത്യ നാളില്‍' എന്ന് പ്രത്യേകം പറയാന്‍ കാരണം അന്ന് തര്‍ക്കമറ്റ രീതിയില്‍ ലേശമന്യേ,ഏവരാലും അന്ഗീകരിക്കപ്പെട്ട നിലയില്‍ ആ നേതൃത്വം വെളിവാകും എന്നതിനാലാണ്.ദുനിയാവില്‍ പലരും നേതൃത്വം അവകാശപ്പെടാരുണ്ടല്ലോ.എന്നാല്‍ ആഖിറത്തില്‍ അത് അസംഭവ്യം ആണ്.

ഈ പ്രയോഗം അല്ലാഹു 'ഇന്ന് അധികാരം ആര്‍ക്കാണ്? ഏകനും പ്രതാപവാനുമായ അല്ലാഹുവിനു മാത്രം ' എന്ന് പ്രഖ്യാപിച്ചതിനു സമാനമാണ്.അതിനു മുമ്പും അധികാരം അല്ലാഹുവിനു തന്നെയാണല്ലോ.പക്ഷെ ദുനിയാവില്‍ മറ്റുപലരും അധികാരം അവകാശപ്പെടാരുണ്ട്.മറ്റു 'പലരിലേക്കും അധികാരം' എന്നാ ആലന്കാരികം ആയി ചേര്‍ത്ത് പറയാറുണ്ട്.ആഖിരത്തില്‍ അതെല്ലാം അവസാനിച്ചിരിക്കുന്നു."

(ഇമാം നവവി-ശറഹ് മുസ്ലിം 2/245)

ഇത്തരം വിളികള്‍ അഥവാ നബി തങ്ങള്‍ സഹായിയാണ്,അഭയമാണ് രക്ഷകനാണ്‌ എന്നൊക്കെ പറയുന്ന രൂപത്തില്‍ അല്ലാഹുവിന്റെ ഹബീബ് തന്നെ മറ്റു സൃഷ്ടികളെ ഇതേ പെരുകളിലെക്ക് ചേര്‍ത്തിയതില്‍ അവിടുത്തേക്ക് തൗഹീദിന്റെ വിരുദ്ധത തോന്നിയില്ല എങ്കില്‍ ഞങ്ങള്‍ക്കും അതെ.കാരണം അവിടുത്തെ വഴിയിലാണ് ഞങ്ങള്‍.

അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ മറ്റൊരാളെ ചേര്‍ത്ത് പറയുന്നത് തന്നെ ശിര്‍ക്കാനെന്നു പറയുന്നവര്‍ക്ക് അല്ലാഹു തന്നെ പല പല ആയതുകളിലൂടെ മറുപടി പറയുന്നു.സൂചനക്ക് ചിലത് ഉദ്ധരിക്കാം.

ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹു മാത്രമാണ്.അല്ലാഹു പക്ഷെ മരിപ്പിക്കുക എന്നതിനെ ഒരേ പ്രാവശ്യം തന്നിലേക്കും തന്റെ സൃഷ്ടിയായ മലക്കിലെക്കും ചേര്‍ത്ത് പറയുന്നത് നോക്കൂ.


قل يتوفاكم ملك الموت الذي وكل بكم
(പറയുക:നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കുന്നു)
മറ്റൊരിടത്ത് ഇങ്ങനെ:

الله يتوفى الأنفس حين موتها
-അല്ലാഹു മനുഷ്യരെ മരിപ്പിക്കുന്നു-




അല്ലാഹുവിന്റെ രണ്ടു സവിശേഷതകള്‍ ആയ റഊഫ് ,റഹീം എന്നത് ഹബീബായ നബി തങ്ങളുടെ വിശേഷണം ആയി അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിക്കുന്നു.



بالوؤمنين رؤوف رحيم

വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ളവര്‍ .
يوم يجعل الولدان شيبا



'നരപ്പിക്കുന്നത് ദിവസം ആണ് എന്ന് ചേര്‍ത്ത് പറഞ്ഞത് ആര്‍ക്കും അറിയാതെയല്ല അല്ലാഹുവാണ് നരപ്പിക്കുന്നവന്‍ എന്ന്.അതെ പോലെ രക്ഷിക്കുന്നവന്‍ അല്ലാഹുവാണ് എന്ന് രക്ഷകന്‍ നബി തങ്ങള്‍ എന്ന് പറയുന്ന മുസ്ലിമിന് വ്യക്തമായും അറിയാം.കാരണം അവനു സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ വ്യത്യാസം വ്യക്തമായി അറിയാം.ഓര്‍ത്തു നോക്കൂ.നമ്മുടെ വഹ്ഹാബീ ആദര്ഷക്കാരുടെ ഭാഷയില്‍ അല്ലാഹുവിനു 'തൗഹീദ്' തിരിഞ്ഞില്ല എന്ന് പറയേണ്ടി വരും.!ഇനി അതും പറയുമോ ആവോ??

ഉദ്ധരിക്കാന്‍ ഒരുപാടുണ്ട്.വിഷയത്തിന്റെ മര്‍മ്മതിലെക്ക് വരാം.ഇങ്ങനെയുള്ള നബിയെ 'അഭയം' തെടാനുള്ളവരായി പറഞ്ഞതാണല്ലോ എന്നെ തിരുത്താന്‍ വേണ്ടി വാദം ഉന്നയിച്ചവര്‍ കണ്ട കാരണം.ആ ഭാഗത്തേക്ക് നോക്കാം.അവരുടെ വാദ പ്രകാരം അത് നസ്രാണികള്‍ യേശു രക്ഷകന്‍ എന്ന് പറയുമ്പോലെ ആണത്രേ.! എന്തൊരു അത്ഭുതമാണ് കൂട്ടരേ.യേശു എന്ന് വിളിക്കപ്പെടുന്ന ആള്‍ ഈസാ നബി ആണെങ്കില്‍ ആ സമൂഹത്തിന്റെ രക്ഷകര്‍ അഥവാ അവരെ സ്വര്‍ഗത്തിലേക്ക് നരകത്തില്‍ നിന്നും രക്ഷിച്ചു കൊണ്ട് പോകേണ്ടവര്‍ അല്ലെ ഈസാ നബി???ആ അര്‍ത്ഥത്തില്‍ എടുത്താല്‍ തന്നെ ഈസാ നബി രക്ഷകര്‍ അല്ലെ?ഓരോ പ്രവാചകരും അതതു സമൂഹത്തിന്റെ രക്ഷകര്‍ തന്നെയാണ്.എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍ ആണ് ഹബീബായ നബി തങ്ങള്‍(സ്വ).സ്വന്തം ഒരു ശ്വാസം കഴിക്കാന്‍ പോലും കഴിവില്ലാത്ത നബി തങ്ങള്‍ തന്നെയാണ് എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍.എങ്ങനെ?അതറിയാന്‍ അധികം പ്രമാനങ്ങളിലെക്ക് പോകേണ്ടതില്ല.സൃഷ്ടിയും സ്രഷ്ടാവും വേര്‍തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.


റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. "ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക"(മുസ്ലിം 2/206).


നബി തങ്ങള്‍ക്ക് അല്ലാഹു ഏകുന്ന അനുഗ്രഹം കൊണ്ട് തന്നെ അവര്‍ നമ്മുടെ രക്ഷകര്‍ ആകും.ജീവിത കാലതാകട്ടെ മരണ ശേഷം ആകട്ടെ അവിടുന്ന് സഹായിയും രക്ഷകരും തന്നെ.


മാലിക് (റ) വില്‍ നിന്ന് നിവേദനം:ഉമര്‍ (റ) വിന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു.അന്ന് ഒരാള്‍ നബി(സ്വ) യുടെ ഖബ്രു ഷരീഫിന്റെ സമീപം വന്നു പറഞ്ഞു:"അല്ലാഹുവിന്റെ തിരുദൂതരെ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്ക വേണ്ടി പ്രാര്‍ത്തിക്കുക.നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേശം നബി(സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ) അദ്ദേഹത്തെ അറിയിച്ചു:"നീ ഉമര്‍ (റ) വിനെ സമീപിച്ചു എന്റെ സലാം പറയുക.അവര്‍ക്ക് വെള്ളം നല്‍കപ്പെടും എന്നറിയിക്കുക.".അദ്ദേഹം ഉടന്‍ തന്നെ ഉമര്‍ (റ) വിനെ സമീപിച്ചു.പ്രസ്തുത സംഭവം വിവരിച്ചു."ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു"ഇത് സ്വഹീഹായ പരമ്പരയിലൂടെ അന്ഗീക്രിതമാണ്.(അല്‍ ബിദായ വന്നിഹായ 7/111)

ഇനി ഇതും വിട്ടു ഏറ്റവും വൈഷമ്യമേറിയ മഹ്ഷരിലും രക്ഷകര്‍ നബി തങ്ങള്‍ (സ്വ) തന്നെയല്ലേ?



'ഈയാമ്പാറ്റകളെ പോലെ നിങ്ങള്‍ നരകത്തിലേക്ക് വീഴാന്‍ നോക്കുമ്പോ ഊരക്ക് പിടിച്ചു രക്ഷപ്പെടുത്തുന്ന' നബി രക്ഷകന്‍ അല്ലെങ്കില്‍ ആരാണ് കൂട്ടരേ രക്ഷകര്‍?ആരാണ് മഹ്ഷരില്‍ നമുക്ക് അഭയമേകാന്‍ ഉള്ളത്?ആരിലെക്കാന് നമുക്ക് ഇസ്തിഗാസ നടത്താനുള്ളത്?എന്തെ അന്ന് അല്ലാഹുവിലേക്ക് നേരിട്ട് ചോദിചൂടെ ?എന്തെ അന്ന് കണ്ടനാളിയെക്കാള്‍ അല്ലാഹു അടുതില്ലേ?


മഹാനായ അലി(റ) നബി തങ്ങളുടെ കബര് ഷരീഫിന് അടുത്ത് വന്നു സൂറത്ത് നിസാഇലെ ആയത് ഓതി പാപം പൊറുക്കാന്‍ അഭ്യര്തിച്ച അഅറാബിയുടെ ചരിത്രം ഉധരിചപ്പൊ (ഖുര്‍തുബി 8:265) അലിയാര്‍ (റ) തങ്ങള്‍ക്ക് തിരിയാത്ത ശിര്‍ക്കും കുഫ്രുമാനൊ നിങ്ങള്‍ക്ക് തിരിഞ്ഞത്?നിങ്ങളുടെ ഭാഷയില്‍ 'ശിര്‍ക്ക്' ചെയ്തതും പോര അവിടെ വെച്ച് 'നിനക്ക് പൊറുത്തിരിക്കുന്നു' എന്ന് അശരീരി മുഴങ്ങി എന്നും ഉധരിചപ്പൊ അദ്ദേഹത്തിന് തൗഹീദ് അന്യമായിരുന്നോ?


قل لله الشفاعة جميعا

എന്ന് അള്ളാഹു പറഞ്ഞപ്പോ

وأنا أول شافع ومشفع
ഞാന്‍ ആദ്യമായി ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നവനും ആണ്'

എന്ന് പറഞ്ഞ നബി തങ്ങള്‍ അല്ലാഹുവിനു വിരുദ്ധം പറഞ്ഞോ?ചിന്തിക്കൂ സഹോദരാ.യുക്തിയെ മതമാക്കി കാണാതെ വിശ്വാസം യുക്തിയുടെയും അപ്പുറമാണ് എന്ന അടിതരയിലെക്ക് വരൂ.
എത്ര എത്ര സ്വഹാബാക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ ശഫാഅത്ത് തേടി..!അവര്‍ക്കൊന്നും തിരിയാത്ത എട്ടാം നൂട്ടണ്ട്ടിന്റെ നിര്‍മ്മിതിയായ തൗഹീദ് ,അവര്‍ അത് ചോദിക്കുമ്പോ അത് ഏറ്റെടുക്കുന്ന നബി തങ്ങള്‍ക്ക് മനസ്സിലാകാത്ത തൗഹീദ്..!

ഇമാം തുര്‍മുദി (അനസ് റ) ശഫാഅത്ത് തേടുന്ന സംഭവം സുനനില്‍ ഉദ്ധരിക്കുന്നു.അദ്ദേഹത്തോട് ഇന്ഷാ അല്ലാഹു പറഞ്ഞു ഏറ്റെടുക്കുന്നു നബി..!
ഇമാം ബൈഹക്കിയുടെ ദലാഇലു നുബുവ്വയില്‍ സവാദ് ഇബ്നു ഖാരിബ് തങ്ങളുടെ തേട്ടം ഉദ്ധരിക്കുന്നു.അവിടുന്ന് പാടിയ ബൈതിന്റെ അവസാനം ഇങ്ങനെ:

فكن لي شفيعايوم لا ذو شفاعة
سواك بمغن عن سوادبن قارب


"അവ്ടുന്നല്ലാതെ മറ്റൊരു ശഫാഅത്തുകാരനും ഐശ്വര്യം ആകാത്ത ഒരു ദിവസത്തില്‍ സവാദിബ്നു ഖാരിബ്നു അവിടുന്ന് ശുപാര്‍ശ ചെയ്യണേ" .

ഹബീബിന്റെ ജീവിത കാലത്ത് അവിടുത്തെ തിരു മുമ്പില്‍ വെച്ച് ഇത് പാടിയപ്പോ ഹബീബിന് തോന്നിയില്ല ഇത് തൗഹീദിനു വിരുദ്ധമെന്ന്.!ബുര്‍ദ ബൈതിന്റെ ഈരടി ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നമ്മുടെ എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം തപ്പി നോക്കിയാല്‍ പൊടി പോലും കാണാത്ത തൗഹീദുകാര്‌ക്ക് മനസ്സിലാകും...!!!ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.ഉദ്ധരിച്ചാല്‍ തീരാത്ത അത്രയും ഉണ്ട്.ഏവര്‍ക്കും സുപരിചിതമാണ് രബീഅ തങ്ങളുടെ ചരിത്രം.സ്വര്‍ഗം അല്ല ചോദിച്ചത് അതിന്റെ ഏറ്റവും ഉന്നതമായ പദവി.അവിടെയും നബി തങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ 'തൗഹീദ്' തിരിയാത്തവര്‍.പൊട്ടക്കിണറ്റിലെ മൂഡന് തവളകളെ ആ വഹ്ഹാബിസതിന്റെ ചെളിക്കുണ്ടില്‍ നിന്നും കയരിയിറ്റൊന്നു നോക്കൂ ലോകം എത്ര വിഷാലമെന്നു..ഇസ്ലാം എത്ര ബ്രിഹതാണെന്ന്..

ഞങ്ങള്‍ ഞങ്ങളുടെ ഹബീബിനെ വര്‍ണ്ണിക്കുന്നു.അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നു.അവിടുത്തെ കവി ആഹ്സ്സാന്‍ തങ്ങള്‍ ചെയ്ത പോലെ.റൂഹുല്‍ ഖുട്സ് കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് നബി തങ്ങള്‍ ദുആ ചെയ്തത്-അല്ലാതെ അമിത പ്രശംസ എന്നും പറഞു ശിര്‍ക്കാരോപിച്ചില്ല.നബി തങ്ങള്‍ സ്വയം തന്നെ പറഞ്ഞു എന്തെന്തെല്ലാം...!കാണുക


ان خير اصحاب اليمين

ഞാന്‍ സുകൃതരില്‍ ഉത്തമരാണ്.

ان خير السابقين
ഞാന്‍ മുന്‍ കടന്നവരില്‍ ഏറ്റവും ശ്രെഷ്ടരാന്.
ان اكرم الاولين ولاخرين
ഞാന്‍ ആദ്യതെവരിലും അവസാനതെവരിലും ഏറ്റവും ശ്രേഷ്ടനാണ്.
ان اتقى ولد ادم واكرمهم على الله
ഞാന്‍ ആദം സന്തതികളില്‍ ഏറ്റവും ഭക്തനും അല്ലാഹുവിങ്കല്‍ ഉത്തമ സ്ഥാനീയനുമാണ്.

ഇങ്ങനെ ഹബീബ് തങ്ങള്‍ തന്നെ അവിടുത്തെ മദ്ഹ് പറഞു മാതൃക കാട്ടി ഞങ്ങള്‍ക്ക്.സ്വഹാബത് അത് പിന്തുടര്‍ന്ന്,അവരെ താബിഉകള്‍ പിന്‍പറ്റി...അങ്ങനെ അങ്ങനെ അനുസ്യൂതം മുസ്ലിം ഉമ്മത്ത്‌ അത് തുടര്‍ന്ന് വരുന്നു.എന്നെന്നും ഈമാന്‍ തരിമ്പു ഹൃദയത്തില്‍ ബാക്കിയുള്ള മുസ്ലിം ഉള്ള കാലത്തോളം ഇത് തുടരും.

അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)




അനസ്(റ) ഉദ്ധരിക്കുന്നു:ഖിയാമ നാളില്‍ ആദ്യം ആദം നബിയുടെയും അവിടുന്ന് ഇബ്രാഹീം നബിയുടെയും അവിടുന്ന് മൂസാ നബിയുടെയും പിന്നെ ഈസാ നബിയുടെയും അടുത്തേക്ക് ജനങ്ങള്‍ ശഫാഅത്ത് തേടാന്‍ വേണ്ടി ചെല്ലും.അവസാനം അവരൊക്കെ കൈ മലര്ത്തുമ്പോ ഞാന്‍ തന്നെ അതിനു അര്‍ഹന്‍ എന്ന് പറഞ്ഞു സുജൂടിലെക്ക് വീണു അല്ലാഹുവില്‍ ശുപാര്‍ശ ചെയ്യും.എന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.'ബാര്‍ലി മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ അല്ലാഹു പറയും.ഞാന്‍ പോയി അങ്ങനെ ചെയ്യും.ശേഷം ഇതേ പ്രകാരം വീണ്ടും സുജൂദില്‍ വീഴും.എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞു ശുപാര്‍ശ ചെയ്യുമ്പോ അല്ലാഹു ഹൃദയത്തില്‍ ഒരു കടുക് മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ പറയുംഞാന്‍ അങ്ങനെ ചെയ്യും.അങ്ങനെ വീണ്ടും പഴയ പടി ചെയ്യും.വീണ്ടും രക്ഷപ്പെടുത്തും....

ഇങ്ങനെ നരകത്തിനെ തൊട്ട് നമ്മെ രക്ഷിക്കുന്ന ഒരേ ഒരു അഭയ കേന്ദ്രമായ നബി തങ്ങളെ വര്ന്നിച്ചതിന്റെ പേരില്‍ ഞാന്‍ പിഴച്ചു എന്ന് നിങ്ങള്‍ മനസ്സിലാക്കി എങ്കില്‍ നിങ്ങള് മൂടന്മാരുടെ സ്വര്‍ഗത്തില്‍ ആണെന്ന് നി�¿

Monday, January 14, 2013

തിരുനബി (സ്വ) അതിമാനുഷര്‍ , ഇബ്രാഹിം വഹബി തോണിപ്പാടം



  1. സംവിധായകനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ ഖലീഫയായിക്കൊണ്ടാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ എത്തിയത്.അവന്റെ ഭൂമിയില്‍ അവനൊരുക്കിയ സൌകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ത് ചെയ്യണം,എന്ത് ചെയ്യണ്ട എന്ന് പഠിപ്പിക്കുന്നതിനായി അവന്‍ ഒരുക്കി തയ്യാറ...ാക്കി അയച്ച പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ ജീവിച്ചു പ്രവര്‍ത്തിച്ചു.ഇമാം തഫ്താസാനി(റ) പോലെ,
    الرسالة سفارة العبد بين الله وبين ذوي الالباب من خليقته - شرح العقائد
    (പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്.) അവരെ നിയോഗിക്കുന്നത് അല്ലാഹു ആണെങ്കിലും അവര്‍ക്ക് വഹി യ്‌ നല്‍കുന്നത് ജിബ്രീല്‌ എന്ന മലക്ക് മുഖേനയും അവര്‍ക്ക് വേണ്ട സംരക്ഷണവും സഹായവും നല്‍കിയിരുന്നത് മറ്റു മലക്കുകള്‍ വഴിയും ആയിരുന്നല്ലോ.
    وايده بجنود لم تروها
    (നിങ്ങള്‍ക്ക് കാണാത്ത സൈന്യത്തെ കൊണ്ട് അല്ലാഹു അവന്റെ ദൂതരെ ശക്തിപ്പെടുത്തി: ഖുര്‍ആന്‍ 9:40.)
    ബദറില്‍ ആദ്യം ആയിരം മലക്കുകളെ കൊണ്ടും (ഖുര്‍ആന്‍ 8:7) പിന്നെ മൂവായിരവും അവസാനം അയ്യായിരം മലക്കുകളെ കൊണ്ടും അല്ലാഹു നബിയെ (സ്വ) സഹായിച്ചു.(ഖുര്‍ആന്‍ 3:122-125).ഒരേ സമയം മനുഷ്യരുമായും മലക്കുകളുമായും ഇടപഴകേണ്ടി വരുന്ന നബിമാര്‍ക്ക് രണ്ടു വ്യത്യസ്ത പ്രകൃതി സ്വഭാവങ്ങളും രൂപ ഭാവങ്ങളും ഉണ്ടായിരുന്നു എന്ന് കാണാം.
    وجعلوا من جهة الاجسام والظواهر مع البشر ومن جهة الارواح والبواطن مع الملائكة - كتاب الشفا
    (സ്ഥൂല ശരീരത്താലും ബാഹ്യ രൂപത്താലും പ്രവാചകന്മാരെ മനുഷ്യ ഗണത്തിലും ആന്തരിക ഗണങ്ങളുടെയും ആത്മാവിന്റെയും ഭാഗത്ത്‌ കൂടെ മലക്കുകളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു: അശ്ശിഫാ 2-584 )
    ഇത് ഒറ്റ ദിവസം കൊണ്ടുണ്ടായ താല്‍ക്കാലികം ആയ ഒരു മാറ്റമോ തോന്നലോ അല്ല തന്നെ.ഭൂമി ലോകത്തേക്ക് പ്രസവിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ ആ ദ്വിമുഖ പരിചരണം തിരു നബി (സ്വ) യില്‍ പ്രകടം ആയിരുന്നല്ലോ.ഖിതാന്‍ കഴിക്കപ്പെട്ടവനായി സുഗന്ധ ലേപനം ചെയ്യപ്പെട്ടവരായി കൊണ്ടാണ് അവിടുത്തെ പ്രസവിക്കപ്പെട്ടത് എന്ന കാര്യം പ്രസിദ്ധമാണല്ലോ.ഹലീമാ ബീവിയുടെ(റ) വീട്ടില്‍ മുല കുടിച്ചു കഴിയുന്ന കാലത്ത് ഒരു ബൈപ്പാസ് സര്‍ജ്ജറി നടത്തിയതും ഏതോ ഒരു 'പാര്‍ട്സ്' നീക്കം ചെയ്തതും വെറുതെ അല്ലല്ലോ.
    عن انس (ر) قال رسول الله صلى الله عليه وسلم اتاه جبريل وهو يلعب مع الصبيان فأخذه ، فصرعه ، فشق عن قلبه ، فاستخرج منه علقة فيقال : هذا حظ الشيطان منك ، ثم غسله في طست من ذهب بماء زمزم ، ثم لأمه وأعاده في مكانه .....قال أنس : فكنت أرى أثر المخيط في صدره - رواه مسلم -مشكاة 5-24
    (അനസ് (റ) വിനെ തൊട്ട്:നബി(സ്വ) പറഞ്ഞു:കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എന്റെ അടുക്കല്‍ ജിബ്രീല്‌ വരികയും എന്നെ പിടിച്ചു കിടത്തി നെഞ്ച് കീറി അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു കൊണ്ട് പറയുകയും ചെയ്തു.ഇത് പിശാചിന് നിങ്ങളില്‍ നിന്നുള്ള ഓഹരിയാണ്....അനസ്(റ) പറഞ്ഞു:അന്നാ മുറിവ് തുന്നിക്കെട്ടിയതിന്റെ അടയാളം നബി(സ്വ) യുടെ നെഞ്ചില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.-മുസ്‌ലിം-മിശ്ക്കാത് 5-24 )
    പിശാചിന്റെ ദുര്ബോധനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനായി വളര്‍ന്നു വന്ന നബി(സ്വ) പിതൃവ്യന്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാലം പത്താം വയസ്സില്‍ മറ്റൊരു ഓപറേഷന് കൂടി വിധേയനായ സംഭവം അബൂ ഹുറൈറ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(ഫത്ഹുല്‍ബാരി 13-489).അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലും സ്വഭാവത്തിലും സംസ്ക്കാരത്തിലും അത്യുന്നത നിലവാരത്തില്‍ എത്തിയ നബി(സ്വ) സര്‍വ്വ സംമതനും അല്‍ അമീനുമായി തിളങ്ങി വിളങ്ങി ജീവിക്കുകയായിരുന്നു.
    وقد روى الطيالسي والحارث في مسنديهما من حديث عائشة أن الشق وقع مرة أخرى عند مجيء جبريل له بالوحي في غار حراء
    فتح الباري 549-1
    മലക്കിന്റെ ശബ്ദം കേള്‍ക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ലല്ലോ.15 ഹെര്‍ട്സ്നും 15 കിലോ ഹെര്‍ട്സ്നും ഇടക്കുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ ആകൂ.15 ഹെര്‍ട്സ്ന് താഴെ ഉള്ള ഇന്ഫ്രാ സൌണ്ടോ 15 കിലോ ഹെര്‍ട്സ്ന് മേലെയുള്ള അല്ട്രാ സൌണ്ടോ കേള്‍ക്കാന്‍ മനുഷ്യന് ആവില്ല.മലക്കുകള്‍ക്ക് ഈ പരിധിയും പരിമിതിയും ഒന്നുമില്ലല്ലോ.അത് കൊണ്ട് തന്നെ പ്രവാചകന്മാര്‍ക്കും അതൊന്നും ബാധകം ആവില്ല.
    ഭൂമിയുടെ അങ്ങേ തലക്കലുള്ളത് കാണുവാന്‍ കാഴ്ച ശക്തിയും കേള്‍ക്കുവാന്‍ കെവ്ളിയും വാസന അറിയാന്‍ ശക്തിയും മറ്റാര്‍ക്കും ഇല്ലാത്ത ശാരീരിക ശേഷിയും കൊണ്ട് നബിമാരെ അല്ലാഹു ഷക്തിപ്പെദുതിയിരിക്കുമെന്നു ഹാഫിള് ഇബ്നു ഹാജര്‍ അസ്ഖലാനി (റ) രേഖപ്പെടുതിയതും (ഫത്ഹുല്‍ബാരി 12-383) അത് കൊണ്ടാണ്.അതങ്ങനെ തന്നെ വിശ്വസിക്കെണ്ടതുമാണ്.കാഴ്ചക്ക് മനുഷ്യന്‍ ആണെങ്കിലും മനുഷ്യ പ്രകൃതി തന്നെ നീക്കപ്പെട്ടവര്‍ നബി(സ്വ).ആയിഷ (റ) യെ തൊട്ടുള്ള ഹദീസില്‍ നബി(സ്വ) പറഞ്ഞത്
    اني لست كهيئتكم
    (ഞാന്‍ നിങ്ങളുടെ പ്രകൃതത്തില്‍ അല്ല-ബുഖാരി,മുസ്‌ലിം,ഫത്ഹുല്‍ബാരി 4-165) എന്നാണ്.
    إني أرى ما لا ترون ، وأسمع مالاتسمعون واني لاريكم من وراء طهري
    (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു.നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുന്നു - തുര്‌മുദി 7-23)
    واني لاريكم من وراء طهري
    (ഞാന്‍ എന്റെ പിന്നിലൂടെ നിങ്ങളെ കാണുന്നു -ബുഖാരി,ഫത്ഹുല്‍ബാരി 2-7)
    إني لابصر من ورائي كما ابصر من بين يدي
    (ഞാന്‍ എന്റെ മുന്നിലൂടെ കാണുന്നത് പോലെ പിന്നിലൂടെയും കാണുന്നു -മുസ്ലിം)
    وكان النبي (ص) يرى في الظلمة كما يرى في الضوء
    (നബി(സ്വ) കാണുന്നത് പോലെ ഇരുട്ടത്തും കാണുമായിരുന്നു-ബൈഹക്കി,ദലാഇലു നുബുവ്വ്-9-75)
    واني والله لانظرلى حوضي الان
    (അല്ലാഹുവാനെ സത്യം,എന്റെ ഹൌളുല്‍ കൗസരിലെക്ക് ഞാനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നു -മുസ്ലിം-2296)

    പ്രമുഖ സ്വഹാബി സാബിത് ഇബ്നു ഖൈസ്(റ) വിനോട്
    تعيش حميدا وتقتل شهيدا وتدخل الجنة
    (നീ സ്തുതിക്കപ്പെട്ടവനായി ജീവിക്കും,ശഹീദായി മരിക്കും,സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.- അല്‍ ഇസ്തീആബ് 1-183,റൂഹ്-26) തുടങ്ങിയ അമാനുഷികവും അഭൌതികം നിറഞ്ഞതുമായ കാര്യങ്ങളൊക്കെ നബിയാക്കി ഒരാളെ നിയോഗിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കുന്ന പ്രത്യേകതകളും സിദ്ധികളും ആണ്.നബിയെ കൊണ്ട് വിശ്വസിക്കുക എനന്തില്‍ ഇതൊക്കെ പെട്ടിട്ടുമുണ്ട്.ഇതൊക്കെ രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ പൂര്‍വ്വ സൂരികള്‍ ഒക്കെയും ഇതൊക്കെ വിശ്വസിച്ചവരും അന്ഗീകരിച്ചവരും ആണ്.
    ദീനിന്റെ അടിസ്ഥാനത്തില്‍ തന്നെ പിഴച്ച ചിലര്‍ മാത്രമേ ഇതിനു അപവാദം ഉള്ളൂ.പ്രമുഖ വഹ്ഹാബീ നേതാവും KNM ന്റെ സ്ഥാപക കാല നേതാവും ആയിരുന്ന കെ.ഉമര്‍ മൗലവി എഴുതി. "അടുക്കെ,അകലെ,പതുക്കെ,ഉറക്കെ എന്നാ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.അത്തരം കേള്‍വി ആര്‍ക്കെങ്കിലും ഉണ്ട് എന്ന് വരാന്‍ പാടില്ല.അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കല്‍ കുഫ്രാകുന്നു." (സല്‍സബീല്‍ പു:1.ല:3.ജൂലായ്‌-83,പേജ്:48).പരിധിക്ക് അതീതമായി കാണുന്നുവെന്നും കേള്‍ക്കുന്നു എന്നും നബി(സ്വ) പറയുമ്പോള്‍ അത് വിശ്വസിക്കല്‍ കുഫ്രാനെന്നു പറയുന്ന ഉമര്‍ മൗലവിയും വഹ്ഹാബികളും നബി(സ്വ) യെ അല്ലെ കാഫിരാക്കുന്നത്..! നഊദുബില്ലാഹ്!!
    تصديق لرسول فما جاء به عن ربه
    (തന്റെ നാഥങ്കല്‍ നിന്ന് പ്രവാചകര്‍(സ്വ) കൊണ്ട് വന്നതെല്ലാം സത്യവിശ്വാസം.(ഫത്ഹുല്‍ബാരി 1-39).
    പ്രവാചകര്‍ (സ്വ) പറഞ്ഞതിലും പഠിപ്പിച്ചതിനും എതിരില്‍ വിശ്വസിക്കുമ്പോഴാണ് കുഫ്ര്‍ വരുന്നത്.ഇമാം റാസി(റ) രേഖപ്പെടുത്തി.പ്രവാചകരിലൂടെ വന്നതായി വ്യാപകമായി അറിയപ്പെട്ട കാര്യത്തില്‍ പ്രവാചകരെ അന്ഗീകരിക്കാതെ ഇരിക്കലാണ് കുഫ്ര്‍.
    عدم تصديق الرسول في شيئ مما علم بالضرورة مجيئه به-رازي 1-181
    ഹാഫിള് ഇബ്നു ഹജര്‍ (റ) തങ്ങള്‍ വിവരിക്കുന്നു : പ്രവാചകന്മാര്‍ അവര്‍ക്ക് നല്‍കപ്പെട്ട വിജ്ഞാനം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍ തിരിഞ്ഞിരിക്കുന്നത് പോലെ അവരെ വ്യ്ത്യസ്തരാക്കാന്‍ വേണ്ടി അല്ലാഹു ചില സിദ്ധികള്‍ കൊണ്ട് അവരെ പ്രത്യേകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ക്ക് രണ്ടു നിലയില്‍ പ്രത്യേകതകള്‍ ഉണ്ടാകുന്നു.പ്രബോധനത്തിന് നുബുവ്വതും ശക്തിപ്പെടുത്താനായി ദ്രിഷ്ടാന്തങ്ങളും.-ഫത്ഹുല്‍ബാരി 12-383.
    ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، كما تميزوا بالعلم الذي أوتوه " فيكون لهم الخصوص من وجهين : فما هو في حيز التعليم هو النبوة ، وما هو في حيز التأبيد هو حجة النبوة
    കണ്ണും കാതും മൂക്കും നാക്കും മനസ്സും മാത്രമല്ല ശരീരം മുഴുവന്‍ അതിശക്തവും അതിമൂര്ച്ചയും അസാധാരണ ശേഷിയും നല്കപ്പെട്ടിട്ടല്ലാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല വഹിയ്.
    عن عاءشة (ر) ان الحارث ابن حشام سال رسول الله (ص) فقال يا رسول الله كيف يانبك الوحي؟فقال رسول الله صلى الله عليه وسلم أحيانا يأتيني مثل صلصلة الجرس وهو أشده علي... قالت عائشة رضي الله عنها ولقد رأيته ينزل عليه الوحي في اليوم الشديد البرد فيفصم عنه وإن جبينه ليتفصد عرقا -مسلم -مشكوت 522
    (ആയിശ(റ) യെ തൊട്ട്:ഹാരിസ് ഇബ്നു ഹിഷാം (റ) നബിയോട് ചോദിച്ചു:നബിയെ,എങ്ങനെയാണ് അവിടുത്തേക്ക് വഹിയ് വരുന്നത്?നബി(സ്വ) പറഞ്ഞു:ചിലപ്പോള്‍ മണി നാദങ്ങള്‍ പോലെ എനിക്ക് വഹിയ് വരാറുണ്ട്.അതാണ്‌ അതില്‍ ഏറ്റവും കാഠിന്യം ഏറിയത്.....ആയിഷ (റ) പറയുന്നു:കഠിന തണുപ്പുള്ള ദിവസം നബി(സ്വ) ക്ക് വഹിയ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതങ്ങ് തീരുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തു ഒലിക്കുന്നുണ്ടാകും.-ബുഖാരി,മുസ്ലിം,മിശ്ക്കാത്ത് 522)
    عن عبادة بن الصامت (ر) قال: كان النبي (ص) اذا انزل عليه الوحي كرب لذلك وتردد وجهه -مسلم
    (ഉബാദത് ഇബ്നു സ്വാമിത്ത്(റ) പറയുന്നു:വഹിയ് വരുമ്പോള്‍ നബി(സ്വ) ക്ക് വൈഷമ്യം ഉണ്ടാകുമായിരുന്നു.അതിനാല്‍ അവിടുത്തെ മുഖം വിവര്‍ണ്ണം ആകുകയും ചെയ്തിരുന്നു-മുസ്ലിം)
    അത്യധികം ഭാരമുള്ള വഹിയ് സ്വീകരിക്കാനായി മനസ്സും ശരീരവും പവര്‍ കൂട്ടപ്പെട്ട നബി(സ്വ) ക്ക് സാധാരണക്കാരായ നാലായിരം ആണുങ്ങളുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് പണ്ഡിത മതം.
    عن انس (ر) كان النبي (ص) يطوف على نسائه بغسل واحد - مسلم
    (അനസ്(റ) പറഞ്ഞു:നബി(സ്വ) ഭാര്യമാരെ എല്ലാം പ്രാപിക്കുകയും അവസാനം ഒറ്റക്കുളി കൊണ്ട് മതിയാക്കുകയും ചെയ്യുമായിരുന്നു-മുസ്ലിം)
    وجاء في خبر البخاري انه قيل لانس اوكان يطيقه؟ فقال:كنا نتحدث أنه أعطي قوة ثلاثين رجلا . وعند الإسماعيلي عن معاذ : قوة أربعين . زاد أبو نعيم ، عن مجاهد : كل رجل من رجال أهل الجنة . وفي الحديث قال الترمذي : صحيح غريب ; إذ كل رجل من أهل الجنة يعطى قوة مائة رجل ، فيكون عليه الصلاة والسلام أعطي قوة أربعة آلاف رجل
    ബുഖാരിയുടെ ഹദീസില്‍ വന്നിരിക്കുന്നു.അനസ്(റ) വിനോട് ചോദിക്കപ്പെട്ടു:അതിനു മാത്രമുള്ള ശേഷി നബിക്ക് ഉണ്ടായിരുന്നോ?അദ്ദേഹം പറഞ്ഞു:മുപ്പതു പുരുഷന്മാരുടെ ശേഷി നബി(സ്വ) ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.മുആദ്(റ) വിനെ തൊട്ടു ഇസ്മായീലി വഴിക്കുള്ള റിപ്പോര്‍ട്ടില്‍ നാല്‍പ്പത് പുരുഷന്മാരുടെ ശേഷി എന്നാണു ഉള്ളത്.അബൂ നുഐം,മുജാഹിദ്(റ) വില്‍ നിന്ന് അധികരിപ്പിച്ചത് അവര്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ പുരുഷന്മാരാണ് എന്നാണു.സ്വര്‍ഗ്ഗത്തിലെ പുരുഷന് 100 പുരുഷന്മാരുടെ ശേഷിയാനെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്.അപ്പോള്‍ നബി(സ്വ) ക്ക് നാലായിരം പുരുഷന്മാരുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്ന് വന്നു - മിര്‌ഖാത് 1-331)
    നാലായിരം മല്ലന്മാരുടെ ശേഷി നല്‍കപ്പെടുകയും മലക്കുകളുടെ പ്രകൃതിയിലേക്കും സ്വഭാവത്തിലേക്കും സ്വഭാവ ഗുനങ്ങളിലെക്കും മാറ്റപ്പെടുകയും ചെയ്തത് കൊണ്ട് മനുഷ്യന്‍ എന്ന സത്തക്ക് മാറ്റം വരുത്തിയിട്ടില്ലല്ലോ.ഗുണത്തില്‍ ഉള്ള മലക്കാനിയ്യത് മാത്രം പോരല്ലോ മലക്കുകളില്‍ ഒരാളായി അവരുടെ ലോകത്ത് സഞ്ചരിക്കാനും അവരോടു ഇടപഴകാനും.അത് കൊണ്ട് തന്നെ സത്തയുള്ള മനുഷ്യ ഗുണം കൂടി നീക്കി വെച്ചിട്ടാണ് നബിയായത്തിന്റെ പത്താം വര്ഷം റജബ് 27 ന്റെ രാവില്‍ നബി(സ്വ) യെ ബൈതുല്‍ മുഖദ്ദസിലെക്കും എഴാനാകാശത്തെക്കും അതിനപ്പുറവും കടത്തിക്കൊണ്ടു പോയി പൂര്‍വ്വ പ്രവാചകന്മാരെയും അര്ഷും കുര്സും സന്ദര്‍ശിച്ചു പടച്ച തമ്പുരാനെ കണ്‍ കുളിര്‍ക്കെ കണ്ട് കൊച്ചു വര്‍ത്തമാനവും നടത്തി രായ്ക്കുരാമാനം തിരിച്ചെത്താന്‍ ആയത്.മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്ന് തല്ക്കാലത്തെക്കെങ്കിലും ഗുണങ്ങളിലും സത്തയിലും മാറ്റിയെടുത്തത് കൊണ്ടാണ് ഇത് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.ആദ്യത്തെ മൂന്ന് സര്‍ജ്ജറികളിലും വലിയ സൂപ്പര്‍ സര്‍ജ്ജറിയാണ് ഇസ്രാഇനും മിഅറാജിനും വേണ്ടി നടത്തിയത്.
    قال النبي (ص) بينا انا في الحطيم مضطجعا اذا اتاني ات (لاثة نفر منهم جبريل وميكائيل) فشق جبريل ما بين نحره إلى لبته حتى فرغ من صدره وجوفه فغسله من ماء زمزم بيده حتى أنقى جوفه ثم أتى بطست من ذهب فيه تور من ذهب محشوا إيمانا وحكمة فحشي به صدره ولغاديده يعني عروق حلقه ثم أطبقهثم عرج به إلى السماء الدنيا
    (നബി(സ്വ) പറഞ്ഞു:ഞാന്‍ കഅബാലയത്തിന് ചാരെ ചെരിഞ്ഞു കിടക്കുകയായിരുന്നു.എന്റെ അടുത്തേക്ക് ജിബ്‌രീല്‍,മീകായീല്‍ മൂന്നു പേര്‍ വന്നു.ജിബ്‌രീല്‍ എന്റെ നെഞ്ച് തൊണ്ടക്കുഴി കീറി.നെഞ്ചിലും ഉള്ളിലും ഉള്ളതെല്ലാം ഒഴിവാക്കി.തന്റെ കൈ കൊണ്ട് തന്നെ സംസം വെള്ളം ഉപയോഗിച്ച് ഉള്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കി.പിന്നീട് ഒരു സ്വര്‍ണ്ണ തളിക കൊണ്ട് വരപ്പെട്ടു.ഈമാനും ഹിക്മത്തും നിറക്കപ്പെട്ട ഒരു സ്വര്‍ണചെപ്പ് അതില്‍ ഉന്ദായിരുന്നുഅതില്‌ നിന്ന് എന്റെ നെഞ്ചിനുള്ളും നാഡി ഞരമ്പുകളും നിറക്കപ്പെട്ടു.പിന്നെ എന്നെ ഒന്നാം ആകാശത്തേക്ക് കൊണ്ട് പോയി - ബുഖാരി )
    ഹാഫിള് ഇബ്നു ഹജര്‍ അസ്ക്കലാനി(റ) വിവരിക്കുന്നു:
    كان لاستعداده لتلقى الحاصل له في تلك الليلة
    (ആ രാത്രിയില്‍ നബിക്ക് ലഭിക്കാന്‍ പോകുന്ന (പുണ്യ ദര്‍ശനം അടക്കം ഉള്ളത്) അഭിമുഖീകരിക്കാന്‍ ഒരുക്കി തയ്യാര്‍ ആക്കാന്‍ ആയിരുന്നു ആ സര്‍ജ്ജറി.-ഫത്ഹുല്‍ബാരി 1-549).ഓരോ ആകാശങ്ങളിലും എണ്ണമറ്റ വ്യത്യസ്ത വിഭാഗം മലക്കുകളെയും പൂര്‍വ്വ പ്രവാചകന്മാരെ കൂട്ടമായും ചിലരെയൊക്കെ തനിച്ചും കണ്ടു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുകയും ആലമുല്‍ മലക്കൂത്തിലെ عجائب കള്‍ ദര്‍ശിക്കുകയും ചെയ്ത നബി(സ്വ) പറഞ്ഞു:
    عن ابن عباس (ر) قال رسول الله (ص) رايت ربي عزوجل - حاكم
    (ഞാന്‍ എന്റെ റബ്ബിനെ കണ്ടു (ഹാക്കിം-മുസ്തദ്രക്)
    നബി(സ്വ) കൊണ്ട് വന്ന സത്യം പറഞ്ഞതും പഠിപ്പിച്ചതും ഒക്കെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും سمعنا واطعنا (അംഗീകരിച്ചു-അനുസരിച്ചു) എന്നാ നിലവാരത്തില്‍ വിശ്വസിക്കുന്നവന്‍ ആണ് സത്യവിശ്വാസി.അതിനെയൊക്കെ തറ യുക്തിക്കും മുറി ബുദ്ധിക്കും ഒപ്പിച്ചു ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആകില്ലല്ലോ.മുഹമ്മദ്‌ നബിയെ(സ്വ) അന്ഗീകരിക്കാതവരും പ്രശംസിക്കാതവരും അന്നും ഇന്നും ലോകത്ത് അധികമില്ല.കൃഷ്ണയ്യരും അഴീക്കോടും യതിയും സുകുമാര്‍ കക്കാടും വള്ളത്തോളും ഗുരുസും അബൂജഹലുമൊക്കെ മുഹമ്മദിന്റെ(സ്വ) മനുഷ്യ മുഖം അന്ഗീകരിച്ചവര്‍ ആയിരുന്നല്ലോ. നബി(സ്വ)ക്ക് നുബുവ്വതിലൂടെ കിട്ടിയ അമാനുഷ മുഖം (دلائل النبوة) അന്ഗീകരിക്കാതത് കൊണ്ടാണ് അവരൊക്കെ പടിക്ക് പുറത്തായത്.
    ഈമാന്‍ ശരിയാകണം എങ്കില്‍ വ്യക്തിപരമായി തന്നെ നബി(സ്വ) യെ അറിഞ്ഞു അന്ഗീകരിക്കുകയും തിരുനബി(സ്വ) യുടെ തിരു സത്തയുമായും നുബുവ്വതിന്റെ സവിശേഷതകളാലും ബന്ധപ്പെട്ട ആകൃതിയും പ്രകൃതിയും (ശമാഇല്‍)നുബുവ്വത്തിന്റെ സിദ്ധികളും(ദലാഇല്‍) ഇതര പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്ന സവിശേഷ ഗുണങ്ങളില്‍‍ നിന്ന് നബിയുടെ സവിശേഷതകള്‍ (ഫളാഇല്‍) മറ്റു നബിമാര്‍ക്കോ മുര്സലുകള്‍ക്കോ ഇല്ലാതിരുന്നതും നബിക്ക് മാത്രമായുള്ളതുമായ പ്രത്യേകതകള്‍ (ഖസ്വാഇസ്) എന്നിവയെല്ലാം വേര്‍തിരിച്ചു തന്നെ പൂര്‍വ്വികരായ ഇമാമുകള്‍ വിശദീകരിച്ചിട്ടുണ്ട്.ചില വിഷയങ്ങളില്‍ പലര്‍ക്കും പ്രത്യേക രചനകളും ഉണ്ട്.അവയെല്ലാം സമ്മതിച്ചു അംഗീകരിച്ചു നബി(സ്വ) വിശ്വസിച്ചു ആദരിക്കുംബോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നത്.അത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്:
    فالذين آمنوا به وعزروه ونصروه واتبعوا النور الذي أنزل معه أولئك هم المفلحون
    (ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അവരോടു കൂടെ ഇറക്കപ്പെട്ട വെളിച്ചത്തെ -ഖുര്‍ആനിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍- അവരാണ് വിജയികള്‍.-വി:ഖു:7-157)
    ഇക്കാലം വരെ കഴിഞ്ഞു പോയ സമുദായം മൊത്തത്തിലും സലഫു സ്വാലിഹുകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഫുഖഹാക്കളും ഒക്കെ പടിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും വിശ്വസിച്ചതിനും എതിരെ നബി(സ്വ) യെ വെറുമൊരു സാധാരണ മനുഷ്യനോ രാഷ്ട്രീയ നേതാവോ നവോത്ഥാന നായകനോ സമുദായ പരിഷ്ക്കര്‍ത്താവോ ആക്കി നിന്ദിക്കുന്ന നികൃഷ്ട ജീവികളെ സൂക്ഷിക്കുക.സത്യവിശ്വാസം സുരക്ഷിതമാക്കി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍

    ലേഖകന്‍: : ഇബ്രാഹീം വഹബി തോണിപ്പാടം