Tuesday, April 30, 2013

ഇമാമുമാര്ക്ക് തെറ്റ് പറ്റുമോ? , YOOSUF HABEEB




മുസ്‌ലിം ഉമ്മത്തിന്റെ ആശയപരമായ ശിഥിലീകരണത്തിനു ചുക്കാൻ പിടിക്കുന്നവർ ഉന്നയിക്കുന്ന ഒരു പ്രധാനവാദഗതിയാണ് ഇമാമുമാര്ക്ക് പിഴവ് സംഭവിക്കും എന്നത്. യഥാര്ത്ഥത്തിൽ ആരാണ് ഇമാമുമാർ എന്ന് മനസ്സിലാക്കിയാൽ ആര്ക്കാണ് ഈ വാദഗതിക്കാർ ചൂട്ടു പിടിച്ചു കൊടുക്കുന്നതെന്ന് എളുപ്പത്തിൽ മനസ്സിലാകും. ഭാഷാർഥം സൂചിപ്പിക്കുന്നത് പോലെ തന്നെ ഇമാമുമാർ ദീനിന്റെ നായകര് ആണ്. ഉമ്മത്തിനെ മുന്നില് നിന്ന് നയിക്കുന്നവർ ആണ്. മില്ലത്തിന്റെ സത്ത ആണ്. അവരുടെ ജ്ഞാനം ആണ് ദീനിനെ ജീവസ്സുറ്റതാക്കുന്നത്. ദീൻ ആകുന്ന മഹാസാഗരത്തിൽ അവർ തങ്ങളുടെ ചിന്തയും ധിഷണയും പ്രതിഭയും കോർത്തിണക്കി ആഴത്തിൽ മുങ്ങിത്തപ്പി മുത്തുകൾ കൊണ്ട് വന്നു നമുക്ക് സമ്മാനിച്ചില്ലായിരുന്നെങ്കിൽ, വൈജ്ഞാനിക സംരക്ഷണം എന്ന മഹാകര്മ്മം അവർ അനുഷ്ടിചില്ലായിരുന്നുവെങ്കിൽ, തീര്ച്ചയായും ഈ സമുദായം ഒരു ജഡം മാത്രമാകുമായിരുന്നു.

ഇമാമുമാർ ദീനിന്റെ, ഉമ്മത്തിന്റെ അവിഭാജ്യ ഭാഗമാണ്. ഇഷ്ടദാസന്മാരുടെ പ്രാര്ഥനകളിൽ ഒന്ന്, 'നാഥാ ഞങ്ങളെ നീ മുത്തഖികൾക്ക് ഇമാമുമാർ ആക്കണേ' എന്നാണു. (സൂറത്തുൽ ഫുര്ഖാൻ) ഓരോ മനുഷ്യനും മുത്തഖി ആയി ജീവിക്കണം. അങ്ങനെ ജീവിക്കുന്നവര്ക്ക് ഇമാമുമാരെ അവലമ്പിക്കാതെ സാധ്യമല്ല. ഇമാമുമാർ ആവുമ്പോൾ അവർ മുത്തഖികളുടെ ഇമാമുമാർ ആവണം. അല്ലാതെ മറ്റാരുടെയെങ്കിലും ഇമാമായിട്ടു കാര്യമില്ല. അങ്ങനെ മുത്തഖികളുടെ, തങ്ങളിൽ നിന്ന് അദബോടെ, സമര്പ്പണത്തോടെ, സന്മനസ്സോടെ - തങ്ങള് പിഴച്ചവർ ആണെന്ന മുൻധാരണയോടെ അല്ല, തങ്ങള്ക്ക് തെറ്റ് പറ്റും, അതിൽ ഖുര്ആനും സുന്നത്തിനും യോജിച്ചത് (എന്ന് ഞങ്ങൾ തന്നെ വിധിക്കുന്നത്!) സ്വീകരിക്കും, അല്ലാത്തത് തള്ളും എന്ന ധാര്ഷ്ട്യത്തോടെയും അല്ല - ദീനിന്റെ പാരമ്പര്യം ഏറ്റു വാങ്ങുന്നവരുടെ ഇമാമുമാർ ആക്കണേ എന്നാണു ഇഷ്ടടാസന്റെ പ്രാര്ത്ഥന. അത് ഒരു ഉന്നത സൗഭാഗ്യം ആണ് എന്നത് കൊണ്ട് തന്നെയാണ് ആ പ്രാര്ത്ഥന വിശുദ്ധ ഖുർആൻ ഒരു അടയാളം എന്ന നിലയിൽ ഉദ്ധരിക്കുന്നത്. വിശ്വാസികളോട് നിരന്തരം പ്രാര്ഥിക്കാൻ ആവശ്യപ്പെടുന്നതും. അതിൽ ഇമാമുമാരുടെ പദവി ഉണ്ട്. അവരെ അനുസരിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഖുര്ആനും സുന്നത്തും മാത്രം നോക്കുന്നവർ അല്ല മുത്തഖികൾ. അതെ, ചിന്തിക്കുന്നവര്ക്ക് എല്ലാ ആയത്തുകളിലും ദൃഷ്ടാന്തവും ഉണ്ട്.

എന്ത് തര്ക്ക വിഷയം വന്നാലും നിങ്ങൾ ഖുര്ആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് മുറവിളി കൂട്ടുന്നവർ എപ്പോഴും ഉദ്ധരിക്കുന്ന ഒരു ആയത്ത് ഉണ്ട്. വാസ്തവത്തിൽ തനിച്ച ദുര് വ്യാഖ്യാനം മാത്രം ആണ് ഇവർ ഈ ആയത്തിനോട് ചെയ്യുന്നത്.
സൂറത്ത് നിസാഇലെ 59ആം ആയത്ത്.
{ يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً } (النساء 59)

‘ഓ സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. നിങ്ങളിൽ വല്ല വിഷയത്തിലും അഭിപ്രായവിത്യാസം ഉടലെടുത്താൽ, നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ ആണെങ്കിൽ, അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും അതിനെ നിങ്ങൾ മടക്കുക. അതാണ്‌ നിങ്ങള്ക്ക് ഗുണവും ഏറ്റവും നല്ല പരിഹാരവും’. ഇതാണ് ആയത്തിന്റെ സാരം.

ഈ ആയത്തിന്റെ പരിഭാഷയും വെച്ച് പിഴച്ച പ്രസ്ഥാനങ്ങളിലേക്ക് വിളിക്കുന്ന കുട്ടി മൌലവിമാരുടെ വലയിൽ വീഴുന്നതിനു മുമ്പ്, മുസ് ലിം ലോകത്തിന്റെ ആധികാരിക മുഫസ്സിർ മഹാനായ ഇമാം റാസി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഒന്ന് കാണുക ....

المسألة الثانية: اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه، وذلك لأن الفقهاء زعموا أن أصول الشريعة أربع: الكتاب والسنة والاجماع والقياس، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب. أما الكتاب والسنة فقد وقعت الاشارة إليهما بقوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ }.

ശരീഅത്തിന്റെ നാല് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്ആൻ, തിരുസുന്നത്ത്, ഇജ്മാ:, ഖിയാസ് എന്നിവയെ സൂചിപ്പിക്കുന്നതാണ് ഈ ആയത്ത്.

(1) നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക എന്ന കല്പന വിശുദ്ധ ഖുര്ആൻ ആണ് ദീനിൽ ഒന്നാമത്തെ പ്രമാണം എന്ന് വ്യക്തമാക്കുന്നു. (2) നിങ്ങൾ അല്ലാഹുവിന്റെ ദൂതരെയും അനുസരിക്കൂ എന്ന കല്പന തിരുസുന്നത്തും ദീനിൽ പ്രമാണമാണെന്നു പ്രഖ്യാപിക്കുന്നു. (3) നിങ്ങൾ നിങ്ങളിൽ നിന്ന് തന്നെയുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കൂ എന്ന കല്പനയാകട്ടെ ഇമാമുമാർ ഏകോപിച്ച വിധികൾ, അഥവാ ഇജ്മാ: ദീനിന്റെ മൂന്നാം പ്രമാണം ആണെന്നും പഠിപ്പിക്കുന്നു.
(4) നിങ്ങളുടെ അഭിപ്രായ വിത്യാസങ്ങൾ നിങ്ങൾ അല്ലാഹുവിലേക്കും അവന്റെ ദൂതരിലേക്കും മടക്കുക എന്ന കല്പന ഖിയാസിനെയാണ് സൂചിപ്പിക്കുന്നത്. (അഥവാ ഖുര്ആനിലെയും ഹദീസിലെയും വ്യക്തമായ വിധികളോട് തുലനം ചെയ്തു കൊണ്ട് അവയിൽ വ്യക്തമാക്കാത്ത വിഷയങ്ങളിലെ വിധികൾ യോഗ്യരായ മുജ്തഹിദുകൾ കണ്ടെത്തി നിങ്ങളോട് വിശദീകരിക്കുന്നതാണ്). അത് നിങ്ങൾ അനുസരിക്കുക എന്നാണു ഖുർആന്റെ കല്പന. അതാണ്‌ നിങ്ങള്ക്ക് ഗുണവും

ഖുർആനും സുന്നത്തും അനുസരിക്കൂ എന്ന കല്പനക്ക് ശേഷം അഭിപ്രായവിത്യാസങ്ങൾ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് പറഞ്ഞതിൽ നിന്ന് തന്നെ വ്യക്തമാണ്, ആദ്യത്തെ രണ്ടു ഭാഗം വിധി വ്യക്തമായതിന്റെ കാര്യത്തിലും അവസാനത്തെ ഭാഗം വിധി അവ്യക്തമായ, പുതിയ പ്രശ്നങ്ങള്‍ പോലുള്ളവയുടെ കാര്യത്തിലും ആണെന്ന്. എല്ലാ വിഷയത്തിലും ഖുര്ആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധി കരസ്ഥമാക്കാനാണ് ഉദ്ദേശം എങ്കിൽ ഈ ആവര്ത്തനത്തിന്റെ കാര്യം ഇല്ലല്ലോ?

ഇജ്മാ: എങ്ങനെ പ്രമാണം ആകുന്നു എന്ന് മഹാനായ ഇമാം റാസി(റ) വിശദീകരിക്കുന്നു.

“ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍അംറിനും വഴിപ്പെടാന്‍ അല്ലാഹു കലല്‍പ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും പോലെത്തന്നെ തെറ്റു സംഭവിക്കാത്ത വിഭാഗമായിരിക്കണം ഉലുല്‍അംറ്. കാരണം തെറ്റ് സംഭവിക്കുന്നവര്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു തറപ്പിച്ച് പറയില്ല. അല്ലാഹുവിനും റസൂലിനും വഴിപ്പെടണമെന്ന് കല്‍പിച്ച അതേ ശൈലിയിലാണ് ഉലുല്‍ അംറിനു വഴിപ്പെടാനും പറയുന്നത്. അതിനാല്‍ ഉലുല്‍അംറ് തെറ്റ് സംഭവിക്കാത്തവരാണെന്ന് തീര്‍ച്ച. അമ്പിയാക്കള്‍ക്കുള്ള ഈ സവിശേഷതയുള്ളവര്‍ ഒരു നിശ്ചിത സമൂഹമാകണം. അവരത്രെ അഹ് ലുല്‍ ഹല്ലിവല്‍ അഖ്ദ് (മുജ്തഹിദുകള്‍). അപ്പോള്‍ അല്ലാഹുവി ന്റെയും റസൂലിന്റെയും വാക്കുകള്‍ രേഖയാകുന്ന പ്രകാരം മുജ്തഹിദുകളാകുന്ന സമൂഹത്തിന്റെ അഭിപ്രായവും രേഖയാണെന്ന് സ്ഥിരപ്പെട്ടു (തഫ്സീറു റാസി: വാള്യം 10, പേജ് 144).
ഖുര്‍ആന്‍ സുന്നത്തുപോലെയുള്ള ഒരു രേഖയായി ഗണിക്കപ്പെടുന്നത് അവരുടെ ഏകോപനം മാത്രമാണ്. ഒറ്റപ്പെട്ട അഭിപ്രായങ്ങളല്ല, ഇമാം റാസി (റ) പറയുന്നു: “മേല്‍ ആയത്തില്‍ മൊത്ത വിഷയങ്ങളെ രണ്ടായി അല്ലാഹു വിഭജിച്ചിരിക്കുന്നു.
(1) വിധി വ്യക്തമായത്. അവയില്‍ അല്ലാഹുവിനും റസൂലിനും ഉലുല്‍അംറിനും വഴിപ്പെടാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം. (2) വിധി വ്യക്തമല്ലാത്തത്. അവയില്‍ ഇജ്തിഹാദ് നടത്താനാണ് നിര്‍ദ്ദേശം. അതിലേക്കുള്ള സൂചനയാണ് നിസാഅ് സൂറത്തിലെ അമ്പത്തി ഒമ്പതാം ആയത്ത് (റാസി: വാള്യം 10, പേജ് 148).

ദീനിന്റെ വിധി വിലക്കുകൾ പറയുന്ന വിഷയത്തിൽ ഇമാമുമാർക്ക് ഒന്നടങ്കം തെറ്റ് പറ്റില്ലെന്ന് ഈ ആയത്തിന്റെ ഘടന വിശകലനം ചെയ്തു കൊണ്ട് ഇമാം റാസി(റ) സമർഥിക്കുന്നു. മഹാനവര്കളുടെ ബുദ്ധിവൈഭവം നോക്കൂ ....

وظاهر قوله: { أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } يقتضي الاطلاق، وأيضا ففي الآية ما يدفع هذا الاحتمال، وذلك لأنه تعالى أمر بطاعة الرسول وطاعة أولي الأمر في لفظة واحدة، وهو قوله: { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ } واللفظة الواحدة لا يجوز أن تكون مطلقة ومشروطة معا، فلما كانت هذه اللفظة مطلقة في حق الرسول وجب أن تكون مطلقة في حق أولي الأمر.

“നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതരെയും നിങ്ങളിൽ നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക” എന്ന വചനം പ്രത്യക്ഷമായി തന്നെ നിരുപാധികം ഉള്ള അനുസരണ ആവശ്യപ്പെടുന്നു .
വീണ്ടും പറയട്ടെ , ഈ വിഷയത്തെ പ്രബലമാക്കുന്ന ഘടകം ആയത്തിലുണ്ട്. അതായത് , അല്ലാഹു തആലാ റസൂലിനെ(സ)യും ഉലുൽ അമ്രിനെയും അനുസരിക്കുവാനുള്ള കല്പന ഒറ്റ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. { وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ }
ഒറ്റ വാചകത്തിൽ തന്നെയുള്ള കല്പന ഒരേ സമയം സ്വാപാധികവും നിരുപാധികവും ആകില്ലല്ലോ. അപ്പോൾ റസൂലിനെ(സ) അനുസരിക്കുക എന്ന കല്പന ഈ വാചകത്തിൽ നിരുപാധികം ആണ് എന്നത് കൊണ്ട് തന്നെ, ഉലുൽ അമ്ര് ആകുന്ന ഇമാമുമാരെ അനുസരിക്കുക എന്ന കല്പനയും നിരുപാധികം ആണ് എന്നത് അനിവാര്യമായിരിക്കുന്നു.
(തഫ്സീർ റാസി)

അപ്പോൾ നോക്കൂ,,, തര്ക്ക വിഷയങ്ങളിൽ ഇമാമുമാരെ അവലമ്പിക്കുവാനുള്ള ഖുര്ആന്റെ കല്പനയെയാണ് പച്ചയായി ദുര് വ്യഖ്യാനം ചെയ്ത് ആ ഇമാമുമാരെ പുറംകാൽ കൊണ്ട് തട്ടിയകറ്റി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേര്ക്ക് നേരെ വിധി കണ്ടെത്തുവാൻ വേണ്ടി ചവിട്ടി മെതിക്കുന്നത്. നാഴികക്ക് നാല്പതു വട്ടം പുത്തൻ പുരോഹിതവര്ഗം അണികളെ പറ്റിക്കുന്നത് ഈ ആയത്ത് ഓതി കൊണ്ടാണ്. വിവരമില്ലാത്ത അണികളാവട്ടെ, കേട്ട പാതി, കേള്ക്കാത്ത പാതി പരിഭാഷയും എടുത്തു ഇമാമുമാരെ ഖണ്ടിക്കുവാൻ ഇറങ്ങുകയായി. ചുടു ചോറ് വാരുന്നവർ ഉണ്ടോ അറിയുന്നു, തങ്ങളേക്കാൾ നന്ദി കെട്ട വര്ഗം വേറെ ഇല്ലെന്നു?

ഇക്കാലത്തെ ഗതാഗത സൌകര്യങ്ങളോ, വാര്ത്താ വിനിമയോപാധികളോ ഇല്ലാതെ, നൂറ്റാണ്ടുകൾക്ക് മുമ്പ് തങ്ങളുടെ കുടുമ്പജീവിതവും മറ്റു ഭൌതിക സുഖ സൌകര്യങ്ങളും ത്യജിച്ചു കൊണ്ട് അവർ പര് വതങ്ങളും മരുഭൂമികളും മഹാനഗരങ്ങളും താണ്ടിയത് വിശുദ്ധ ഖുര്ആനിലെയും തിരു ഹദീസിലെയും വിജ്ഞാനം കരസ്ഥമാക്കി ലാഭേച്ച ഒന്നും കൂടാതെ വരും തലമുറകൾക്ക് പകര്ന്നു നല്കാൻ വേണ്ടി മാത്രമാണ്.

താരതമ്യേന പില്ക്കാലക്കാരനായ ഇമാം സുയുഥി(റ)യുടെ ചരിത്രം തന്നെ എടുക്കൂ...
അനാഥനായി വളര്‍ന്ന്‍ എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കി, ഹിജാസിലും യമനിലും ശാമിലും മിസ്രിലും മൊറോകോയിലും ഇന്ത്യയിലും വിജ്ഞാനത്തിന് വേണ്ടി അലഞ്ഞു തിരിഞ്ഞു നൂറ്റി അമ്പതോളം ശൈഖുമാരില്‍ നിന്ന് ഇല്‍മ് കരസ്ഥമാക്കി അഞ്ഞൂറോളം കിതാബുകള്‍ രചിച്ച, ഒരു ലക്ഷത്തോളം ഹദീസുകള്‍ മന:പാഠമാക്കിയ, ഹദീസ് വിജ്ഞാനത്തിന്റെ ആഴിയില്‍ മുങ്ങിതപ്പിയ, പത്താം നൂറ്റാണ്ടിലെ നവോഥാനനായകന്‍ ഹാഫിള് ജലാലുദ്ദീന്‍ അബ്ദുള്‍റഹ്മാന്‍ അസ്സുയൂഥി(റ). നൈല്‍നദീ തീരത്തെ തന്റെ പര്ണ്ണശാലക്കു മുന്നില്‍ സുല്‍ത്താന്മാരും സമ്പന്നരും സ്വര്‍ണകിഴികളുമായി കാത്തിരിക്കുമായിരുന്നു. അവരെയൊന്നും ഗൌനിക്കാതെ വിജ്ഞാന സപര്യക്കായി മാത്രം ഒരായുഷ്കാലം വിനിയോഗിച്ച ത്യാഗിവര്യൻ.

ഇരുപത്തൊന്നാം വയസ്സില്‍ തഫ്സീറുകളുടെ ലോകത്തെ
നിത്യതാരകം 'തഫ്സീര്‍ ജലാലൈനി'യുടെ പകുതിയോളം,
തന്റെ ഉസ്താദ് ജലാലുദ്ദീന്‍ മഹല്ലി(റ) രചിച്ചു വെച്ചതിന്റെ ബാക്കി ഭാഗം, വെറും നാല്പതു ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പണ്ടിതലോകത്തെ വിസ്മയിപ്പിച്ച മഹാപ്രതിഭ. 'ദുററുല്‍ മന്‍സൂര്‍' എന്ന മറ്റൊരു തഫ്സീറും ആ അനുഗ്രഹീത കരങ്ങളാല്‍ രചിക്കപ്പെട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ 'ജാമിഉസ്സഘീര്‍' മുതല്‍ ഒരു പാട് രചനകള്‍. ആ മഹാന്‍ വിജ്ഞാനത്തിനായി സഞ്ചരിച്ച വഴികളിലെ ഒരു മണല്തരിയായി തീരാന്‍ മാത്രം ഭാഗ്യമൊന്നും നമുക്ക് ലഭിച്ചിട്ടില്ല.

അങ്ങനെ അവർ നേടിയെടുത്ത ഇല്മിനെയാണ് ഇക്കൂട്ടര് സ്വന്തം താല്പര്യങ്ങല്ക്ക് വേണ്ടി പടച്ചുണ്ടാക്കിയ ദുർവ്യാഖ്യാനങ്ങൾ കൊണ്ട് കുഴിച്ചു മൂടാൻ ശ്രമിക്കുന്നത്.

ഇമാമുമാര്‍ പ്രവാചകന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ ഒരു നിലക്കും തെറ്റ് പറ്റാത്ത മനുഷ്യര് ആണെന്ന വാദമൊന്നും നമുക്കില്ല. നാമൊക്കെ ദിനേനയെന്നോണം വന്‍ പാപങ്ങള്‍ ചെയ്തു കൂട്ടുന്നു. അത് പോലെ ഇമാമുമാരുടെ ജീവിതത്തിലും വല്ലപ്പോഴും വല്ല കറാഹതും അപൂർവമായി ഹറാമും സംഭവിച്ചേക്കാം. അതാണ്‌ അതിനര്‍ത്ഥം.

അല്ലാതെ ഖുര്‍ആന്റെയും ഹദീസിന്റെയും മൌലിക തത്വങ്ങള്‍ വിശദീകരിക്കുന്ന രംഗത്ത്‌ അവര്‍ക്ക് തെറ്റ് പറ്റുമെന്നല്ല. അത് അസംഭവ്യമാണ്. കാരണം ഇമാമുമാരിലൂടെയാണ് ഈ ദീന്‍ നിലനില്‍ക്കുന്നത്. ഈ ദീന്‍ സംരക്ഷിക്കുന്ന കാര്യം അല്ലാഹു ഏറ്റെടുത്തതാണ്. എന്റെ സമുദായം പിഴവില്‍ ഒരുമിക്കുകയില്ല എന്ന് നബി(സ) പറഞ്ഞതുമാണ്. അഥവാ ആര്‍ക്കെങ്കിലും എവിടെയെങ്കിലും പിഴച്ചാല്‍ മറ്റു ഇമാമുമാര്‍ അത് തിരുത്തും.
ഇമാമുമാർ തമ്മിലുള്ള ഭിന്നത ഒരിക്കലും അടിസ്ഥാന വിഷയങ്ങളിൽ അല്ല. ശാഖാപരമായ വിഷയങ്ങളിൽ ഭിന്നത സ്വാഭാവികം ആണ് താനും. ഇമാം ബൈളാവി(റ) അക്കാര്യം വ്യകതമാക്കുന്നു:

ശാഖാപരമായ കാര്യങ്ങളില്‍ മാത്രമാണ് മദ്ഹബുകളുടെ അഭിപ്രായാന്തരം. മതത്തിന്റെ മൌലിക കാര്യങ്ങളിലല്ല, മൌലിക കാര്യങ്ങളില്‍ ഭിന്നിക്കരുത് എന്നു മാത്രമാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. ഇജ്തിഹാദു ചെയ്ത് സത്യത്തിലെത്തിയാല്‍ രണ്ടു കൂലിയും പിഴച്ചാല്‍ ഒരു കൂലിയുമുണ്ടെന്നു നബി (സ്വ) പറഞ്ഞത് അതിനു തെളിവാണ് (ബൈളാവി 1-225).

Tuesday, April 23, 2013

എല്ലില്ലാത്ത അവയവം:നാശത്തിന്റെ വാതിൽ- വിജയത്തിന്റെതും , aboozahid


നന്മയും തിന്മയും വേർതിരിക്കപ്പെടാത്തതിന്റെ പേരിലാണ് മുസ്ലിം സമൂഹം സകലമാനധാർമികച്യുതികളിലും അകപ്പെട്ടു പോകുന്നതെന്ന് ഒരാൾക്കും അഭിപ്രായം കാണില്ല.നന്മയുംതിന്മയും വ്യക്തമാണ്.സമീപനങ്ങളാണ് മനുഷ്യനെ സന്മാർഗ്ഗത്തിലും തിന്മയുടെ വഴിയിലും എത്തിക്കുന്നത്.താൽക്കാലികമായസന്തോഷങ്ങളും സംതൃപ്തിയും മാത്രം ലക്ഷ്യമാകുന്ന ജീവിത മനോഭാവമാണ് ഞാൻ അടക്കമുള്ള നല്ലൊരു വിഭാഗം ജനങ്ങളിലും നേരായ വഴിയിൽ മാർഗ തടസംസൃഷ്ടിക്കുന്നത്.രസങ്ങളുടെ പിന്നാലെ ഉള്ള ലഹരി ബാധിച്ചവനെ പോലെ സ്വബോധംനഷ്ടപ്പെട്ട ഓട്ടത്തിലാണ് നാം എല്ലാം.മാനസികവും ശാരീരികവുമായ രസങ്ങൾ തേടിയുള്ള ഈഅലച്ചിൽ അല്ലാതെ നമ്മുടെ ഓരോരുത്തരുടെയും രാപ്പകലുകളിൽ കടന്നു വരുന്നുണ്ടോ?

'എല്ലാ രസങ്ങളെയും മുറിച്ചു കളയുന്നമരണത്തെ കുറിച്ച് നിങ്ങൾ ധാരാളം ആയി ചിന്തിക്കുക' എന്ന തിരു വചനംപ്രാവർത്തികമായി വന്ന ജീവിതം തികച്ചും വ്യത്യസ്തമായിരിക്കും.സാമൂഹ്യ ജീവി എന്നനിലക്ക് എല്ലാ സുഖാസ്വാദനങ്ങളിലും അവനും ഇടപഴകുകയും അതിനെ ഒക്കെ ആശിക്കുകയും ചെയ്യുമ്പോഴുംആത്യന്തികമായി ഇതൊക്കെ വിട്ട് വെറും മണ്ണിലേക്ക് പോയി കിടക്കെണ്ടവനാണ് ഞാൻ എന്നബൊധമാകും അവനെ നയിക്കുക എന്നത് തീർച്ചയാണ്.

ഓരോ ദിവസവും ഉണർന്നു എഴുന്നേറ്റത് മുതൽ എത്ര എത്ര മടക്ക യാത്രയുടെ വാർത്തകൾനാം കേൾക്കുന്നു.പ്രവാസത്തിന്റെ പ്രയാസത്തിൽ നിന്നുള്ള മടക്ക യാത്ര പോലുംസന്തോഷകരം ആകുന്നത് ഒരുക്കി വെച്ച അല്ലലില്ലാത്ത ഒരുജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയാണ്.മുൻ കരുതലോന്നും ഇല്ലാതെ സ്വദേശതേക്ക് എല്ലാംമതിയാക്കി തിരിച്ചു പോകുന്നവന് സന്തോഷത്തിലും ഏറെ ആധിയായിരിക്കും മനസ്സിൽ.വരാൻപോകുന്ന നാളുകളിലെ ജീവിത പ്രയാസങ്ങളെ ചൊല്ലിയുള്ള ആധി.പക്ഷെ സമുദ്രത്തിൽമുക്കിയെടുത്ത വിരൽ തുമ്പിൽ ഉള്ള വെള്ളത്തിന്റെ തുള്ളികളും സമുദ്രത്തിൽബാക്കിയുള്ള ജലവും തമ്മിൽ എത്ര മാത്രം അളവ് വ്യത്യാസമുണ്ടോ അതിനേക്കാൾ വളരെ വലിയദൈര്ഘ്യ വ്യത്യാസമാണ് ദുനിയാവിന്റെ ജീവിതത്തിന്റെചെറുപ്പവും മരണാനന്തര ജീവിതത്തിന്റെ ദൈര്ഘ്യവും തമ്മിൽ എന്നത് സുവിദിതമാണ്.

സ്വദേശതേക്ക് മടങ്ങുന്ന ഓരോ മനുഷ്യനും ഒരുക്കി വെച്ച വിഭവങ്ങളുടെ മേലുള്ളചിന്തയിൽ മുഴുകി പ്രയാസപ്പെടുന്നതാണ് നമുക്ക് പരിചയം എങ്കിൽ നാമെല്ലാം കാലകാലത്തേക്കുള്ള ഒരു ദേശത്തേക്ക് മടങ്ങേണ്ടവരാണ് എന്നും പ്രവാസമാകുന്ന ഈലോകത്തെ ജീവിതത്തിൽ സ്വരുക്കൂട്ടിയ നന്മയുടെ വിഭവങ്ങൾ മാത്രമാണ് അചിന്തനീയമായ സൗഭാഗ്യത്തിന്റെ വീടുകളിലെ ജീവിതംനല്കുകയുള്ളൂ എന്നതും അറിയാത്തവരല്ല നാമോരാളും.

രക്ഷിതാവായ അല്ലാഹു അവന്റെ അടിയാരുകളായ നമുക്കെല്ലാംനമ്മുടെ ഇഷ്ടമോ ആഗ്രഹമോ തേട്ടമോ ഇല്ലാതെ തന്നെ എന്തെന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക്ചൊരിഞ്ഞു തന്നു.ഓരോരുത്തരും അവനവന്റെ ശരീരത്തിലേക്ക് ഒന്ന് നോക്കിയാൽ തന്നെ അവനുജീവിതത്തിൽ തീർത്താൽ തീരാത്ത ബാധ്യത സ്രഷ്ടാവിനോട്‌ ഉണ്ട് എന്നത് മനസ്സിലാക്കാൻപ്രയാസമില്ല.

من عرف نفسه فقد عرف ربه
'ഏതെങ്കിലും ഒരാൾ അവന്റെ സ്വന്തം ശരീരത്തെ അറിയേണ്ട വിധം അറിഞ്ഞാൽ അവനു അവന്റെ റബ്ബിനെ അറിയാൻ കഴിയും'

എല്ലില്ലാത്ത രണ്ടു അവയവങ്ങളെ കുറിച്ച് ഹബീബായ നബി (സ്വ) തങ്ങൾ വളരെവ്യക്തമായും നമ്മെ ഉണർത്തിയിട്ടുണ്ട്.അവന്റെ ഗുഹ്യ സ്ഥാനത്തെയും അവന്റെ നാവിനെയുംനിയന്ത്രിക്കാം എന്നൊരാൾ വാക്ക് നൽകിയാൽ അവനു സ്വര്ഗം ഹബീബായ നബി തങ്ങൾ (സ്വ) ഗ്യാരണ്ടിനല്കുന്നു.മനുഷ്യ ജീവിതത്തിലെ അപഥ സഞ്ചാരങ്ങളുടെ മുഖ്യ കാരണങ്ങളും ഈ രണ്ടുഅവയവങ്ങളെ അപേക്ഷിച്ചിരിക്കും. അതിൽ പ്രധാനപ്പെട്ടതാണ് നമ്മുടെ നാവ്.നാവിനോളംമനുഷ്യനെ നാശത്തിന്റെ പടുകുഴിയിലേക്ക് കൊണ്ട് പോകുന്ന മറ്റൊരു അവയവം ഇല്ല തന്നെ.

ഒരവസരം നബി തങ്ങൾ (സ്വ)പറഞ്ഞു:ആദമിന്റെ സന്തതികളിൽ നിന്നും സംഭവിക്കുന്ന തെറ്റുകളിൽ ഭൂരിഭാഗവും അവന്റെനാവിനാൽ വരുന്നതാണ് (ത്വബ്രാനി).

നേരം പുലരുന്നത് മുതൽ ഉറക്കപ്പായയിൽ കണ്ണടക്കുന്നത് വരെ എണ്ണിയാൽ ഒടുങ്ങാത്തപാപങ്ങളുടെ കണക്കു പുസ്തകം തന്നെയാണ് നമ്മുടെ ജീവിതം.നാമുമായി ഇടപഴകുന്നവരിൽ ഭൂരിപക്ഷം പേരും നമ്മുടെ നാവിനാൽ കെടുതി അനുഭവിക്കേണ്ടി വരുന്നു. സംസാരിക്കുന്നതിൽഭൂരിഭാഗവും സത്യമോ അസത്യമോ എന്ന് ഉറപ്പോ ഏകദേശ ധാരണയോ പോലുമില്ലാത്ത കാര്യങ്ങൾ.നിശ്ചയമായുംഇത് നമ്മെ നന്മയിൽ നിന്നും അകറ്റുകയും കാലകാല നാശത്തിനു ഹേതുവാകുകയും ചെയ്യും.ഒരുമനുഷ്യന്റെ സത്യ സാക്ഷ്യത്തെ പോലും തെളിയിക്കുന്നതായി മുത്ത് നബി (സ്വ) തങ്ങൾപറഞ്ഞത് 'അവന്റെ നാവിനെ തൊട്ടും കരങ്ങളെ തൊട്ടുംമറ്റു മുസ്ലിംകൾ സുരക്ഷിതൻ ആണെങ്കിൽ' എന്നാണു എന്നതോർക്കുമ്പോൾ മാത്രമേ ഇതിന്റെ പ്രാധാന്യംനമ്മിലേക്ക് കടക്കുകയുള്ളൂ.
ഊഹങ്ങളും സംശയങ്ങളും വെച്ച് കൊണ്ട് തന്റെ സഹോദരന്റെ സ്വകാര്യതകളെ പോലുംഅപ്പുറവും ഇപ്പുറവും ആലോചിക്കാതെ സമൂഹ മധ്യത്തിൽ ആഘോഷിക്കപ്പെടുകയാണ്ഇന്ന്.സത്യമാകാൻ നേരിയ സാധ്യത ഉണ്ടോ എന്ന അന്വേഷണം പോലും നമ്മിൽനിന്നുണ്ടാകുന്നില്ല.അതെ കാര്യം തന്റെ കാര്യത്തിൽ മറ്റൊരാൾ പറയുന്നത് നമ്മിൽഒരാളും ഇഷ്ടപ്പെടുകയും ഇല്ല - എന്നിട്ടും അന്യന്റെ തെറ്റുകൾ പരസ്യമാക്കുന്നതിൽഅല്ലാഹുവിന്റെ കോപം നേടുകയും പിശാചിന്റെ പ്രീതിക്ക് പാത്രമാകുകയും ചെയ്യുക എന്നത്മാത്രമാണ് ഇതിന്റെ നേട്ടം.വിശുദ്ധ ഖുർആൻ അത് നമ്മെ ഉണർത്തുകയും ചെയ്തു.

يا أيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا تجسسوا ولا يغتب بعضكم بعضا أيحب أحدكم أن يأكل لحم أخيه ميتا فكرهتموه واتقوا الله إن الله تواب رحيم
سورة الحجرات
ആശയം : സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക.തീര്‍ച്ചയായും ഊഹത്തില്‍ ചിലത്‌ കുറ്റമാകുന്നു. നിങ്ങള്‍ ചാരപ്പണി ചെയ്യുകയോഅവരുടെ അഭാവത്തിൽ അവരെ പറ്റി ദോഷം പറയുകയും അരുത്.നിങ്ങളുടെ സഹോദരന്‍മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലുംഇഷ്ടപ്പെടുമോ? അതിനെ നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവിനു നിങ്ങൾ തഖ്‌വാ ചെയ്യുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

ഗീബത്തും നമീമത്തും കൊടി കുത്തി വാഴുന്ന നമ്മുടെ ദൈനം ദിന പ്രവർത്തി മണ്ഡലങ്ങൾനന്മകൾക്ക് മീതെ അഴുക്കിന്റെ കറ പുരട്ടുന്നു എന്നതാണ് സത്യം.രണ്ടുചുണ്ടുകൾക്കിടയിലൂടെ പുറത്തു വന്ന ശേഷം ഉണ്ടാകുന്ന അനന്തര ഫലങ്ങളെ പറ്റി യാതൊരുആലോചനയും നമ്മിലാർക്കും തദവസരം ഉണ്ടാകുന്നില്ല.എത്ര എത്ര നല്ല നല്ല കർമ്മങ്ങൾചെയ്തു കൂട്ടി ജീവിതത്തിന്റെ ബഹുഭൂരി ഭാഗവും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിച്ചമനുഷ്യനും അവന്റെ നാവിനെ നിയന്ത്രിക്കാൻ കഴിയാതെ പോകുന്നതോടെ ചെയ്തതെല്ലാം പാഴ്വേലആയി മാറുന്നു.
'ഒരു മനുഷ്യൻ അനന്തര ഫലത്തെ കുറിച്ച്ആലോചിക്കാതെ ഒരു വാക്ക് സംസാരിക്കുന്നു- പക്ഷെ അത് കാരണമായി കിഴക്കും പടിഞ്ഞാറുംതമ്മിലുള്ള അകലത്തെക്കാൾ ആഴത്തിൽ അവൻ നരകാഗ്നിയിൽ പതിക്കുന്നു'(ബുഖാരി).
തന്റെ സഹോദരനെ പറ്റി തികച്ചും സത്യമായ വസ്തുതകൾ ആണെങ്കിൽ പോലും അവനുഇഷ്ടമല്ലാതെ വരുമ്പോൾ അത് പറയുന്നതാണ് 'ഗീബത്ത്' എന്നതാണ് നബി തങ്ങൾ (സ്വ)ഇവ്വിഷയകമായി സ്വഹാബത്തിനെയും അത് വഴി ലോകത്തെയാകമാനം പഠിപ്പിച്ചത്.അഥവാഅല്ലാഹുവിങ്കൽ ഷിക്ഷാർഹമായ കാര്യം ആകണം എങ്കിൽ തന്റെ നാവു കൊണ്ട് ഒരാളെ പറ്റിഇല്ലാത്ത കാര്യം പറയണം എന്നില്ല - മറിച്ച് ഉള്ളതാകട്ടെ ഇല്ലാത്തതാകട്ടെ അവനുഇഷ്ടമല്ലാത്തത് പറയലാണ്.പറയുന്ന കാര്യം ഇല്ലാത്തത് കൂടെ ആണെങ്കിൽ അവിടെ കളവ്പറഞ്ഞതിന്റെ പാപം കൂടെ വഹിക്കേണ്ടി വരുന്നു എന്നതാണ് സത്യം.
‘ഏഷണിയും പരദൂഷണവുംദുരാരോപണവും ഗീബത്തിന്റെ പല ഭാഗങ്ങൾ മാത്രമെന്നും ഏഷണി തന്റെ സഹോദരനെ കൊണ്ട്ഉള്ളത് പറയലും (അവനു ഇഷ്ടമല്ലാത്തത്) പരദൂഷണം അവനെ കൊണ്ട് കേട്ടറിഞ്ഞ കാര്യം പറയലും(സത്യമാകാം-അസത്യമാകാം) ദുരാരോപണം അവനെ കൊണ്ട് കളവു പറയലും ആണ്’ എന്നാണു മഹാനായഹസനുൽ ബസ്വരി (റ) പറഞ്ഞത്.
വിശ്വാസത്തിന്റെ പൂർണ്ണതയെ നശിപ്പിക്കുന്നതിൽ നമ്മുടെ നാവിന്റെ പങ്ക് വളരെവലുതാണ്‌ എന്നതും മഹാനവർകൾ വ്യക്തമാക്കുകയുണ്ടായി.നമ്മുടെ മതബോധത്തെ കാർന്നു തിന്നുന്നരോഗമാണ് നാവു കൊണ്ട് അന്യനെ വേദനിപ്പിക്കൽ എന്ന തിരിച്ചറിവാണ് വിജയത്തിന്റെഅടിസ്ഥാനം.
“അല്ലാഹുവാണേ സത്യം, ചീഞ്ഞളിയുന്ന വ്രണം മനുഷ്യ ശരീരത്തെനശിപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ ഗീബത്ത് മുസ്ലിമായ മനുഷ്യന്റെ വിശ്വാസത്തെനശിപ്പിക്കുന്നു.”(ഹസൻ ഉൽ ബസ്വരി).
സ്വന്തം കുറ്റങ്ങളും കുറവുകളും തീർത്താൽതീരാത്ത അത്രയും ഉണ്ടായിട്ടും അതിനെ പറ്റി ആലോചിക്കുക പോലും ചെയ്യാതെ അന്യന്റെചെറിയ ചെറിയ വിഷയങ്ങളെ പെരുപ്പിച്ചു കാണിക്കാൻ നാമെത്ര വ്യഗ്രതകാണിക്കുന്നു.അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയാണെങ്കിൽ നമ്മുടെ അവസ്ഥ എന്താകുംഎന്നൊന്ന് ആലോചിച്ചു നോക്കൂ..വിചാരണയുടെ നാൾ നമ്മുടെ കയ്യിലുള്ള നന്മകളെല്ലാംനാമാൽ ഉപദ്രവിക്കപ്പെട്ടവന് പകരം നല്കപ്പെടുകയും നാം പാപ്പരായി മാറുകയും ചെയ്യുന്നഒരു നാളിനെ പറ്റി ഹബീബ് (സ്വ) വ്യക്തമായും പഠിപ്പിച്ചു.അനാവശ്യ സംസാരങ്ങളിൽഅധികമായി മുഴുകരുത് എന്നും അല്ലാഹുവിനെ ഓർക്കാത്ത അധികമായി സംസാരിക്കുന്നവന്റെഹൃദയത്തെ അല്ലാഹു കഠിനമാക്കുകയും അത് വഴി അല്ലാഹുവിനെ തൊട്ട് വിദൂരത്താക്കപ്പെടുകയുംചെയ്യുമെന്നു നബി തങ്ങള് (സ്വ) പറയുകയുണ്ടായി.
ഇമാമുനാ ഷാഫിഈ(റ) വിന്റെവാക്കുകൾ എത്ര സ്പഷ്ടമായി സംസാരിക്കപ്പെടെണ്ടതും അല്ലാത്തതും വേര് തിരിക്കുന്നുഎന്ന് നൊക്കൂ.മഹാനർ പറയുന്നു: "നീ സംസാരിക്കാൻ ഉദ്ദേശിക്കുമ്പോൾസംസാരിക്കുന്നതിന്റെ മുമ്പ് ആലോചിക്കുകഅതിൽ നന്മ ഉണ്ട് എന്ന് തോന്നുന്നു എങ്കിൽ സംസാരിക്കുക അല്ലെങ്കിൽസംസാരിക്കാതിരിക്കുക"

ഒരു മനുഷ്യൻ അവന്റെ ജീവിതത്തിൽ ഏറ്റവുംപ്രാധാന്യം കല്പ്പിക്കുന്ന കാര്യമാണ് അവന്റെ അഭിമാനം.അഭിമാന ബോധവും അപമാന ഭയവുമാണ്പലപ്പോഴും അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ തൊട്ട് നമ്മെനിയന്ത്രിക്കുന്നത്. അതിനാൽ തന്റെ സഹോദരന്റെ ന്യൂനതകളെ വെളിപ്പെടുത്തി അവന്റെഅഭിമാനത്തെ ഹനിക്കാതിരിക്കുക എന്നത് നമ്മുടെ കടമ ആകുന്നതോട് കൂടെ തന്നെ അല്ലാഹുവിങ്കൽവളരെ ഏറെ പ്രതിഫലാർഹം ആയ കർമ്മവും കൂടിയാണ്.
"ഏതൊരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തെ സംരക്ഷിക്കുന്നുവോ അവന്റെമുഖത്തെ അല്ലാഹു വിധിയുടെ ദിവസം നരകാഗ്നിയെ തൊട്ട് കാവലിൽആക്കും" (തുർമുദി)

ഉപകാരപ്രദം അല്ലാത്തത്സംസാരിക്കുന്നതിനെയും നാവിനാൽ വന്നു പെടുന്ന വിപതുകളെയും പേടിച്ചു നാവിന്റെ മേൽകല്ല്‌ വെച്ച് നടന്നിരുന്ന സ്വഹാബാ കിറാമുകൾ ആണ് നമ്മുടെ മാതൃകാ വഴിയിലെ പ്രകാശഗോപുരങ്ങൾ.നാവിനാലുള്ള നാശത്തെ പ്രതിരോധിച്ചേ തീരൂ.നീളമുള്ള നാവ് നമ്മെയും വലിച്ചുനരകാഗ്നിയിലെക്ക് വീഴുന്ന ദാരുണ രംഗം വരാതിരിക്കാൻ.നാവിനെ നിയന്ത്രിക്കാൻശീലിച്ചാൽ ഒരു മനുഷ്യന് നിശ്ചയമായും അവന്റെ ശരീരത്തിലെ മൊത്തം അവയവങ്ങളെയുംതിന്മയെ തൊട്ട് തടയാൻ കഴിയും. നാം നമ്മുടെ സ്വന്തം തെറ്റ്കുറ്റങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ വെളിപ്പെടുന്നതിനെ എത്ര മാത്രം വെറുക്കുന്നുവോ അത്രയുംതന്നെ താൻ ദുരാരോപണം ഉന്നയിക്കുന്ന വ്യക്തിക്കും അഭിമാനം ഉണ്ട് എന്ന ചിന്ത നമ്മിൽവളർന്നു വരേണ്ടിയിരിക്കുന്നു.

അബൂസഈദിൽ ഖുദ്രി() നിവേദനം: നബി(സ്വ) പറഞ്ഞു:"നേരം പുലർന്നാൽമനുഷ്യന്റെ എല്ലാ അവയവങ്ങളും നാവിനോട് വിനയത്തോടെ അപേക്ഷിക്കും.'ഞങ്ങളുടെ കാര്യത്തിൽനീ അല്ലാഹുവിനെ സൂക്ഷിക്കണേ,നിശ്ചയം ഞങ്ങൾക്കുള്ള (ഗുണദോഷങ്ങൾ‍) നീ കാരണമാണ് വന്നു ചേരുക.നീ നേരെയായാൽ ഞങ്ങളും നേരെയാവും.നീ വളഞ്ഞാൽ ഞങ്ങളും വളയും." : തുർമുദി.

മുസ്ലിമായ മനുഷ്യന്റെ അഭിമാനവും രക്തവുംസമ്പത്തും കലങ്കപെടുതാതിരിക്കൽ നമ്മുടെ മേൽ കടമയാണ് എന്ന ഓർമ്മയിൽ നല്ലത് മാത്രം സംസാരിക്കുകയും നാവു കൊണ്ട്മറ്റുള്ളവരെ ശല്യം ചെയ്യുന്നതിൽ നിന്നും ഒഴിഞ്ഞു നില്ക്കുന്നവരുമായ സദ്‌വൃത്തരിൽഅല്ലാഹു നമ്മെ എല്ലാം ചേർക്കട്ടെ.ആമീൻ