Sunday, January 20, 2013

നല്ല ഭൂമിയില്‍ മുളച്ച നല്ല സസ്യം..!, aboozahid


-------------------------------------------------
അര്‍ഹത പോലെ യുദ്ധമുതല്‍ വീതം വെക്കുകയാണ് ഖലീഫ ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌(റ).കുറെ ആപ്പിളുകളും ഉണ്ടായിരുന്നു കൂട്ടത്തില്‍.ഖലീഫയുടെ കുഞ്ഞുമോന്‍ ഒരു ആപ്പിള്‍ എടുത്ത് അല്പം കടിച്ചു.കാഴ്ച കണ്ടു ഓടിയെത്തിയ അദ്ദേഹം വായിലേക്ക് വിരല്‍ കടത്തി ആപ്പിളിന്റെ കഷണങ്ങള്‍ എടുത്തു നീക്കി.കണ്ണീരോടെ കുഞ്ഞുമോന്‍ ഉമ്മ ഫാത്തിമയിലെക്ക് ഓടിപ്പോയി.ഇതൊരു മാതാവിന്റെയും മനസ്സ് പിടക്കും പോലെ അവിടെയും സംഭവിച്ചു.കയ്യില്‍ സൂക്ഷിപ്പ് ഉണ്ടായിരുന്ന പൈസയെടുത്ത് ആപ്പിള്‍ വാങ്ങി മോന് കൊടുത്തു.ഖലീഫ തിരിച്ചു വന്നപ്പോ വീട്ടില്‍ ആപ്പിളിന്റെ ഗന്ധം..!സംശയത്തോടെ കാര്യം അന്വേഷിച്ചപ്പോ നടന്നതെല്ലാം ഫാത്തിമ പറഞ്ഞു.പൊട്ടിക്കരഞ്ഞു കൊണ്ട് ഉമര്‍ പറഞ്ഞു:

"അല്ലാഹുവാണേ സത്യം,ഞാനെന്റെ കുഞ്ഞു പൈതലിന്റെ വായില്‍ കൈയിട്ടു ആ ആപ്പിളിന്റെ കഷണങ്ങള്‍ പുരതെദുക്കുംബൊ എന്റെ കരള്‍ പറിച്ചെടുക്കുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്.പക്ഷെ എന്ത് ചെയ്യാന്‍,പൊതു മുതലില്‍ പെട്ട ഒരാപ്പിളിന്റെ കാരണത്താല്‍ നാളെ റബ്ബിന്റെ കോടതിയില്‍ വശളാകരുതല്ലോ..!"

ഇതാണ് രണ്ടാം ഉമര് എന്നറിയപ്പെട്ട അഞ്ചാം ഖലീഫ എന്ന് വിളിക്കപ്പെട്ട ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.നല്ല ഭൂമിയില്‍ നിന്നെ നല്ല സസ്യം മുളക്കൂ എന്നത് എത്ര പരമാര്‍ത്ഥം..!ഓര്‍ക്കുന്നില്ലേ പാതിരാവിന്റെ ഇരുട്ടില്‍ പ്രജാക്ഷേമം അന്വേഷിച് നടക്കുകയായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ)വിനെ.അന്ന് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞ ഉമ്മയോട് 'ഉമര്‍ കാണുന്നില്ലെങ്കിലും ഏകനായ അല്ലാഹു കാണുന്നുണ്ടല്ലോ' എന്ന് പറഞ്ഞ പെണ്ണിനെ ഓര്‍മ്മയില്ലേ..?

അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയ ഉമര്‍ ഇബ്നു ഖത്താബ്‌ തങ്ങള്‍ മകന്‍ ആസ്വിമിനെ വിളിച്ചു സംശുദ്ധയായ ആ പെണ്ണിനെ നിക്കാഹ് ചെയ്യിച്ചു.ആ ദാമ്പത്യത്തില്‍ 'ലൈല' എന്ന് പേരിട്ട കുഞ്ഞു മോള്‍ പിറന്നു.കാലത്തിന്റെ ഒഴുക്കില്‍ അവളും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു.അതില്‍ പിറന്ന കുഞ്ഞു മോനാണ് സാത്വികരില്‍ സാത്വികരായ രണ്ടര വര്ഷം കൊണ്ട് മാതൃക ഭരണത്തിന്റെ പൊന്‍താളുകള്‍ ഇസ്ലാമിക ചരിത്രത്തില്‍ തുന്നിച്ചേര്‍ത്ത ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌.

ചരിത്രത്തിന്റെ തനിയാവര്‍ത്തനം പോലെ ആ ചോരയിലെ നന്മയുടെ വിത്തുകള്‍ മുളച്ചു കൊണ്ടേ ഇരുന്നു.ഭരണമേറ്റെടുത്ത ഉമറുബ്നു അബ്ദുല്‍ അസീസ്‌ തങ്ങള്‍ വീട്ടിലെത്തി സ്വസ്തമായോന്നു കിടന്നതേയുള്ളൂ.അതാ വരുന്നു മകന്‍ അബ്ദുല്‍ മലിക്ക്.വെറും 17 വയസ്സായ മോന്റെ ചോദ്യമാണ് ഉപ്പയോട്‌:

"എന്താണ് സംഭവിച്ചത്?ഉറങ്ങേണ്ട സമയമാണോ ഇത്?".അല്‍പ്പമൊന്നു വിശ്രമിക്കാന്‍ കിടന്നതാണെന്ന് പറഞ്ഞ ബാപ്പയോട് മകന്‍ വീണ്ടും: "മുതലുകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിചെല്‍പ്പിക്കുന്നതിന്റെ മുമ്പ് നിങ്ങള്‍ ഉറങ്ങുന്നുവെന്നോ?".ഉമര്‍ മറുപടി പറഞ്ഞു:"ഇന്നലെ മുഴുവന്‍ ഉറക്കമിളച്ചു.ളുഹര്‍ നമസ്ക്കാരത്തിനു ശേഷം ബാക്കി പൊതു പ്രവര്‍ത്തനം ആകാം എന്ന് വിചാരിച്ചു.." . "പറ്റില്ല ഉപ്പാ,അത്രയും വരെ നിങ്ങള്‍ ആയുസ്സോടെ ഇരിക്കുമെന്ന് നിങ്ങള്‍ക്ക് എന്ത് ഉറപ്പാനുള്ളത്?".

ബാപ്പക്ക് ഒത്ത മകന്‍.ഹൃദയത്തിലേക്ക് വെളിച്ചത്തിന്റെ പ്രഭ പരത്തി തുളച്ചു കയറിയ വാക്കുകള്‍ കേട്ട് നിറഞ്ഞ മിഴികളോടെ പോന്നു മോനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആ വാപ്പ പറഞ്ഞു:"ദീനിയ്യായ കാര്യത്തില്‍ എനിക്ക് സഹായകം ആയ മോനെ തന്ന അല്ലാഹുവിനു തീര്‍ത്താല്‍ തീരാത്ത നന്ദി.."പിന്നെ ആ ഭരണാധികാരിക്ക് വിശ്രമം തേടി പോകാന്‍ തോന്നിയില്ല.തഖ്‌വയുടെയും സുഹ്ദിന്റെയും പരമോന്നതിയില്‍ വിരാചിച്ച ഇസ്ലാമിക ലോകത്തെ അതുല്യ നക്ഷത്രം ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ മാറ്റത്തിന്റെ പുതിയ മുഖത്തേക്ക് കാലു വെച്ചു.എത്രത്തോളം എന്നോ...

വിളക്ക് കത്തിച്ചു വെച്ച് രാത്രി പ്രജകളുടെ പരാതികളുടെയും പ്രശ്നങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയായിരുന്ന ഉമര്‍ ഇബ്നു അബ്ദില്‍ അസീസ്‌ തങ്ങളുടെ റൂമിലേക്ക് ഭ്രിത്യന്‍ എന്തോ കാര്യം പറയാന്‍ കടന്നു വന്നു.ഉടനെ മഹാന്‍ പറഞ്ഞു:"ആ വിളക്ക് അണക്കുക,എന്നിട്ട് കാര്യം പറയുക;മുസ്ലിംകളുടെ പൊതു ഫണ്ടില്‍ നിന്നുള്ള എണ്ണ കൊണ്ട് കത്തുന്ന വിളക്ക് പൊതുകാര്യത്തിനല്ലാതെ എന്റെ വീട്ട് കാര്യം പറയാന്‍ ഉപയോഗിക്കാന്‍ പാടില്ല"..!ഭൃത്യന്‍ വിളക്കണച്ചു,കാര്യം പറഞ്ഞു പോയി.ഖലീഫ വീണ്ടും വിളക്ക് കത്തിച്ചു.ഫയലുകള്‍ പരിശോധിക്കുന്നത് തുടര്‍ന്നു..

അവസാനം രോഗിയായി ദിവസങ്ങളോളം കിടപ്പിലായി.വിഷ ബാധയെറ്റിരിക്കുന്നു.ആളുകള്‍ വന്നും പോയും കൊണ്ടിരിക്കുന്നു.ഖലീഫയുടെ വസ്ത്രമാണെങ്കില്‍ അഴുക്കില്‍ കുളിച്ചിരിക്കുന്നു.വസ്ത്രം മാറ്റിക്കൊടുക്കാന്‍ ഫാതിമയോടു വന്ന ഒരാള്‍ ആവശ്യപ്പെട്ടു.മഹതി ഇന്ഷാ അല്ലാഹ് പറഞ്ഞു.പിറ്റേന്നും വന്ന അയാള്‍ക്ക് ഖലീഫയെ അതെ വസ്ത്രത്തില്‍ കാണാന്‍ കഴിഞ്ഞപ്പോള്‍ ഫാതിമയോട് അന്വേഷിച്ചു.മഹതി പറഞ്ഞു:

"അല്ലാഹു സാക്ഷിയായി പറയട്ടെ,മാറ്റിയുടുക്കാന്‍ ഒരു വസ്ത്രം അദ്ദേഹത്തിനില്ല,ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ ഉള്ളൂ...!"

ആടംബരത്തിന്റെ മടിത്തട്ടില്‍ പാറി നടന്നിരുന്ന ഉമര്‍ എന്ന യുവാവിനു അധികാര സിംഹാസനം ലഭിച്ചപ്പോള്‍ വന്നു പെട്ട മാറ്റമാണിത്.40000 ദിര്‍ഹം കൊണ്ട് ഒരു വര്‍ഷം ചെലവ് കഴിഞ്ഞിരുന്ന മഹാന്‍ വെറും 2 ദിര്‍ഹം കൊണ്ട് ഒരു ദിവസം കഴിഞ്ഞു കൂടി.അവസാനം എതോരുമാനുശ്യനും അഭിമുഖീകരിക്കേണ്ട മരണം എന്ന യാഥാര്‍ത്യം വന്നെതുമ്പോ ഖലീഫ ദാരിദ്ര്യത്തിന്റെ പരകോടിയിലായിരുന്നു.

താങ്കളുടെ മക്കളെ താങ്കള്‍ ദരിദ്രരാക്കിയിരിക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്‌ മഹാന്‍ പറഞ്ഞത് 'എന്റെ മക്കള്‍ ഒന്നുകില്‍ തഖ്‌വയുള്ള സദ്‌വൃത്തരായിരിക്കും.എങ്കില്‍ അവരെ അല്ലാഹു സഹായിച്ചു കൊള്ളും,അല്ലെങ്കില്‍ അവര്‍ ദുര്‍വൃത്തര്‍ ആയിരിക്കും-എങ്കില്‍ അല്ലാഹുവിനെ ധിക്കരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ എനിക്ക് കഴിയില്ല." എന്നാണു മഹാന്‍ പറഞ്ഞത്.

രണ്ടാം ഖലീഫ ഉമര്‍ ഇബ്നു ഖത്താബ്(റ) എന്ന സന്മാര്‍ഗ്ഗ ദീപത്തിന്റെ രക്തം ജീവിത വഴിയിലും ആവാഹിച്ച ,പാതിരാവിലും ഉറങ്ങാതെ എല്ലാം വീക്ഷിക്കുന്ന അല്ലാഹുവിനെ ഭയപ്പെട്ട ചെറുപ്പക്കാരിയുടെ വിശുദ്ധി കളയാതെ കാത്തു സൂക്ഷിച്ച ചരിത്രത്തില്‍ തുല്യതയില്ലാത്ത ആ താബിഈ നക്ഷത്രം ഹിജ്ര വര്ഷം 101 റജബ് മാസം 25 വെള്ളിയാഴ്ച ദിവസം തന്റെ 39ആം വയസ്സില്‍ ബര്‌സഖീ ലോകത്തേക്ക് നടന്നു നീങ്ങി...അവിടുത്തെ ദറജ അല്ലാഹു ഏറ്റി കൊടുക്കട്ടെ.അവരുടെ ബര്‍ക്കത്ത് കൊണ്ട് ഇരു വീട്ടിലും അല്ലാഹു നമ്മെ ഏവരെയും രക്ഷപ്പെടുതട്ടെ..ആമീന്‍..

Friday, January 18, 2013

നബി തങ്ങള്‍(സ്വ) അഭയ കേന്ദ്രം തന്നെ.., aboozahid



സര്‍വ ശക്തനും സകലമാന സഹായങ്ങളുടെയും ഉടമയുമായ ഏകനായ അല്ലാഹുവിന്റെ അടിയാറുകളായ നമ്മുടെ ഓരോ ചിന്തയും പ്രവര്‍ത്തിയും അവന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ആകണം.ആകപ്പാടെ അവന്റെ ഖലീഫമാരാക്കി മനുഷ്യ സമുദായത്തെ ഭൂമിയിലേക്ക് പറഞ്ഞു വിട്ടത് തന്നെ തന്നെ ആരാധിക്കാന്‍ വേണ്ടി മാത്രമാണ്.സൃഷ്ടികളില്‍ എല്ലാവരെയും തുല്യരും സമരൂപ,ഭാവ സ്വഭാവങ്ങള്‍ ഉള്ളവരും ആയല്ല അവന്‍ സംവിധാനിചിട്ടുള്ളത്.മഹത്വത്തിന്റെ കാര്യം എടുത്താലും അങ്ങനെ തന്നെ.

فضل الله بعضهم على بعض


'നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ അല്ലാഹു ബഹുമാനിച്ചിരിക്കുന്നു.'
മഹത്വം അല്ലാഹു നല്‍കിയ കൂട്ടരില്‍ തന്നെ അതിന്റെ അളവ് കൂടിയും കുറഞ്ഞും ഇരിക്കുന്നു എന്നതും വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.അമ്പിയാക്കന്മാരില്‍ നമ്മുടെ നബി തങ്ങളെ(സ്വ) അല്ലാഹു നേതാവും ശ്രേഷ്ടരും ആക്കിയിരിക്കുന്നു.

تلك الرسل فضلنا بعضهم على بعض


ഓരോ സമുദായത്തിനും അവരിലേക്ക് ഏകദൈവ വിശ്വാസത്തിന്റെ സന്ദേശവുമായി ആണ് അല്ലാഹു മുര്സലുകളായ നബിമാരെ അയച്ചിട്ടുള്ളത്.അഥവാ കാലാകാലത്തെ നാശമേകുന്ന മരണത്തെ തൊട്ട് സര്‍വ സൗഭാഗ്യമേകുന്ന സന്മാര്ഗ്ഗിയായ മരണത്തിലേക്ക് ആ സമുദായത്തെ എത്തിക്കാന്‍ തന്നെ.വ്യാപകാര്‍ത്ഥത്തില്‍ അവരുടെ രക്ഷയുടെ മാധ്യമം ആയിട്ടാണ് എന്ന് പറയാം.കാരണം അവര്‍ക്ക് രക്ഷയേകുവാന്‍ ഉള്ള മാര്‍ഗത്തെ അവരിലേക്ക് എത്തിച്ചു കൊടുക്കാന്‍ അല്ലാഹു തിരഞ്ഞെടുത്ത് അയച്ചവര്‍ തന്നെ പ്രവാചകന്മാര്‍.

"പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്"(ഇമാം തഫ്താസാനി).

കൂട്ടത്തില്‍ അകല സ്രിഷ്ടികളിലെക്കും ഏറ്റവും ഉന്നതരും അതിനും അപ്പുറം അല്ലാഹു എന്ന ഒരേ ഒരു ഉണ്മ മാത്രം ഉണ്ടായിരുന്ന ആദ്യമില്ലാത്ത കാലത്തിനു ശേഷം അവനല്ലാത്ത ഒരു ഉണ്മയെ അവന്‍ സൃഷ്ടിച്ചത് ഹബീബായ നബി തങ്ങളുടെ(സ്വ) തിരു ഒളിവിനെ ആയിരുന്നു.ഹദീസിന്റെ സ്വിഹ്ഹത്തിലേക്ക് സംശയ ദ്രിഷ്ടിയോടെ നോക്കുന്നവര്‍ക്ക് ഒരുപാട് ഹദീസുകള്‍ മറുപടി പറയുന്നുണ്ട്.

ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍

'സര്‍വ്വ സ്രിഷ്ടികളിലെക്കും ഞാന്‍ റസൂലായി അയക്കപ്പെട്ടു'

എന്ന് കാണാം.അഥവാ അല്ലാഹുവിന്റെ ഉണ്മ മാത്രം ഉണ്ടായിരുന്നതിന് ശേഷം ആദ്യം ഉണ്ടായതാനല്ലോ ആദ്യത്തെ സൃഷ്ടി.ആ സൃഷ്ടി ഏത് എന്ന് എന്ത് വസ്തുവിനെ കൊണ്ട് പറയുന്നുവോ അതിലേക്കും നബി തങ്ങള്‍ റസൂലാണ് എന്ന് വന്നു.സ്ര്ഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഒരു സൃഷ്ടി എങ്ങനെ മറ്റൊന്നിനു റസൂലായി?

ആദ്യ മനുഷ്യന്‍ ആദം നബി(അ) ആണെന്നതില്‍ തര്‍ക്കമില്ല.ആദ്യത്തെ നബിയും അവര്‍ തന്നെ.എന്നാല്‍ അവര്‍ക്ക് മുമ്പേ തന്നെ നബി തങ്ങള്‍(സ്വ) ഉണ്ടായിരുന്നോ?അതെ അവിടുത്തെ തിരു ഒളിവ് അന്നും ഉണ്മയില്‍ ഉണ്ടായിരുന്നു.ഇമാം അഹ്മദും ബൈഹഖിയും ഹാക്കിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് നോക്കാം.

ഇര്ബാളുബ്നു സാരിയ(റ) വിനെ തൊട്ട് നിവേദനം:നബി (സ്വ) പറഞ്ഞു:"ആദം നബി(അ) ചെളി മണ്ണില്‍ കുഴഞ്ഞു കിടക്കുന്ന അവസരത്തില്‍ ഞാന്‍ അല്ലാഹുവിന്റെ അടുത്ത് അന്ത്യ പ്രവാചകര്‍ ആയി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്."


ഇബ്നു അബീ ഹാതമിന്റെ റിപ്പോര്‍ട്ട് ഇങ്ങനെ:
"ഞാന്‍ സൃഷ്ടിപ്പില്‍ നബിമാരില്‍ ആദ്യത്തെ ആളും നിയോഗിച്ചതില്‍ അവസാനത്തെ ആളും ആണ്."

ഇവിടെയും ആദ്യത്തെ പ്രവാചകര്‍ ആദം നബി ആണ് എന്നത് വെച്ച് നോക്കുമ്പോള്‍ അവര്‍ക്കും മുമ്പേ നബി തങ്ങള്‍ ഉണ്മയില്‍ ഉണ്ട് എന്ന് തെളിയുന്നു.നിരവധി റിപ്പോര്‍ട്ടുകള്‍ ഈ രൂപത്തില്‍ വന്നിട്ടുണ്ട്.ഏത് വഴിയിലൂടെ നോക്കിയാലും മറ്റെല്ലാ അമ്പിയാക്കളുടെയും സയ്യിദാണ് നമ്മുടെ നബി(സ്വ).ഇമാം ഹാക്കിം മുസ്തദ്രക്കില്‍ ഇബ്നു അബ്ബാസ്(റ) വിനെ തൊട്ട്

'മുഹമ്മദ്‌ ഉണ്ടായിരുന്നില്ലെങ്കില്‍ ആദമിനെയും നരക സ്വര്‍ഗങ്ങളെയും നാം സ്രിഷ്ടിക്കുമായിരുന്നില്ല'

എന്ന് ഉദ്ധരിച്ചിട്ടുണ്ട്.ഏതൊരു നബിക്കും അവരുടെ സമുദായത്തിന്റെ മേല്‍ ദൈവിക സന്ദേശത്തിന്റെ പ്രചാരണത്തിന്റെ സഹായിയായി അത്ഭുതങ്ങളായ സിദ്ധികള്‍ അല്ലാഹു നല്‍കിയ പോലെ അവരുടെയെല്ലാം അത്ഭുത കവച്ചു വെക്കാന്‍ പര്യാപ്തമായ മുജിസാതുകളെ അല്ലാഹു നമ്മുടെ നബിക്ക് നല്‍കി.അതില്‍ ഏറ്റവും പ്രധാനവും ഖിയാമം വരെ നില നില്‍ക്കുന്നതും ആയ അത്ഭുതം ആണ് ഖുര്‍ആന്‍.


ആ നബി തങ്ങള്‍ വഹിയ് സ്വീകരിക്കുന്നു എന്നതിലും അല്ലാഹു മനുഷ്യരില്‍ തിരഞ്ഞെടുത്തു നിയമിച്ചവര്‍ എന്നതിലും കവിഞ്ഞു മേലേക്ക് പറയാന്‍ പറ്റുന്നവര്‍ അല്ലെന്നും സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അവിടുത്തോട്‌ സഹായവും ശുപാര്‍ശയും തേടുന്നത് ബഹുദൈവ വിശ്വാസത്തിന്റെ ബഹിര്‍സ്ഫുരണം ആണെന്നും അങ്ങനെ ചെയ്യുന്നവര്‍ മില്ലത്തിന്റെ പുറത്താണെന്നും ഒരു കൂട്ടര്‍ വാദിക്കാന്‍ തുടങ്ങിയിട്ട് 600 ഓളം വര്‍ഷമായി.ഹിജ്ര എട്ടാം നൂറ്റാണ്ടില്‍ ഇബ്നു തീമിയ്യ എന്ന പണ്ഡിതന്‍ തുടങ്ങി വെച്ച ഈ വിദണ്ട വാദത്തെ അന്ന് മുതലേ ഖണ്ഡിച്ചു തകര്‍ത്ത മുസ്ലിം ഉമ്മതിലെ മഹാന്മാരായ പണ്ഡിത മഹത്തുക്കള്‍ക്കും ഇസ്ലാമിന്റെ പ്രാമാണിക സത്യങ്ങള്‍ക്കും എതിരിലും നെഞ്ചോടു ചേര്‍ത്ത് വെക്കുകയാണ് ഇക്കൂട്ടര്‍.സത്യാ വിശ്വാസിയായ മനുഷ്യന്റെ മേല്‍ കുഫ്ര്‍ ആരോപിക്കുന്നതിന്റെ ഗൗരവവും വരും വരായികള്‍ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല.തങ്ങളുടെ യുക്തിയില്‍ വിരിഞ്ഞ കുറെ കാര്യങ്ങളുടെ പേരില്‍ സമുദായത്തിന്റെ അടിവേരില്‍ കത്തി വെക്കാന്‍ മറ്റു മതസ്ഥര്‍ക്ക് സഹായമെകും വിധം പ്രമാണം എന്തെന്ന് പഠിപ്പിച്ച എങ്ങനെ പ്രമാണം അറിയും എന്ന് പഠിപ്പിച്ച ആരാണ് പ്രാമാണികര്‍ എന്ന് പഠിപ്പിച്ച മഹത്തുക്കളെ മുഴുവന്‍ കാഫിറും മുശ്രിക്കും ആക്കുന്ന ദുരവസ്ഥ.

നബി തങ്ങള്‍ രക്ഷകന്‍ ആണ് എന്ന് പറഞ്ഞു കൂടാ,നബി തങ്ങള്‍ അല്ലാഹുവിന്റെ അടിമ മാത്രം;നബി തങ്ങള്‍ ഇടയാളര്‍ ആണെന്ന് പറയാന്‍ പാടില്ല,അല്ലാഹുവിന്റെയും നമ്മുടെയും ഇടയില്‍ വസീലയുടെ ആവശ്യമില്ല,നബി തങ്ങളുടെ ഖബ്രിങ്കല്‌ പറയാന്‍ പാടില്ല, ശിര്‍ക്കിലേക്ക് പോകും എന്നത് പോലെയുള്ള തികച്ചും പ്രമാണ വിരുധമായ ജല്‍പ്പനങ്ങള്‍.രക്ഷകന്‍ ആയി കണ്ടാല്‍ മുശ്രിക്കോ?നബി തങ്ങള്‍ അഭയകെന്ദ്രമാണെന്ന് പറഞ്ഞാല്‍ കാഫിറോ?ഒരല്‍പം പ്രമാണങ്ങളിലൂടെ വിലയിരുത്താം.

إِنَّ لِلَّهِ عَزَّ وَجَلَّ خَلْقًا خَلَقَهُمْ لِحَوَائِجِ النَّاسِ ، يَفْزَعُ إِلَيْهِمُ النَّاسُ فِي حَوَائِجِهِمْ ، أُولَئِكَ الآمِنُونَ غَدًا مِنْ عَذَابِ اللَّهِ

അല്ലാഹുവിനു ഒരു വിഭാഗം സൃഷ്ടികള്‍ ഉണ്ട്.ആവശ്യാവസരങ്ങളില്‍ ജനങ്ങള്‍ അവരിലേക്ക് അഭയം തേടുന്നു.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് നിര്ഭയര്‍ ആയ സജ്ജനങ്ങള്‍ ആണവര്. (ത്വബ്രാനി)
അല്ലാഹുവിനെ കൂടാതെ 'അഭയം' തെടപ്പെടാന്‍ ചില അടിമകള്‍ അല്ലാഹുവിന്‌ ഉണ്ട് എന്ന് വ്യക്തം.ഇവിടെ 'അഭയം' മറ്റൊരാളിലേക്ക് തേടുന്നത് ശിര്‍ക്കായി ഹബീബായ നബി തങ്ങള്‍ പഠിപ്പിച്ചില്ല. അങ്ങനെ ഉണ്ട് എങ്കില്‍ അവരെക്കാളൊക്കെ 'അഭയം' തെടപ്പെടാന്‍ അര്‍ഹര്‍ നബി തങ്ങള്‍ തന്നെ.
قال رسول الله صلى الله عليه وسلم أنا سيد ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:"അന്ത്യനാളില്‍ ഞാന്‍ ആദം സന്തതികളുടെ നേതാവ് ആകുന്നു. ഖബര്‍ പിളര്‍ന്നു ആദ്യം വരുന്നതും ഞാനാകുന്നു. ശുപാര്‍ശ ചെയ്യുന്നവനും ശുപാര്‍ശ സ്വീകരിക്കപ്പെടുന്നവനും ഞാന്‍ തന്നെ." (സ്വഹീഹ് മുസ്ലിം)

ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:


"സയ്യിദ് എന്നാല്‍ തന്റെ ജനതയില്‍ ഉന്നതനായവന് ആണ്.അപ്രകാരം തന്നെ സയ്യിദ് എന്നാല്‍ വിഷമ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവന്‍ ആണ്.അങ്ങനെ അവരുടെ കാര്യത്തില്‍ ഇടപെടുകയും ബുദ്ധിമുട്ടുകള്‍ അകറ്റി കൊടുക്കുകയും ചെയ്യും.നബി(സ്വ) ദുനിയാവിലും ആഖിരത്തിലും നേതാവ് തന്നെയാണ്.എന്നാല്‍ ഹദീസില്‍ 'അന്ത്യ നാളില്‍' എന്ന് പ്രത്യേകം പറയാന്‍ കാരണം അന്ന് തര്‍ക്കമറ്റ രീതിയില്‍ ലേശമന്യേ,ഏവരാലും അന്ഗീകരിക്കപ്പെട്ട നിലയില്‍ ആ നേതൃത്വം വെളിവാകും എന്നതിനാലാണ്.ദുനിയാവില്‍ പലരും നേതൃത്വം അവകാശപ്പെടാരുണ്ടല്ലോ.എന്നാല്‍ ആഖിറത്തില്‍ അത് അസംഭവ്യം ആണ്.

ഈ പ്രയോഗം അല്ലാഹു 'ഇന്ന് അധികാരം ആര്‍ക്കാണ്? ഏകനും പ്രതാപവാനുമായ അല്ലാഹുവിനു മാത്രം ' എന്ന് പ്രഖ്യാപിച്ചതിനു സമാനമാണ്.അതിനു മുമ്പും അധികാരം അല്ലാഹുവിനു തന്നെയാണല്ലോ.പക്ഷെ ദുനിയാവില്‍ മറ്റുപലരും അധികാരം അവകാശപ്പെടാരുണ്ട്.മറ്റു 'പലരിലേക്കും അധികാരം' എന്നാ ആലന്കാരികം ആയി ചേര്‍ത്ത് പറയാറുണ്ട്.ആഖിരത്തില്‍ അതെല്ലാം അവസാനിച്ചിരിക്കുന്നു."

(ഇമാം നവവി-ശറഹ് മുസ്ലിം 2/245)

ഇത്തരം വിളികള്‍ അഥവാ നബി തങ്ങള്‍ സഹായിയാണ്,അഭയമാണ് രക്ഷകനാണ്‌ എന്നൊക്കെ പറയുന്ന രൂപത്തില്‍ അല്ലാഹുവിന്റെ ഹബീബ് തന്നെ മറ്റു സൃഷ്ടികളെ ഇതേ പെരുകളിലെക്ക് ചേര്‍ത്തിയതില്‍ അവിടുത്തേക്ക് തൗഹീദിന്റെ വിരുദ്ധത തോന്നിയില്ല എങ്കില്‍ ഞങ്ങള്‍ക്കും അതെ.കാരണം അവിടുത്തെ വഴിയിലാണ് ഞങ്ങള്‍.

അല്ലാഹുവിന്റെ മാത്രമായ അധികാരത്തില്‍ മറ്റൊരാളെ ചേര്‍ത്ത് പറയുന്നത് തന്നെ ശിര്‍ക്കാനെന്നു പറയുന്നവര്‍ക്ക് അല്ലാഹു തന്നെ പല പല ആയതുകളിലൂടെ മറുപടി പറയുന്നു.സൂചനക്ക് ചിലത് ഉദ്ധരിക്കാം.

ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അല്ലാഹു മാത്രമാണ്.അല്ലാഹു പക്ഷെ മരിപ്പിക്കുക എന്നതിനെ ഒരേ പ്രാവശ്യം തന്നിലേക്കും തന്റെ സൃഷ്ടിയായ മലക്കിലെക്കും ചേര്‍ത്ത് പറയുന്നത് നോക്കൂ.


قل يتوفاكم ملك الموت الذي وكل بكم
(പറയുക:നിങ്ങളെ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മാലാഖ നിങ്ങളെ മരിപ്പിക്കുന്നു)
മറ്റൊരിടത്ത് ഇങ്ങനെ:

الله يتوفى الأنفس حين موتها
-അല്ലാഹു മനുഷ്യരെ മരിപ്പിക്കുന്നു-




അല്ലാഹുവിന്റെ രണ്ടു സവിശേഷതകള്‍ ആയ റഊഫ് ,റഹീം എന്നത് ഹബീബായ നബി തങ്ങളുടെ വിശേഷണം ആയി അല്ലാഹു ഖുര്‍ആനില്‍ പഠിപ്പിക്കുന്നു.



بالوؤمنين رؤوف رحيم

വിശ്വാസികളോട് കൃപയും കാരുണ്യവും ഉള്ളവര്‍ .
يوم يجعل الولدان شيبا



'നരപ്പിക്കുന്നത് ദിവസം ആണ് എന്ന് ചേര്‍ത്ത് പറഞ്ഞത് ആര്‍ക്കും അറിയാതെയല്ല അല്ലാഹുവാണ് നരപ്പിക്കുന്നവന്‍ എന്ന്.അതെ പോലെ രക്ഷിക്കുന്നവന്‍ അല്ലാഹുവാണ് എന്ന് രക്ഷകന്‍ നബി തങ്ങള്‍ എന്ന് പറയുന്ന മുസ്ലിമിന് വ്യക്തമായും അറിയാം.കാരണം അവനു സ്രഷ്ടാവും സൃഷ്ടിയും തമ്മിലെ വ്യത്യാസം വ്യക്തമായി അറിയാം.ഓര്‍ത്തു നോക്കൂ.നമ്മുടെ വഹ്ഹാബീ ആദര്ഷക്കാരുടെ ഭാഷയില്‍ അല്ലാഹുവിനു 'തൗഹീദ്' തിരിഞ്ഞില്ല എന്ന് പറയേണ്ടി വരും.!ഇനി അതും പറയുമോ ആവോ??

ഉദ്ധരിക്കാന്‍ ഒരുപാടുണ്ട്.വിഷയത്തിന്റെ മര്‍മ്മതിലെക്ക് വരാം.ഇങ്ങനെയുള്ള നബിയെ 'അഭയം' തെടാനുള്ളവരായി പറഞ്ഞതാണല്ലോ എന്നെ തിരുത്താന്‍ വേണ്ടി വാദം ഉന്നയിച്ചവര്‍ കണ്ട കാരണം.ആ ഭാഗത്തേക്ക് നോക്കാം.അവരുടെ വാദ പ്രകാരം അത് നസ്രാണികള്‍ യേശു രക്ഷകന്‍ എന്ന് പറയുമ്പോലെ ആണത്രേ.! എന്തൊരു അത്ഭുതമാണ് കൂട്ടരേ.യേശു എന്ന് വിളിക്കപ്പെടുന്ന ആള്‍ ഈസാ നബി ആണെങ്കില്‍ ആ സമൂഹത്തിന്റെ രക്ഷകര്‍ അഥവാ അവരെ സ്വര്‍ഗത്തിലേക്ക് നരകത്തില്‍ നിന്നും രക്ഷിച്ചു കൊണ്ട് പോകേണ്ടവര്‍ അല്ലെ ഈസാ നബി???ആ അര്‍ത്ഥത്തില്‍ എടുത്താല്‍ തന്നെ ഈസാ നബി രക്ഷകര്‍ അല്ലെ?ഓരോ പ്രവാചകരും അതതു സമൂഹത്തിന്റെ രക്ഷകര്‍ തന്നെയാണ്.എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍ ആണ് ഹബീബായ നബി തങ്ങള്‍(സ്വ).സ്വന്തം ഒരു ശ്വാസം കഴിക്കാന്‍ പോലും കഴിവില്ലാത്ത നബി തങ്ങള്‍ തന്നെയാണ് എല്ലാ സൃഷ്ടികള്‍ക്കും രക്ഷകര്‍.എങ്ങനെ?അതറിയാന്‍ അധികം പ്രമാനങ്ങളിലെക്ക് പോകേണ്ടതില്ല.സൃഷ്ടിയും സ്രഷ്ടാവും വേര്‍തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി ഉണ്ടായാല്‍ മതി.


റബീഅതുബ്നു കഅ്ബ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു. "ഞാന്‍ നബി (സ്വ) യോടു കൂടെ രാത്രി താമസിച്ചു. നബി (സ്വ) ക്ക് വുളൂഇനും ശുദ്ധീകരണത്തിനു മാവശ്യമായ വെള്ളം ഞാന്‍ എത്തിച്ചുകൊടുത്തു. അപ്പോള്‍ നബി (സ്വ) എന്നോട് പറഞ്ഞു. ‘നീ (ആവശ്യമുള്ളത്) ചോദിക്കുക.’ ഞാന്‍ ചോദിച്ചു: ‘സ്വര്‍ഗത്തിലും എനിക്ക് അങ്ങയുടെ കൂടെ കഴിയണം. അപ്പോള്‍ റസൂല്‍ ചോദിച്ചു. മറ്റൊന്നും ചോദി ക്കാനില്ലേ? റബീഅത് (റ) പറഞ്ഞു. എനിക്ക് അതുതന്നെ മതി. നബി (സ്വ) പറഞ്ഞു. സൂജുദ് വര്‍ധിപ്പിച്ചുകൊണ്ട് ഇക്കാര്യത്തില്‍ നീ എന്നെയും സഹായിക്കുക"(മുസ്ലിം 2/206).


നബി തങ്ങള്‍ക്ക് അല്ലാഹു ഏകുന്ന അനുഗ്രഹം കൊണ്ട് തന്നെ അവര്‍ നമ്മുടെ രക്ഷകര്‍ ആകും.ജീവിത കാലതാകട്ടെ മരണ ശേഷം ആകട്ടെ അവിടുന്ന് സഹായിയും രക്ഷകരും തന്നെ.


മാലിക് (റ) വില്‍ നിന്ന് നിവേദനം:ഉമര്‍ (റ) വിന്റെ കാലത്ത് ശക്തമായ വരള്‍ച്ച ബാധിച്ചു.അന്ന് ഒരാള്‍ നബി(സ്വ) യുടെ ഖബ്രു ഷരീഫിന്റെ സമീപം വന്നു പറഞ്ഞു:"അല്ലാഹുവിന്റെ തിരുദൂതരെ,അങ്ങയുടെ സമുദായത്തിന് വേണ്ടി അങ്ങ് അല്ലാഹുവോട് മഴക്ക വേണ്ടി പ്രാര്‍ത്തിക്കുക.നിശ്ചയം അവര്‍ നാശത്തിന്റെ വക്കിലാണ്.പിന്നീട് അദ്ദേശം നബി(സ്വ) യെ സ്വപ്നത്തില്‍ ദര്‍ശിച്ചു.നബി(സ്വ) അദ്ദേഹത്തെ അറിയിച്ചു:"നീ ഉമര്‍ (റ) വിനെ സമീപിച്ചു എന്റെ സലാം പറയുക.അവര്‍ക്ക് വെള്ളം നല്‍കപ്പെടും എന്നറിയിക്കുക.".അദ്ദേഹം ഉടന്‍ തന്നെ ഉമര്‍ (റ) വിനെ സമീപിച്ചു.പ്രസ്തുത സംഭവം വിവരിച്ചു."ഇമാം ഇബ്നു കസീര്‍ (റ) പറയുന്നു"ഇത് സ്വഹീഹായ പരമ്പരയിലൂടെ അന്ഗീക്രിതമാണ്.(അല്‍ ബിദായ വന്നിഹായ 7/111)

ഇനി ഇതും വിട്ടു ഏറ്റവും വൈഷമ്യമേറിയ മഹ്ഷരിലും രക്ഷകര്‍ നബി തങ്ങള്‍ (സ്വ) തന്നെയല്ലേ?



'ഈയാമ്പാറ്റകളെ പോലെ നിങ്ങള്‍ നരകത്തിലേക്ക് വീഴാന്‍ നോക്കുമ്പോ ഊരക്ക് പിടിച്ചു രക്ഷപ്പെടുത്തുന്ന' നബി രക്ഷകന്‍ അല്ലെങ്കില്‍ ആരാണ് കൂട്ടരേ രക്ഷകര്‍?ആരാണ് മഹ്ഷരില്‍ നമുക്ക് അഭയമേകാന്‍ ഉള്ളത്?ആരിലെക്കാന് നമുക്ക് ഇസ്തിഗാസ നടത്താനുള്ളത്?എന്തെ അന്ന് അല്ലാഹുവിലേക്ക് നേരിട്ട് ചോദിചൂടെ ?എന്തെ അന്ന് കണ്ടനാളിയെക്കാള്‍ അല്ലാഹു അടുതില്ലേ?


മഹാനായ അലി(റ) നബി തങ്ങളുടെ കബര് ഷരീഫിന് അടുത്ത് വന്നു സൂറത്ത് നിസാഇലെ ആയത് ഓതി പാപം പൊറുക്കാന്‍ അഭ്യര്തിച്ച അഅറാബിയുടെ ചരിത്രം ഉധരിചപ്പൊ (ഖുര്‍തുബി 8:265) അലിയാര്‍ (റ) തങ്ങള്‍ക്ക് തിരിയാത്ത ശിര്‍ക്കും കുഫ്രുമാനൊ നിങ്ങള്‍ക്ക് തിരിഞ്ഞത്?നിങ്ങളുടെ ഭാഷയില്‍ 'ശിര്‍ക്ക്' ചെയ്തതും പോര അവിടെ വെച്ച് 'നിനക്ക് പൊറുത്തിരിക്കുന്നു' എന്ന് അശരീരി മുഴങ്ങി എന്നും ഉധരിചപ്പൊ അദ്ദേഹത്തിന് തൗഹീദ് അന്യമായിരുന്നോ?


قل لله الشفاعة جميعا

എന്ന് അള്ളാഹു പറഞ്ഞപ്പോ

وأنا أول شافع ومشفع
ഞാന്‍ ആദ്യമായി ശഫാഅത്ത് ചെയ്യുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നവനും ആണ്'

എന്ന് പറഞ്ഞ നബി തങ്ങള്‍ അല്ലാഹുവിനു വിരുദ്ധം പറഞ്ഞോ?ചിന്തിക്കൂ സഹോദരാ.യുക്തിയെ മതമാക്കി കാണാതെ വിശ്വാസം യുക്തിയുടെയും അപ്പുറമാണ് എന്ന അടിതരയിലെക്ക് വരൂ.
എത്ര എത്ര സ്വഹാബാക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ ശഫാഅത്ത് തേടി..!അവര്‍ക്കൊന്നും തിരിയാത്ത എട്ടാം നൂട്ടണ്ട്ടിന്റെ നിര്‍മ്മിതിയായ തൗഹീദ് ,അവര്‍ അത് ചോദിക്കുമ്പോ അത് ഏറ്റെടുക്കുന്ന നബി തങ്ങള്‍ക്ക് മനസ്സിലാകാത്ത തൗഹീദ്..!

ഇമാം തുര്‍മുദി (അനസ് റ) ശഫാഅത്ത് തേടുന്ന സംഭവം സുനനില്‍ ഉദ്ധരിക്കുന്നു.അദ്ദേഹത്തോട് ഇന്ഷാ അല്ലാഹു പറഞ്ഞു ഏറ്റെടുക്കുന്നു നബി..!
ഇമാം ബൈഹക്കിയുടെ ദലാഇലു നുബുവ്വയില്‍ സവാദ് ഇബ്നു ഖാരിബ് തങ്ങളുടെ തേട്ടം ഉദ്ധരിക്കുന്നു.അവിടുന്ന് പാടിയ ബൈതിന്റെ അവസാനം ഇങ്ങനെ:

فكن لي شفيعايوم لا ذو شفاعة
سواك بمغن عن سوادبن قارب


"അവ്ടുന്നല്ലാതെ മറ്റൊരു ശഫാഅത്തുകാരനും ഐശ്വര്യം ആകാത്ത ഒരു ദിവസത്തില്‍ സവാദിബ്നു ഖാരിബ്നു അവിടുന്ന് ശുപാര്‍ശ ചെയ്യണേ" .

ഹബീബിന്റെ ജീവിത കാലത്ത് അവിടുത്തെ തിരു മുമ്പില്‍ വെച്ച് ഇത് പാടിയപ്പോ ഹബീബിന് തോന്നിയില്ല ഇത് തൗഹീദിനു വിരുദ്ധമെന്ന്.!ബുര്‍ദ ബൈതിന്റെ ഈരടി ഈയുള്ളവന്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍ നമ്മുടെ എട്ടാം നൂറ്റാണ്ടിന്റെ അപ്പുറം തപ്പി നോക്കിയാല്‍ പൊടി പോലും കാണാത്ത തൗഹീദുകാര്‌ക്ക് മനസ്സിലാകും...!!!ഇങ്ങനെ എത്ര എത്ര സംഭവങ്ങള്‍.ഉദ്ധരിച്ചാല്‍ തീരാത്ത അത്രയും ഉണ്ട്.ഏവര്‍ക്കും സുപരിചിതമാണ് രബീഅ തങ്ങളുടെ ചരിത്രം.സ്വര്‍ഗം അല്ല ചോദിച്ചത് അതിന്റെ ഏറ്റവും ഉന്നതമായ പദവി.അവിടെയും നബി തങ്ങള്‍ നിങ്ങളുടെ ഭാഷയില്‍ 'തൗഹീദ്' തിരിയാത്തവര്‍.പൊട്ടക്കിണറ്റിലെ മൂഡന് തവളകളെ ആ വഹ്ഹാബിസതിന്റെ ചെളിക്കുണ്ടില്‍ നിന്നും കയരിയിറ്റൊന്നു നോക്കൂ ലോകം എത്ര വിഷാലമെന്നു..ഇസ്ലാം എത്ര ബ്രിഹതാണെന്ന്..

ഞങ്ങള്‍ ഞങ്ങളുടെ ഹബീബിനെ വര്‍ണ്ണിക്കുന്നു.അവിടുത്തെ അപദാനങ്ങള്‍ വാഴ്ത്തുന്നു.അവിടുത്തെ കവി ആഹ്സ്സാന്‍ തങ്ങള്‍ ചെയ്ത പോലെ.റൂഹുല്‍ ഖുട്സ് കൊണ്ട് അദ്ദേഹത്തെ ശക്തിപ്പെടുത്താനാണ് നബി തങ്ങള്‍ ദുആ ചെയ്തത്-അല്ലാതെ അമിത പ്രശംസ എന്നും പറഞു ശിര്‍ക്കാരോപിച്ചില്ല.നബി തങ്ങള്‍ സ്വയം തന്നെ പറഞ്ഞു എന്തെന്തെല്ലാം...!കാണുക


ان خير اصحاب اليمين

ഞാന്‍ സുകൃതരില്‍ ഉത്തമരാണ്.

ان خير السابقين
ഞാന്‍ മുന്‍ കടന്നവരില്‍ ഏറ്റവും ശ്രെഷ്ടരാന്.
ان اكرم الاولين ولاخرين
ഞാന്‍ ആദ്യതെവരിലും അവസാനതെവരിലും ഏറ്റവും ശ്രേഷ്ടനാണ്.
ان اتقى ولد ادم واكرمهم على الله
ഞാന്‍ ആദം സന്തതികളില്‍ ഏറ്റവും ഭക്തനും അല്ലാഹുവിങ്കല്‍ ഉത്തമ സ്ഥാനീയനുമാണ്.

ഇങ്ങനെ ഹബീബ് തങ്ങള്‍ തന്നെ അവിടുത്തെ മദ്ഹ് പറഞു മാതൃക കാട്ടി ഞങ്ങള്‍ക്ക്.സ്വഹാബത് അത് പിന്തുടര്‍ന്ന്,അവരെ താബിഉകള്‍ പിന്‍പറ്റി...അങ്ങനെ അങ്ങനെ അനുസ്യൂതം മുസ്ലിം ഉമ്മത്ത്‌ അത് തുടര്‍ന്ന് വരുന്നു.എന്നെന്നും ഈമാന്‍ തരിമ്പു ഹൃദയത്തില്‍ ബാക്കിയുള്ള മുസ്ലിം ഉള്ള കാലത്തോളം ഇത് തുടരും.

അബൂഹുറൈറ(റ)യെ തൊട്ടുബുഖാരിയും മുസ് ലിമും ഉദ്ധരിക്കുന്നു:
പള്ളിയില്‍ നബി(സ)യെ പ്രകീര്‍ത്തിച്ചു കവിത പാടിയിരുന്ന ഹസ്സാന് ബ്നു സാബിത്(റ)ന്റെ അരികില്‍ കൂടി ഉമര്‍(റ) നടന്നു പോയി. അദ്ദേഹം ഹസ്സന്(റ)വിനെ ശ്രദ്ധിച്ചു. എന്നിട്ട് പറഞ്ഞു: "താങ്കള്‍ അദ്ദേഹത്തെക്കുറിച്ച് (നബി(സ)) പ്രകീര്‍ത്തിച്ചു പാടുന്നവനായിരുന്നു. ആ കാര്യത്തില്‍ താങ്കളേക്കാള്‍ ഉത്തമാനായവന്‍ വേറെ ആരുണ്ട്‌?" എന്നിട്ട് അദ്ദേഹം അബൂഹുറൈറ(റ)വിനു നേരെ തിരിഞ്ഞു; എന്നിട്ട് പറഞ്ഞു: "അല്ലാഹുവിനെ തന്നെയാണ് സത്യം; അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞിരുന്നത് താങ്കള്‍ കേട്ടിട്ടില്ലേ- "(ഹസ്സാന്‍) എന്നെ തൊട്ടു മറുപടി പറയൂ, അല്ലാഹുവേ അദ്ദേഹത്തെ നീ 'റൂഹുല്‍ ഖുദ്സ്' മുഖേന ശക്തിപ്പെടുത്തണേ" അബൂഹുറൈറ(റ) പറഞ്ഞു: "ശരിയാണ്". ചില റിപ്പോര്ടുകളില്‍ കാണാം: നബി(സ) ഹസ്സനോട്(റ) പറഞ്ഞു: "അവര്‍ക്ക് (ശത്രുക്കള്‍ക്ക്) ചുട്ട മറുപടി കൊടുക്കൂ, ജിബ്രീല്‍(അ) നിന്റെ കൂടെയുണ്ട്".
(തഫ്സീറു ഇബ്നു കസീര്‍ - അല്‍ ബഖറ: 87)




അനസ്(റ) ഉദ്ധരിക്കുന്നു:ഖിയാമ നാളില്‍ ആദ്യം ആദം നബിയുടെയും അവിടുന്ന് ഇബ്രാഹീം നബിയുടെയും അവിടുന്ന് മൂസാ നബിയുടെയും പിന്നെ ഈസാ നബിയുടെയും അടുത്തേക്ക് ജനങ്ങള്‍ ശഫാഅത്ത് തേടാന്‍ വേണ്ടി ചെല്ലും.അവസാനം അവരൊക്കെ കൈ മലര്ത്തുമ്പോ ഞാന്‍ തന്നെ അതിനു അര്‍ഹന്‍ എന്ന് പറഞ്ഞു സുജൂടിലെക്ക് വീണു അല്ലാഹുവില്‍ ശുപാര്‍ശ ചെയ്യും.എന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.'ബാര്‍ലി മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്ന് പുറത്തു കൊണ്ട് വരാന്‍ അല്ലാഹു പറയും.ഞാന്‍ പോയി അങ്ങനെ ചെയ്യും.ശേഷം ഇതേ പ്രകാരം വീണ്ടും സുജൂദില്‍ വീഴും.എന്റെ സമുദായം എന്റെ സമുദായം എന്ന് പറഞ്ഞു ശുപാര്‍ശ ചെയ്യുമ്പോ അല്ലാഹു ഹൃദയത്തില്‍ ഒരു കടുക് മണിയോളം എങ്കിലും ഈമാനുല്ലവരെ നരകത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ പറയുംഞാന്‍ അങ്ങനെ ചെയ്യും.അങ്ങനെ വീണ്ടും പഴയ പടി ചെയ്യും.വീണ്ടും രക്ഷപ്പെടുത്തും....

ഇങ്ങനെ നരകത്തിനെ തൊട്ട് നമ്മെ രക്ഷിക്കുന്ന ഒരേ ഒരു അഭയ കേന്ദ്രമായ നബി തങ്ങളെ വര്ന്നിച്ചതിന്റെ പേരില്‍ ഞാന്‍ പിഴച്ചു എന്ന് നിങ്ങള്‍ മനസ്സിലാക്കി എങ്കില്‍ നിങ്ങള് മൂടന്മാരുടെ സ്വര്‍ഗത്തില്‍ ആണെന്ന് നി�¿

Monday, January 14, 2013

തിരുനബി (സ്വ) അതിമാനുഷര്‍ , ഇബ്രാഹിം വഹബി തോണിപ്പാടം



  1. സംവിധായകനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ ഖലീഫയായിക്കൊണ്ടാണ് മനുഷ്യന്‍ ഈ ഭൂമിയില്‍ എത്തിയത്.അവന്റെ ഭൂമിയില്‍ അവനൊരുക്കിയ സൌകര്യങ്ങള്‍ അനുഭവിച്ചു ജീവിക്കുന്ന മനുഷ്യന്‍ എന്ത് ചെയ്യണം,എന്ത് ചെയ്യണ്ട എന്ന് പഠിപ്പിക്കുന്നതിനായി അവന്‍ ഒരുക്കി തയ്യാറ...ാക്കി അയച്ച പ്രവാചകന്മാര്‍ ഈ ഭൂമിയില്‍ ജീവിച്ചു പ്രവര്‍ത്തിച്ചു.ഇമാം തഫ്താസാനി(റ) പോലെ,
    الرسالة سفارة العبد بين الله وبين ذوي الالباب من خليقته - شرح العقائد
    (പടപ്പുകളില്‍ വിശേഷ ബുദ്ധിയുള്ളവര്‍ക്കും അല്ലാഹുവിനും ഇടയിലുള്ള ഒരടിമയുടെ ദൌത്യമാണ് രിസാലത്ത്.) അവരെ നിയോഗിക്കുന്നത് അല്ലാഹു ആണെങ്കിലും അവര്‍ക്ക് വഹി യ്‌ നല്‍കുന്നത് ജിബ്രീല്‌ എന്ന മലക്ക് മുഖേനയും അവര്‍ക്ക് വേണ്ട സംരക്ഷണവും സഹായവും നല്‍കിയിരുന്നത് മറ്റു മലക്കുകള്‍ വഴിയും ആയിരുന്നല്ലോ.
    وايده بجنود لم تروها
    (നിങ്ങള്‍ക്ക് കാണാത്ത സൈന്യത്തെ കൊണ്ട് അല്ലാഹു അവന്റെ ദൂതരെ ശക്തിപ്പെടുത്തി: ഖുര്‍ആന്‍ 9:40.)
    ബദറില്‍ ആദ്യം ആയിരം മലക്കുകളെ കൊണ്ടും (ഖുര്‍ആന്‍ 8:7) പിന്നെ മൂവായിരവും അവസാനം അയ്യായിരം മലക്കുകളെ കൊണ്ടും അല്ലാഹു നബിയെ (സ്വ) സഹായിച്ചു.(ഖുര്‍ആന്‍ 3:122-125).ഒരേ സമയം മനുഷ്യരുമായും മലക്കുകളുമായും ഇടപഴകേണ്ടി വരുന്ന നബിമാര്‍ക്ക് രണ്ടു വ്യത്യസ്ത പ്രകൃതി സ്വഭാവങ്ങളും രൂപ ഭാവങ്ങളും ഉണ്ടായിരുന്നു എന്ന് കാണാം.
    وجعلوا من جهة الاجسام والظواهر مع البشر ومن جهة الارواح والبواطن مع الملائكة - كتاب الشفا
    (സ്ഥൂല ശരീരത്താലും ബാഹ്യ രൂപത്താലും പ്രവാചകന്മാരെ മനുഷ്യ ഗണത്തിലും ആന്തരിക ഗണങ്ങളുടെയും ആത്മാവിന്റെയും ഭാഗത്ത്‌ കൂടെ മലക്കുകളോടും ചേര്‍ക്കപ്പെട്ടിരിക്കുന്നു: അശ്ശിഫാ 2-584 )
    ഇത് ഒറ്റ ദിവസം കൊണ്ടുണ്ടായ താല്‍ക്കാലികം ആയ ഒരു മാറ്റമോ തോന്നലോ അല്ല തന്നെ.ഭൂമി ലോകത്തേക്ക് പ്രസവിക്കപ്പെടുന്നതിന്റെ മുമ്പ് തന്നെ ആ ദ്വിമുഖ പരിചരണം തിരു നബി (സ്വ) യില്‍ പ്രകടം ആയിരുന്നല്ലോ.ഖിതാന്‍ കഴിക്കപ്പെട്ടവനായി സുഗന്ധ ലേപനം ചെയ്യപ്പെട്ടവരായി കൊണ്ടാണ് അവിടുത്തെ പ്രസവിക്കപ്പെട്ടത് എന്ന കാര്യം പ്രസിദ്ധമാണല്ലോ.ഹലീമാ ബീവിയുടെ(റ) വീട്ടില്‍ മുല കുടിച്ചു കഴിയുന്ന കാലത്ത് ഒരു ബൈപ്പാസ് സര്‍ജ്ജറി നടത്തിയതും ഏതോ ഒരു 'പാര്‍ട്സ്' നീക്കം ചെയ്തതും വെറുതെ അല്ലല്ലോ.
    عن انس (ر) قال رسول الله صلى الله عليه وسلم اتاه جبريل وهو يلعب مع الصبيان فأخذه ، فصرعه ، فشق عن قلبه ، فاستخرج منه علقة فيقال : هذا حظ الشيطان منك ، ثم غسله في طست من ذهب بماء زمزم ، ثم لأمه وأعاده في مكانه .....قال أنس : فكنت أرى أثر المخيط في صدره - رواه مسلم -مشكاة 5-24
    (അനസ് (റ) വിനെ തൊട്ട്:നബി(സ്വ) പറഞ്ഞു:കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ എന്റെ അടുക്കല്‍ ജിബ്രീല്‌ വരികയും എന്നെ പിടിച്ചു കിടത്തി നെഞ്ച് കീറി അതില്‍ നിന്നൊരു രക്തക്കട്ട നീക്കം ചെയ്തു കൊണ്ട് പറയുകയും ചെയ്തു.ഇത് പിശാചിന് നിങ്ങളില്‍ നിന്നുള്ള ഓഹരിയാണ്....അനസ്(റ) പറഞ്ഞു:അന്നാ മുറിവ് തുന്നിക്കെട്ടിയതിന്റെ അടയാളം നബി(സ്വ) യുടെ നെഞ്ചില്‍ ഞാന്‍ കാണാറുണ്ടായിരുന്നു.-മുസ്‌ലിം-മിശ്ക്കാത് 5-24 )
    പിശാചിന്റെ ദുര്ബോധനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനായി വളര്‍ന്നു വന്ന നബി(സ്വ) പിതൃവ്യന്‍ അബ്ദുല്‍ മുത്തലിബിന്റെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാലം പത്താം വയസ്സില്‍ മറ്റൊരു ഓപറേഷന് കൂടി വിധേയനായ സംഭവം അബൂ ഹുറൈറ (റ) വഴിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.(ഫത്ഹുല്‍ബാരി 13-489).അതോടെ പ്രായത്തില്‍ കവിഞ്ഞ പക്വതയിലും സ്വഭാവത്തിലും സംസ്ക്കാരത്തിലും അത്യുന്നത നിലവാരത്തില്‍ എത്തിയ നബി(സ്വ) സര്‍വ്വ സംമതനും അല്‍ അമീനുമായി തിളങ്ങി വിളങ്ങി ജീവിക്കുകയായിരുന്നു.
    وقد روى الطيالسي والحارث في مسنديهما من حديث عائشة أن الشق وقع مرة أخرى عند مجيء جبريل له بالوحي في غار حراء
    فتح الباري 549-1
    മലക്കിന്റെ ശബ്ദം കേള്‍ക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ലല്ലോ.15 ഹെര്‍ട്സ്നും 15 കിലോ ഹെര്‍ട്സ്നും ഇടക്കുള്ള ശബ്ദം മാത്രമേ മനുഷ്യന് കേള്‍ക്കാന്‍ ആകൂ.15 ഹെര്‍ട്സ്ന് താഴെ ഉള്ള ഇന്ഫ്രാ സൌണ്ടോ 15 കിലോ ഹെര്‍ട്സ്ന് മേലെയുള്ള അല്ട്രാ സൌണ്ടോ കേള്‍ക്കാന്‍ മനുഷ്യന് ആവില്ല.മലക്കുകള്‍ക്ക് ഈ പരിധിയും പരിമിതിയും ഒന്നുമില്ലല്ലോ.അത് കൊണ്ട് തന്നെ പ്രവാചകന്മാര്‍ക്കും അതൊന്നും ബാധകം ആവില്ല.
    ഭൂമിയുടെ അങ്ങേ തലക്കലുള്ളത് കാണുവാന്‍ കാഴ്ച ശക്തിയും കേള്‍ക്കുവാന്‍ കെവ്ളിയും വാസന അറിയാന്‍ ശക്തിയും മറ്റാര്‍ക്കും ഇല്ലാത്ത ശാരീരിക ശേഷിയും കൊണ്ട് നബിമാരെ അല്ലാഹു ഷക്തിപ്പെദുതിയിരിക്കുമെന്നു ഹാഫിള് ഇബ്നു ഹാജര്‍ അസ്ഖലാനി (റ) രേഖപ്പെടുതിയതും (ഫത്ഹുല്‍ബാരി 12-383) അത് കൊണ്ടാണ്.അതങ്ങനെ തന്നെ വിശ്വസിക്കെണ്ടതുമാണ്.കാഴ്ചക്ക് മനുഷ്യന്‍ ആണെങ്കിലും മനുഷ്യ പ്രകൃതി തന്നെ നീക്കപ്പെട്ടവര്‍ നബി(സ്വ).ആയിഷ (റ) യെ തൊട്ടുള്ള ഹദീസില്‍ നബി(സ്വ) പറഞ്ഞത്
    اني لست كهيئتكم
    (ഞാന്‍ നിങ്ങളുടെ പ്രകൃതത്തില്‍ അല്ല-ബുഖാരി,മുസ്‌ലിം,ഫത്ഹുല്‍ബാരി 4-165) എന്നാണ്.
    إني أرى ما لا ترون ، وأسمع مالاتسمعون واني لاريكم من وراء طهري
    (നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നു.നിങ്ങള്‍ കേള്‍ക്കാത്തത് ഞാന്‍ കേള്‍ക്കുന്നു - തുര്‌മുദി 7-23)
    واني لاريكم من وراء طهري
    (ഞാന്‍ എന്റെ പിന്നിലൂടെ നിങ്ങളെ കാണുന്നു -ബുഖാരി,ഫത്ഹുല്‍ബാരി 2-7)
    إني لابصر من ورائي كما ابصر من بين يدي
    (ഞാന്‍ എന്റെ മുന്നിലൂടെ കാണുന്നത് പോലെ പിന്നിലൂടെയും കാണുന്നു -മുസ്ലിം)
    وكان النبي (ص) يرى في الظلمة كما يرى في الضوء
    (നബി(സ്വ) കാണുന്നത് പോലെ ഇരുട്ടത്തും കാണുമായിരുന്നു-ബൈഹക്കി,ദലാഇലു നുബുവ്വ്-9-75)
    واني والله لانظرلى حوضي الان
    (അല്ലാഹുവാനെ സത്യം,എന്റെ ഹൌളുല്‍ കൗസരിലെക്ക് ഞാനിപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നു -മുസ്ലിം-2296)

    പ്രമുഖ സ്വഹാബി സാബിത് ഇബ്നു ഖൈസ്(റ) വിനോട്
    تعيش حميدا وتقتل شهيدا وتدخل الجنة
    (നീ സ്തുതിക്കപ്പെട്ടവനായി ജീവിക്കും,ശഹീദായി മരിക്കും,സ്വര്‍ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും.- അല്‍ ഇസ്തീആബ് 1-183,റൂഹ്-26) തുടങ്ങിയ അമാനുഷികവും അഭൌതികം നിറഞ്ഞതുമായ കാര്യങ്ങളൊക്കെ നബിയാക്കി ഒരാളെ നിയോഗിക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കുന്ന പ്രത്യേകതകളും സിദ്ധികളും ആണ്.നബിയെ കൊണ്ട് വിശ്വസിക്കുക എനന്തില്‍ ഇതൊക്കെ പെട്ടിട്ടുമുണ്ട്.ഇതൊക്കെ രേഖപ്പെടുത്തിയവരും അല്ലാത്തവരുമായ പൂര്‍വ്വ സൂരികള്‍ ഒക്കെയും ഇതൊക്കെ വിശ്വസിച്ചവരും അന്ഗീകരിച്ചവരും ആണ്.
    ദീനിന്റെ അടിസ്ഥാനത്തില്‍ തന്നെ പിഴച്ച ചിലര്‍ മാത്രമേ ഇതിനു അപവാദം ഉള്ളൂ.പ്രമുഖ വഹ്ഹാബീ നേതാവും KNM ന്റെ സ്ഥാപക കാല നേതാവും ആയിരുന്ന കെ.ഉമര്‍ മൗലവി എഴുതി. "അടുക്കെ,അകലെ,പതുക്കെ,ഉറക്കെ എന്നാ വ്യത്യാസങ്ങള്‍ ഒന്നും കൂടാതെ കേള്‍ക്കല്‍ അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.അത്തരം കേള്‍വി ആര്‍ക്കെങ്കിലും ഉണ്ട് എന്ന് വരാന്‍ പാടില്ല.അങ്ങനെ ഉണ്ട് എന്ന് വിശ്വസിക്കല്‍ കുഫ്രാകുന്നു." (സല്‍സബീല്‍ പു:1.ല:3.ജൂലായ്‌-83,പേജ്:48).പരിധിക്ക് അതീതമായി കാണുന്നുവെന്നും കേള്‍ക്കുന്നു എന്നും നബി(സ്വ) പറയുമ്പോള്‍ അത് വിശ്വസിക്കല്‍ കുഫ്രാനെന്നു പറയുന്ന ഉമര്‍ മൗലവിയും വഹ്ഹാബികളും നബി(സ്വ) യെ അല്ലെ കാഫിരാക്കുന്നത്..! നഊദുബില്ലാഹ്!!
    تصديق لرسول فما جاء به عن ربه
    (തന്റെ നാഥങ്കല്‍ നിന്ന് പ്രവാചകര്‍(സ്വ) കൊണ്ട് വന്നതെല്ലാം സത്യവിശ്വാസം.(ഫത്ഹുല്‍ബാരി 1-39).
    പ്രവാചകര്‍ (സ്വ) പറഞ്ഞതിലും പഠിപ്പിച്ചതിനും എതിരില്‍ വിശ്വസിക്കുമ്പോഴാണ് കുഫ്ര്‍ വരുന്നത്.ഇമാം റാസി(റ) രേഖപ്പെടുത്തി.പ്രവാചകരിലൂടെ വന്നതായി വ്യാപകമായി അറിയപ്പെട്ട കാര്യത്തില്‍ പ്രവാചകരെ അന്ഗീകരിക്കാതെ ഇരിക്കലാണ് കുഫ്ര്‍.
    عدم تصديق الرسول في شيئ مما علم بالضرورة مجيئه به-رازي 1-181
    ഹാഫിള് ഇബ്നു ഹജര്‍ (റ) തങ്ങള്‍ വിവരിക്കുന്നു : പ്രവാചകന്മാര്‍ അവര്‍ക്ക് നല്‍കപ്പെട്ട വിജ്ഞാനം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് വേര്‍ തിരിഞ്ഞിരിക്കുന്നത് പോലെ അവരെ വ്യ്ത്യസ്തരാക്കാന്‍ വേണ്ടി അല്ലാഹു ചില സിദ്ധികള്‍ കൊണ്ട് അവരെ പ്രത്യേകമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അപ്പോള്‍ അവര്‍ക്ക് രണ്ടു നിലയില്‍ പ്രത്യേകതകള്‍ ഉണ്ടാകുന്നു.പ്രബോധനത്തിന് നുബുവ്വതും ശക്തിപ്പെടുത്താനായി ദ്രിഷ്ടാന്തങ്ങളും.-ഫത്ഹുല്‍ബാരി 12-383.
    ثم إن الأنبياء يختصون بآيات يؤيدون بها ليتميزوا بها عمن ليس مثلهم ، كما تميزوا بالعلم الذي أوتوه " فيكون لهم الخصوص من وجهين : فما هو في حيز التعليم هو النبوة ، وما هو في حيز التأبيد هو حجة النبوة
    കണ്ണും കാതും മൂക്കും നാക്കും മനസ്സും മാത്രമല്ല ശരീരം മുഴുവന്‍ അതിശക്തവും അതിമൂര്ച്ചയും അസാധാരണ ശേഷിയും നല്കപ്പെട്ടിട്ടല്ലാതെ സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല വഹിയ്.
    عن عاءشة (ر) ان الحارث ابن حشام سال رسول الله (ص) فقال يا رسول الله كيف يانبك الوحي؟فقال رسول الله صلى الله عليه وسلم أحيانا يأتيني مثل صلصلة الجرس وهو أشده علي... قالت عائشة رضي الله عنها ولقد رأيته ينزل عليه الوحي في اليوم الشديد البرد فيفصم عنه وإن جبينه ليتفصد عرقا -مسلم -مشكوت 522
    (ആയിശ(റ) യെ തൊട്ട്:ഹാരിസ് ഇബ്നു ഹിഷാം (റ) നബിയോട് ചോദിച്ചു:നബിയെ,എങ്ങനെയാണ് അവിടുത്തേക്ക് വഹിയ് വരുന്നത്?നബി(സ്വ) പറഞ്ഞു:ചിലപ്പോള്‍ മണി നാദങ്ങള്‍ പോലെ എനിക്ക് വഹിയ് വരാറുണ്ട്.അതാണ്‌ അതില്‍ ഏറ്റവും കാഠിന്യം ഏറിയത്.....ആയിഷ (റ) പറയുന്നു:കഠിന തണുപ്പുള്ള ദിവസം നബി(സ്വ) ക്ക് വഹിയ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതങ്ങ് തീരുമ്പോഴേക്കും അവിടുത്തെ നെറ്റിത്തടം വിയര്‍ത്തു ഒലിക്കുന്നുണ്ടാകും.-ബുഖാരി,മുസ്ലിം,മിശ്ക്കാത്ത് 522)
    عن عبادة بن الصامت (ر) قال: كان النبي (ص) اذا انزل عليه الوحي كرب لذلك وتردد وجهه -مسلم
    (ഉബാദത് ഇബ്നു സ്വാമിത്ത്(റ) പറയുന്നു:വഹിയ് വരുമ്പോള്‍ നബി(സ്വ) ക്ക് വൈഷമ്യം ഉണ്ടാകുമായിരുന്നു.അതിനാല്‍ അവിടുത്തെ മുഖം വിവര്‍ണ്ണം ആകുകയും ചെയ്തിരുന്നു-മുസ്ലിം)
    അത്യധികം ഭാരമുള്ള വഹിയ് സ്വീകരിക്കാനായി മനസ്സും ശരീരവും പവര്‍ കൂട്ടപ്പെട്ട നബി(സ്വ) ക്ക് സാധാരണക്കാരായ നാലായിരം ആണുങ്ങളുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്നതാണ് പണ്ഡിത മതം.
    عن انس (ر) كان النبي (ص) يطوف على نسائه بغسل واحد - مسلم
    (അനസ്(റ) പറഞ്ഞു:നബി(സ്വ) ഭാര്യമാരെ എല്ലാം പ്രാപിക്കുകയും അവസാനം ഒറ്റക്കുളി കൊണ്ട് മതിയാക്കുകയും ചെയ്യുമായിരുന്നു-മുസ്ലിം)
    وجاء في خبر البخاري انه قيل لانس اوكان يطيقه؟ فقال:كنا نتحدث أنه أعطي قوة ثلاثين رجلا . وعند الإسماعيلي عن معاذ : قوة أربعين . زاد أبو نعيم ، عن مجاهد : كل رجل من رجال أهل الجنة . وفي الحديث قال الترمذي : صحيح غريب ; إذ كل رجل من أهل الجنة يعطى قوة مائة رجل ، فيكون عليه الصلاة والسلام أعطي قوة أربعة آلاف رجل
    ബുഖാരിയുടെ ഹദീസില്‍ വന്നിരിക്കുന്നു.അനസ്(റ) വിനോട് ചോദിക്കപ്പെട്ടു:അതിനു മാത്രമുള്ള ശേഷി നബിക്ക് ഉണ്ടായിരുന്നോ?അദ്ദേഹം പറഞ്ഞു:മുപ്പതു പുരുഷന്മാരുടെ ശേഷി നബി(സ്വ) ക്ക് നല്‍കപ്പെട്ടിട്ടുണ്ട് എന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.മുആദ്(റ) വിനെ തൊട്ടു ഇസ്മായീലി വഴിക്കുള്ള റിപ്പോര്‍ട്ടില്‍ നാല്‍പ്പത് പുരുഷന്മാരുടെ ശേഷി എന്നാണു ഉള്ളത്.അബൂ നുഐം,മുജാഹിദ്(റ) വില്‍ നിന്ന് അധികരിപ്പിച്ചത് അവര്‍ ഓരോരുത്തരും സ്വര്‍ഗത്തിലെ പുരുഷന്മാരാണ് എന്നാണു.സ്വര്‍ഗ്ഗത്തിലെ പുരുഷന് 100 പുരുഷന്മാരുടെ ശേഷിയാനെന്നാണ് ഒരു ഹദീസില്‍ വന്നിട്ടുള്ളത്.അപ്പോള്‍ നബി(സ്വ) ക്ക് നാലായിരം പുരുഷന്മാരുടെ ശേഷി നല്‍കപ്പെട്ടിട്ടുണ്ട് എന്ന് വന്നു - മിര്‌ഖാത് 1-331)
    നാലായിരം മല്ലന്മാരുടെ ശേഷി നല്‍കപ്പെടുകയും മലക്കുകളുടെ പ്രകൃതിയിലേക്കും സ്വഭാവത്തിലേക്കും സ്വഭാവ ഗുനങ്ങളിലെക്കും മാറ്റപ്പെടുകയും ചെയ്തത് കൊണ്ട് മനുഷ്യന്‍ എന്ന സത്തക്ക് മാറ്റം വരുത്തിയിട്ടില്ലല്ലോ.ഗുണത്തില്‍ ഉള്ള മലക്കാനിയ്യത് മാത്രം പോരല്ലോ മലക്കുകളില്‍ ഒരാളായി അവരുടെ ലോകത്ത് സഞ്ചരിക്കാനും അവരോടു ഇടപഴകാനും.അത് കൊണ്ട് തന്നെ സത്തയുള്ള മനുഷ്യ ഗുണം കൂടി നീക്കി വെച്ചിട്ടാണ് നബിയായത്തിന്റെ പത്താം വര്ഷം റജബ് 27 ന്റെ രാവില്‍ നബി(സ്വ) യെ ബൈതുല്‍ മുഖദ്ദസിലെക്കും എഴാനാകാശത്തെക്കും അതിനപ്പുറവും കടത്തിക്കൊണ്ടു പോയി പൂര്‍വ്വ പ്രവാചകന്മാരെയും അര്ഷും കുര്സും സന്ദര്‍ശിച്ചു പടച്ച തമ്പുരാനെ കണ്‍ കുളിര്‍ക്കെ കണ്ട് കൊച്ചു വര്‍ത്തമാനവും നടത്തി രായ്ക്കുരാമാനം തിരിച്ചെത്താന്‍ ആയത്.മനുഷ്യന്‍ എന്ന അവസ്ഥയില്‍ നിന്ന് തല്ക്കാലത്തെക്കെങ്കിലും ഗുണങ്ങളിലും സത്തയിലും മാറ്റിയെടുത്തത് കൊണ്ടാണ് ഇത് എന്ന് വിശ്വസിക്കാതെ തരമില്ലല്ലോ.ആദ്യത്തെ മൂന്ന് സര്‍ജ്ജറികളിലും വലിയ സൂപ്പര്‍ സര്‍ജ്ജറിയാണ് ഇസ്രാഇനും മിഅറാജിനും വേണ്ടി നടത്തിയത്.
    قال النبي (ص) بينا انا في الحطيم مضطجعا اذا اتاني ات (لاثة نفر منهم جبريل وميكائيل) فشق جبريل ما بين نحره إلى لبته حتى فرغ من صدره وجوفه فغسله من ماء زمزم بيده حتى أنقى جوفه ثم أتى بطست من ذهب فيه تور من ذهب محشوا إيمانا وحكمة فحشي به صدره ولغاديده يعني عروق حلقه ثم أطبقهثم عرج به إلى السماء الدنيا
    (നബി(സ്വ) പറഞ്ഞു:ഞാന്‍ കഅബാലയത്തിന് ചാരെ ചെരിഞ്ഞു കിടക്കുകയായിരുന്നു.എന്റെ അടുത്തേക്ക് ജിബ്‌രീല്‍,മീകായീല്‍ മൂന്നു പേര്‍ വന്നു.ജിബ്‌രീല്‍ എന്റെ നെഞ്ച് തൊണ്ടക്കുഴി കീറി.നെഞ്ചിലും ഉള്ളിലും ഉള്ളതെല്ലാം ഒഴിവാക്കി.തന്റെ കൈ കൊണ്ട് തന്നെ സംസം വെള്ളം ഉപയോഗിച്ച് ഉള്‍ഭാഗം മുഴുവന്‍ കഴുകി വൃത്തിയാക്കി.പിന്നീട് ഒരു സ്വര്‍ണ്ണ തളിക കൊണ്ട് വരപ്പെട്ടു.ഈമാനും ഹിക്മത്തും നിറക്കപ്പെട്ട ഒരു സ്വര്‍ണചെപ്പ് അതില്‍ ഉന്ദായിരുന്നുഅതില്‌ നിന്ന് എന്റെ നെഞ്ചിനുള്ളും നാഡി ഞരമ്പുകളും നിറക്കപ്പെട്ടു.പിന്നെ എന്നെ ഒന്നാം ആകാശത്തേക്ക് കൊണ്ട് പോയി - ബുഖാരി )
    ഹാഫിള് ഇബ്നു ഹജര്‍ അസ്ക്കലാനി(റ) വിവരിക്കുന്നു:
    كان لاستعداده لتلقى الحاصل له في تلك الليلة
    (ആ രാത്രിയില്‍ നബിക്ക് ലഭിക്കാന്‍ പോകുന്ന (പുണ്യ ദര്‍ശനം അടക്കം ഉള്ളത്) അഭിമുഖീകരിക്കാന്‍ ഒരുക്കി തയ്യാര്‍ ആക്കാന്‍ ആയിരുന്നു ആ സര്‍ജ്ജറി.-ഫത്ഹുല്‍ബാരി 1-549).ഓരോ ആകാശങ്ങളിലും എണ്ണമറ്റ വ്യത്യസ്ത വിഭാഗം മലക്കുകളെയും പൂര്‍വ്വ പ്രവാചകന്മാരെ കൂട്ടമായും ചിലരെയൊക്കെ തനിച്ചും കണ്ടു കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുകയും ആലമുല്‍ മലക്കൂത്തിലെ عجائب കള്‍ ദര്‍ശിക്കുകയും ചെയ്ത നബി(സ്വ) പറഞ്ഞു:
    عن ابن عباس (ر) قال رسول الله (ص) رايت ربي عزوجل - حاكم
    (ഞാന്‍ എന്റെ റബ്ബിനെ കണ്ടു (ഹാക്കിം-മുസ്തദ്രക്)
    നബി(സ്വ) കൊണ്ട് വന്ന സത്യം പറഞ്ഞതും പഠിപ്പിച്ചതും ഒക്കെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും سمعنا واطعنا (അംഗീകരിച്ചു-അനുസരിച്ചു) എന്നാ നിലവാരത്തില്‍ വിശ്വസിക്കുന്നവന്‍ ആണ് സത്യവിശ്വാസി.അതിനെയൊക്കെ തറ യുക്തിക്കും മുറി ബുദ്ധിക്കും ഒപ്പിച്ചു ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ യഥാര്‍ത്ഥ വിശ്വാസികള്‍ ആകില്ലല്ലോ.മുഹമ്മദ്‌ നബിയെ(സ്വ) അന്ഗീകരിക്കാതവരും പ്രശംസിക്കാതവരും അന്നും ഇന്നും ലോകത്ത് അധികമില്ല.കൃഷ്ണയ്യരും അഴീക്കോടും യതിയും സുകുമാര്‍ കക്കാടും വള്ളത്തോളും ഗുരുസും അബൂജഹലുമൊക്കെ മുഹമ്മദിന്റെ(സ്വ) മനുഷ്യ മുഖം അന്ഗീകരിച്ചവര്‍ ആയിരുന്നല്ലോ. നബി(സ്വ)ക്ക് നുബുവ്വതിലൂടെ കിട്ടിയ അമാനുഷ മുഖം (دلائل النبوة) അന്ഗീകരിക്കാതത് കൊണ്ടാണ് അവരൊക്കെ പടിക്ക് പുറത്തായത്.
    ഈമാന്‍ ശരിയാകണം എങ്കില്‍ വ്യക്തിപരമായി തന്നെ നബി(സ്വ) യെ അറിഞ്ഞു അന്ഗീകരിക്കുകയും തിരുനബി(സ്വ) യുടെ തിരു സത്തയുമായും നുബുവ്വതിന്റെ സവിശേഷതകളാലും ബന്ധപ്പെട്ട ആകൃതിയും പ്രകൃതിയും (ശമാഇല്‍)നുബുവ്വത്തിന്റെ സിദ്ധികളും(ദലാഇല്‍) ഇതര പ്രവാചകന്മാര്‍ക്ക് ഉണ്ടായിരുന്ന സവിശേഷ ഗുണങ്ങളില്‍‍ നിന്ന് നബിയുടെ സവിശേഷതകള്‍ (ഫളാഇല്‍) മറ്റു നബിമാര്‍ക്കോ മുര്സലുകള്‍ക്കോ ഇല്ലാതിരുന്നതും നബിക്ക് മാത്രമായുള്ളതുമായ പ്രത്യേകതകള്‍ (ഖസ്വാഇസ്) എന്നിവയെല്ലാം വേര്‍തിരിച്ചു തന്നെ പൂര്‍വ്വികരായ ഇമാമുകള്‍ വിശദീകരിച്ചിട്ടുണ്ട്.ചില വിഷയങ്ങളില്‍ പലര്‍ക്കും പ്രത്യേക രചനകളും ഉണ്ട്.അവയെല്ലാം സമ്മതിച്ചു അംഗീകരിച്ചു നബി(സ്വ) വിശ്വസിച്ചു ആദരിക്കുംബോഴാണ് ഒരാള്‍ യഥാര്‍ത്ഥ വിശ്വാസി ആകുന്നത്.അത് കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്:
    فالذين آمنوا به وعزروه ونصروه واتبعوا النور الذي أنزل معه أولئك هم المفلحون
    (ആ നബിയെ വിശ്വസിക്കുകയും ആദരിക്കുകയും സഹായിക്കുകയും അവരോടു കൂടെ ഇറക്കപ്പെട്ട വെളിച്ചത്തെ -ഖുര്‍ആനിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍- അവരാണ് വിജയികള്‍.-വി:ഖു:7-157)
    ഇക്കാലം വരെ കഴിഞ്ഞു പോയ സമുദായം മൊത്തത്തിലും സലഫു സ്വാലിഹുകളും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്മാരും ഫുഖഹാക്കളും ഒക്കെ പടിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും വിശ്വസിച്ചതിനും എതിരെ നബി(സ്വ) യെ വെറുമൊരു സാധാരണ മനുഷ്യനോ രാഷ്ട്രീയ നേതാവോ നവോത്ഥാന നായകനോ സമുദായ പരിഷ്ക്കര്‍ത്താവോ ആക്കി നിന്ദിക്കുന്ന നികൃഷ്ട ജീവികളെ സൂക്ഷിക്കുക.സത്യവിശ്വാസം സുരക്ഷിതമാക്കി സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീന്‍

    ലേഖകന്‍: : ഇബ്രാഹീം വഹബി തോണിപ്പാടം