Friday, December 28, 2012

ജീവിത യാത്ര:ചിന്തയും പഠനവും , aboozahid


മനുഷ്യന്റെ ജീവിതം തന്നെ യാത്രയാണ്.ഉമ്മയുടെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തു വന്നത് മുതല്‍ ആറടിമണ്ണിന്റെ ഇരുട്ടിലേക്ക് പോയി കിടക്കുന്നത് വരെയുള്ള യാത്രയാണ് ഒന്നാമത്തേത്.വളരെ തുച്ചമായകാലം.ഈ യാത്രയാകട്ടെ ഇതിനു ശേഷം വരാനിരിക്കുന്ന വളരെ ദീര്‍ഘമായ പ്രയാസമേറിയ യാത്രയില്‍ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.ജീവിതമാകുന്ന യാത്ര ഒരിക്കലുംതന്നെ ഐച്ചികമായല്ല അല്ലാഹു സംവിധാനിചിട്ടുള്ളത്.പുറം തിരിഞ്ഞു നടന്നാല്‍ ലക്ഷ്യത്തിലേക്ക് നാംഎത്തുകയില്ല എന്ന് വിചാരിക്കുന്നത് കൊണ്ട് കാര്യമില്ല.പണ്ഡിതന്മാര്‍ ഇതിനെ ഉപമിച്ചിരിക്കുന്നത് തന്നെഒരു യാത്ര പോയിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിനോടാണ്.ലക്ഷ്യത്തിലേക്ക് എത്തണ്ട എന്ന ചിന്തയോടെഒരു യാത്രക്കാരന്‍ തന്റെ കാലുകള്‍ ചങ്ങലയില്‍ ബന്ധിച്ചത് കൊണ്ട് എന്ത് നേട്ടം?അവനെയും വഹിച്ചുകപ്പല്‍ തുറമുഖം ആകുന്ന ലക്ഷ്യത്തിലേക്ക് എത്തുക തന്നെ ചെയ്യും.
ഇമാം ഗസ്സാലി(റ) പറയുന്നു:
إن للإنسان سفرين؛ سفر في الدنيا، وسفر من الدنيا
 
(മനുഷ്യന് രണ്ടു യാത്രകള്‍ ഉണ്ട്.ഒന്ന് ദുനിയാവിലൂടെ ഉള്ള യാത്ര,മറ്റൊന്ന് ദുനിയാവ് വിട്ടുള്ളയാത്ര)


വരാനിരിക്കുന്ന ദൈര്‍ഘ്യവും കഷ്ടപ്പാടുകളും ഏറിയ യാത്രയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെചുരുങ്ങിയതും പ്രയാസ രഹിതവും ആണ് ദുനിയാവിലൂടെ ഉള്ള യാത്ര.നൈമിഷിക ദുനിയാവിന്റെ യാത്രകളെപറ്റി തന്നെ ആലോചിച്ചു നോക്കൂ ,വളരെ ചുരുങ്ങിയ രണ്ടോ മൂന്നോ ദിവസത്തെ യാത്രപോകാനിരിക്കുകയാണ് നാമെങ്കില്‍ പോലും എന്തെല്ലാം ഒരുക്കങ്ങള്‍ നാം ചെയ്യുന്നു.വഴിയില്‍ കഴിക്കാനുള്ളഭക്ഷണം,ധരിക്കാനുള്ള വസ്ത്രം,യാത്ര ചെയ്യാനുള്ള വാഹനം..ഇങ്ങനെ എന്തെല്ലാം നാം ഒരുക്കി ശരിയാക്കിവെക്കുന്നു.എന്നാല്‍ തിരിച്ചു വരാത്ത ഒരു യാത്ര പോകാന്‍ അടുത്താണ് നാം എന്ന് ബോധം ഉണ്ടായിട്ടും ആയാത്രയില്‍ ഉപകരിക്കുന്ന വിഭവം നാം ശേഖരിക്കാന്‍ നില്‍ക്കുന്നില്ല.ദുനിയാവ് വിട്ടുള്ള രണ്ടാമത്തെയാത്രയിലെ വിഭവം തഖ്‌വ മാത്രമാണ്.അല്ലാഹുവിന്റെ വിശുദ്ധ ഖുര്‍-ആന്‍ തന്നെ ഇത് പഠിപ്പിക്കുന്നു :

وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى
നിങ്ങള്‍ സാദുകള്‍ ശേഖരിച്ചു കൊള്ളുക - എന്നാല്‍ നിശ്ചയമായും ഏറ്റവും നല്ല വിഭവം തഖ്‌വയാകുന്നു(സൂറത്ത് അല്‍ബഖറ )

മരണം എന്ന അലംഘനീയ സത്യം ആകുന്ന ഒന്നാം യാത്രയുടെ തിരശീലയിലെക്ക് നാം എത്തിച്ചേരുകതന്നെ ചെയ്യും.ആ മരണത്തിനെ ഹബീബായ നബി തങ്ങള്‍ (സ്വ) നന്മയിലേക്കുള്ള ഉപദേശകന്‍ആയിട്ടാണ് പരിചയപ്പെടുത്തുന്നത്.

ഞാന്‍ നിങ്ങള്‍ക്ക് രണ്ടു ഉപദേശികളെ നിര്‍ത്തി പോകുന്നു.ഒന്ന് സംസാരിക്കും,മറ്റേത് മിണ്ടുകയില്ല.ശബ്ദിക്കുന്ന ഉപദേശി ഖുര്‍-ആണും മൌനിയായ ഉപദേശി മരണവും ആകുന്നു". 

ദുനിയാവിന്റെ പ്രലോഭനത്തിന്റെ വഴിയിലൂടെ യാത്രയുടെ ഗതി നിശ്ചയിക്കുന്നവന്‍ വിഭവങ്ങളില്ലാതെഉഴലുന്ന കാഴ്ചയാകും രണ്ടാമത്തെ യാത്രയില്‍ തെളിയുക.തിളങ്ങുന്ന വസ്ത്രവും ധരിച്ചു പ്രശോഭിതമായിപുഞ്ചിരിച്ചു കൊണ്ട് മാടി വിളിക്കുന്ന ഇഹലൊകതിന്റെ സൌന്ദര്യം വെറും പുറം മോടിമാത്രമാണ്.അതാകട്ടെ വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രവും.

നബി തങ്ങള്‍ (സ്വ) ഉണര്‍ത്തുന്നു : "രണ്ടു ദിനങ്ങള്‍,ഒന്ന് സുഖത്തിന്റെത്,മറ്റൊന്ന് ദു:ഖതിന്റെതും.ഇതാണ് ദുനിയാവ്.രണ്ടും നീങ്ങിപ്പോകും.അത് കൊണ്ട് നീങ്ങിപ്പോകുന്നത് വിട്ടു നീങ്ങി പോകാത്തതിനു(പാരത്രികം) വേണ്ടി പ്രവര്‍ത്തിക്കുക."

ആഖിറമാകുന്ന ലോകത്തിലൂടെയുള്ള വളരെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ യാത്രയിലേക്ക് ഒരുങ്ങുന്നതിന്റെഭാഗമായി സ്വന്തം ജീവിതത്തെ പറ്റിയുള്ള വിചിന്തനവും ആലോചനയും വിലയിരുത്തലുകളും ഏറ്റവുംഅത്യാവശ്യമാണ്.കഴിഞ്ഞു പോയ ദിന രാത്രങ്ങള്‍ ഉഖ്രവിയ്യായ വിജയം പ്രദാനം ചെയ്യുന്നതാണോഅല്ലയോ എന്ന ശരിയായ കണക്കെടുപ്പ് നടത്തണം.മഹാന്മാരായ മുന്‍ഗാമികള്‍ പലരും അങ്ങനെഉള്ളവര്‍ തന്നെയായിരുന്നു.രണ്ടാം ഖലീഫ ഉമര്‍(റ) ഓരോ ദിവസവും രാത്രി തനിച്ചു സ്വന്തം ശരീരത്തെവിചാരണ ചെയ്യുകയും ചെയ്തു പോയ കാര്യങ്ങളെ ചൊല്ലി ശരീരത്തെ ഭേദ്യം ചെയ്യുകയും ചെയ്തിരുന്നതിന്റെപാടുകള്‍ മയ്യിത്ത് കുളിപ്പിക്കുന്ന സമയത്ത് ദ്രിശ്യമായത് ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.അത്തരംമഹാന്മാര്‍ ദുനിയാവ് വിട്ടുള്ള രണ്ടാമത്തെ യാത്രയിലേക്ക് വിഭവങ്ങള്‍ ശേഖരിച്ചു കടന്നു പോയി.ഉമര്‍(റ)പറയാറുണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു:

حاسبو قبل ان تحاسبو
നിന്റെ ശരീരത്തെ വിചാരണ ചെയ്യപ്പെടുന്നതിന്റെ മുമ്പ് സ്വയം നീ വിചാരണ ചെയ്യുക"

അന്നന്ന് ഉറക്കപ്പായയില്‍ കിടക്കുന്നതിന്റെ മുമ്പ് താന്‍ ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ പറ്റി ഒരു വിചാരണസ്വന്തം നഫ്സിനോട് നടത്തുകയും അതില്‍ നിന്നും നാളത്തെ ദിവസത്തെ മുക്തമാക്കും എന്ന് പ്രതിജ്ഞഎടുക്കുകയുമാണ് വേണ്ടതെന്നു മഹാന്മാര്‍ നമ്മെ ഉണര്‍ത്തുന്നു.ഇമാം ഗസ്സാലി (റ) നബി തങ്ങളെ തൊട്ടുഉദ്ധരിച്ച ഹദീസ് ദുനിയാവിലെ യാത്രയിലെ ഒരുക്കങ്ങളുടെ പ്രസക്തിയും സ്വശരീരത്തെ വിചാരണചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ്‌.

علامة إعراض الله تعالى عن العبد؛ هو إشتغاله بما لا يعنيه فمن ذهبت ساعة من عمره فى غير ما خلق له جدير بأن تطول حسرته يوم القيامة ومن جاوز الأربعين ولم يغلب خيرُه شرّه فليتجهّز إلى النار 
"അല്ലാഹു ഒരു മനുഷ്യനില്‍ നിന്നും തിരിഞ്ഞു കളഞ്ഞു (അവനെ അവന്റെ ഇഷ്ടത്തിന് വിട്ടു) എന്നതിന്റെ അടയാളം അനാവശ്യമായ കാര്യങ്ങളില്‍ അവന്‍ മുഴുകലാണ്.ഒരു മനുഷ്യന്‍റെ ആയുസ്സില്‍ ചെറിയ ഒരു സമയം അവന്റെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്തൊ അതിലല്ലാതെ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ പേരില്‍ ഖിയാമ നാളില്‍ അവന്റെ ഖേദം വളരെ വലുതായിരിക്കും.ഒരു മനുഷ്യന് 40 വയസ്സെത്തിയാല്‍ അവന്റെ ജീവിതത്തെ അവനൊന്നു വിശകലനം ചെയ്തിട്ട് തിന്മയെക്കാള്‍ നന്മ കൂടുതലായി അവനു മനസ്സിലാകുന്നില്ല എങ്കില്‍ പിന്നെ അവന്‍ നരകത്തിലേക്ക് ഒരുങ്ങി കൊള്ളട്ടെ."

നാലാമത്തെ മാസം ഉമ്മയുടെ ഗര്‍ഭാശയത്തിലേക്ക് മലക്ക് വന്നു റൂഹ് ഊതുന്നതോടെ തുടങ്ങുന്നഒന്നാമത്തെ യാത്ര മരണത്തോടെ തീരുകയും രണ്ടാമത്തെ യാത്ര തുടങ്ങുകയും ചെയ്യുന്നു.എത്ര എത്ര വലിയവലിയ ആളുകള്‍ കഴിഞ്ഞു പോയി.പാല്‍ പുഞ്ചിരിയുമായി മരണത്തെ പുല്‍കിയ മഹാന്മാര്‍.ജീവിത കാലംമുഴുക്കെ ഒരു നിമിഷം പോലും പാഴാക്കാതെ വിഭവങ്ങള്‍ ശേഖരിച്ച ആളുകള്‍.അവരെയൊക്കെ ആയാത്രയില്‍ നാം കാണും. ദുനിയവിയ്യായ ജീവിതത്തെ വിഭവ ശേഖരണത്തിന് മാത്രമായി നീക്കി വെച്ചസാധാരണക്കാരും മഹാന്മാരുമായ ആളുകള്‍ അവരുടെ വിഭവ സമൃദ്ധിയില്‍ എളുപ്പവും പ്രയാസരഹിതമായും യാത്ര ചെയ്യുന്നത് കാണുമ്പോ നമ്മുടെ അവസ്ഥ എന്താകും.ഒന്നുമൊന്നും കയ്യിലില്ലെങ്കില്‍എന്ത് ചെയ്യും? കവി പാടുന്നതിങ്ങനെ:

إِذَا أَنْتَ لَمْ تَرْحَلْ بِزَادٍ مِنَ الْتَقَى


തഖ്‌വ
 എന്ന വിഭവവുമായല്ല നിന്റെ യാത്ര ദുനിയാവില്‍ വെച്ച് നീ പുറപ്പെടുന്നതെങ്കില്‍   
وَلاقَيْتَ بَعْدَ الْمَوْتِ مَنْ قَدْ تَزَوَّد
മരണശേഷം
 ഒരുപാട് വിഭവങ്ങളുമായി യാത്ര പോകുന്ന ആളുകളെ നീ കാണുകയും ചെയ്‌താല്‍   
نَدِمْتَ عَلَى أَلا تَكُونَ كَمِثْلِهِ

ഞാന്‍ ഇവരെ പോലെ ആയില്ലല്ലോ എന്ന് വിചാരിച്ചു നീ വിരല്‍ കടിക്കേണ്ടി വരും.

അന്ന്
വിരല്‍ കടിച്ചത് കൊണ്ടോ അലമുറ ഇട്ടത് കൊണ്ടോ യാതൊരു ഫലവും ഇല്ല.നാമും നമ്മുടെ കയ്യിലുള്ള തഖ്‌വയാകുന്ന വിഭവങ്ങളും മാത്രമേ ആ യാത്രയില്‍ നമുക്ക് സഹായകമായി ഉണ്ടാകൂ. തഖ്‌വയാകുന്ന വിഭവം ശേഖരിച്ചവരും അല്ലാത്തവരും പിന്നീടങ്ങോട്ട് ഒരു വലിയ യാത്ര ചെയ്യേണ്ടവര്‍.എന്തെന്തെല്ലാം പ്രയാസങ്ങള്‍.ഖബര്‍,അവിടുത്തെചോദ്യങ്ങള്‍, ഉയിര്‌തെഴുന്നെല്‌പ്പ്,ശേഷം മഹ്ശാര്‍,മീസാന്‍,സ്വിറാത്ത് പാലം..അങ്ങനെ അങ്ങനെ പോകുന്ന വലിയ കടുപ്പമേറിയ അവസരങ്ങളെ നേരിടേണ്ടി വരും.കയ്യില്‍ ആവശ്യത്തിനു വിഭവങ്ങള്‍ ഉള്ളവര്‍ പ്രയാസമില്ലാതെ മുന്നോട്ടു നീങ്ങുന്നു.ഖബ്രിലെ ചോദ്യമാകുന്ന പ്രയാസം അവര്‍ക്കറിയുന്നില്ല-കാരണം അവര്‍ക്കവിടെ അവരുടെ സല്‍ക്കര്‍മ്മങ്ങള്‍ സഹായിയായി എത്തുന്നു.ആ പ്രയാസവും കഴിഞ്ഞു മഹ്ശര്‍ എന്ന അതി കഠിനമായ വിചാരനയുടെ ഭൂമിയിലേക്ക് യാത്ര ചെന്നെത്തുന്നു.
يوم نحشر المتقين إلى الرحمن وفداً

ونسوق المجرمين إلى جهنم ورداً
(
സൂറത്ത് മറിയം)
(
മുത്തഖികളായി ജീവിച്ചവരെ-തഖ്‌വ എന്നാ സാദുമായി എത്തിയവരെ-കരുണാനിധിയായറബ്ബിന്റെ മുമ്പിലേക്ക് വാഹനത്തില്‍ പുറപ്പെടുവിക്കുന്ന ദിവസം.തെമ്മാടികളായ ആളുകളെ-തഖ്‌വഎന്ന സാദ് കയ്യിലില്ലാത്ത- നരകത്തിലേക്ക് തെളിച്ചു വലിച്ചു കൊണ്ട് വരുന്ന ദിവസം)
  
അതാണ്‌
മഹ്ഷര്‍.കഠിന കടോരമായ ചൂടിന്റെ കീഴില്‍ ഒരോരുത്തന്റെ കര്‍മ്മങ്ങളും കയ്യിലുള്ള വിഭവവും അനുസരിച്ചുള്ള പ്രയാസങ്ങളുമായി ഓരോരുത്തര്‍ നില്‍ക്കുന്ന ദിവസം.മേലെ ഉദ്ധരിച്ച ആയത്ത്‌ വിവരിച്ചു കൊണ്ട് മഹാന്മാര്‍ പറയുന്നത്
 'സജ്ജനങ്ങളെ അതിഥികളെപ്പോലെ ആദരിച്ചും ദുഷ്ടന്മാരായ ആളുകളെ ദാഹിച്ചു വളഞ്ഞ മൃഗങ്ങളെ പോലെ ആട്ടിതെളിച്ചുമാണ് കൊണ്ട് വരിക' എന്നാണു.
ഇങ്ങനത്തെ പ്രയാസകരമായ അവസ്ഥയും കടന്നു രക്ഷിതാവായ അല്ലാഹു ഓരോരോ നിമിഷങ്ങളെ പറ്റിയും വിചാരണ ചെയ്യാന്‍ നില്‍പ്പിക്കുന്ന രംഗം.ആരുമാരും സഹായത്തിനില്ലാതെ ആരുടെ അടുത്തേക്ക് സഹായത്തിനായി ഓടിയാലും കൈ മലര്‍ത്തി അവരൊക്കെ തിരിച്ചയക്കുന്ന നിസ്സഹായമായ അവസ്ഥയാണവിടെ.
وكلهم آتيه يوم القيامة فردا 
എല്ലാവരെയും ഒറ്റ ഒറ്റയായി ഖിയാമത്ത് നാളില്‍ കൊണ്ട് വരപ്പെടും.(സൂറത്ത് മറിയം)

ആയിരക്കണക്കിന്,പതിനായിരക്കണക്കിനു ആളുകളെ നിരയായി നിര്‍ത്തിക്കൊണ്ടുള്ള ചോദ്യമല്ല-മറിച്ച്കോടാനുകോടി വരുന്ന ജന വിഭാഗത്തില്‍ നിന്നും ഓരോ ഓരോ ആളെ തനിച്ചു വിളിച്ചു കൊണ്ട് വന്നുനിര്‍ത്തിയുള്ള വിചാരണ.രഹസ്യമായും പരസ്യമായും അറിഞ്ഞും അറിയാതെയും ചെയ്തു കൂട്ടിയകര്‍മ്മങ്ങളൊക്കെ പര കോടികളുടെ മുമ്പില്‍ വായിക്കപ്പെടുന്ന നാണം കെട്ടു പോകുന്ന സമയം. 


وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي الأَصْفَادِ

سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ

അന്ന് കുറ്റവാളികളെ കൈകാലുകള്‍ ചങ്ങലക്ക് ബന്ധിക്കപ്പെട്ടതായി കാണാം.അവര്‍ താര്‍ കൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.തീനാളങ്ങള്‍ അവരുടെ മുഖങ്ങളെ ആവരണം ചെയ്തിരിക്കും.(സൂറത്ത് ഇബ്രാഹീം)

അതും വിട്ടു മീസാനിങ്കല്‍ എത്തുന്നു.അശേഷം അനീതി കാണിക്കാത്ത അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴില്‍ ഭൂമിയിലെ രാജാക്കന്മാരും നേതാക്കളും എന്ന് വേണ്ട സകലതും കീഴ് വണങ്ങി നില്‍ക്കുന്ന ആ സമയത്ത് നന്മ തിന്മകളുടെ ത്രാസിന് മുന്നില്‍ നില്‍ക്കുന്ന അവസ്ഥയും വല്ലാത്ത ഭയപ്പാടിന്റെത് തന്നെ.നന്മയാണോ തിന്മയാണോ തൂങ്ങുക.ഒരു അണുമണി തൂക്കത്തിന്റെ കനം എങ്കിലും നന്മ കൂടുതല്‍ തൂങ്ങിയാല്‍ രക്ഷപ്പെട്ടു.അല്ലാത്തവന്‍ തകരുകയും ചെയ്യും.
ചെയ്തു കൂട്ടിയ കര്‍മ്മങ്ങളെ ശരിയായി തൂക്കി വലതു കയ്യിലോ ഇടതു കയ്യിലോ കിതാബ് നല്‍കപ്പെടുന്നു.വലതു കയ്യില്‍ ലഭിച്ചവര്‍ സന്തോഷത്തിന്റെ ആളുകള്‍,ഇടതു കയ്യില്‍ ലഭിക്കെണ്ടവര്‍ നരകത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴേണ്ട ഹത ഭാഗ്യര്‍.

وَنَضَعُ الْمَوازِينَ الْقِسْطَ لِيَوْمِ الْقِيامَةِ فَلا تُظْلَمُ نَفْسٌ شَيْئًا وَإِنْ كانَ مِثْقالَ حَبَّةٍ مِنْ خَرْدَلٍ أَتَيْنا بِها وَكَفى بِنا حاسِبِينَ

ഖിയാമത്ത് നാളില്‍ എല്ലാം കൃത്യമായി തൂക്കി കണക്കാക്കപ്പെടുന്ന തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്.കടുകുമണി തൂക്കത്തോളം ആണെങ്കിലും (അവന്റെ കര്‍മ്മങ്ങള്‍) അതും കൂടി നാം തൂക്കി നോക്കുന്നതായിരിക്കും.അന്നത്തെ ദിവസം ആരോടും അക്രമം പ്രവര്തിക്കപ്പെടുന്നതല്ല.കണക്കു നോക്കാന്‍ നാം തികച്ചും മതിയായവനാണ്.(സൂറത്ത് അമ്പിയാ)
എല്ലാമെല്ലാം തൂക്കി നോക്കി വിഭവങ്ങളുടെ തൂക്കവും കനവും നോക്കുന്ന ആ സമയത്ത് ഒരാളും മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒരോരുത്തന്റെ നഫ്സിനെക്കാള്‍ മറ്റൊന്നിനെ നോക്കാന്‍ ആര്‍ക്കും കഴിയാത്ത ആരും തുനിയാത്ത മൂന്നു അവസരങ്ങളില്‍ ഒന്ന് മീസാനിങ്കല്‍ ആണെന്ന് ഹബീബായ നബി തങ്ങള്‍ (സ്വ) പറഞ്ഞതും എത്ര വ്യക്തം.!അവിടെയും പിന്നിട്ട് അതിലുമേറെ പ്രയാസകരമായ സ്വിറാത്ത് എന്ന പാലതിങ്കലെക്ക് അവന്‍ എത്തുന്നു.
കത്തിജ്വലിക്കുന്ന നരകത്തിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ട പാലം.സത്യ നിഷേധികള്‍ക്കും വിശ്വാസികളില്‍ തെറ്റുകാരായവര്‍ക്കും മുടിയെക്കാള്‍ നേര്മ്മയുള്ളതും വാളിനേക്കാള്‍ മൂര്ച്ചയുള്ളതുമായി അനുഭവപ്പെടുന്നു.എന്നാല്‍ തഖ്‌വ എന്ന സാദുമായി ഒന്നാമത്തെ യാത്ര വിട്ടു രണ്ടാം യാത്ര തുടങ്ങിയവാണ് വളരെ എളുപ്പം പാലവും കടന്ന്നു സുഖലോക സ്വര്‍ഗത്തെ പ്രാപിക്കാന്‍ കഴിയുന്നു.അല്ലാത്തവന്‍ ആഴമേറിയ കഠിന കടോരമായ നരകാഗ്നിയിലെ വിരകുകള്‍ ആയി വീണു പോകുന്നു.ഓരോരുത്തര്‍ക്കും അവരുടെ സല്ക്കര്‍മ്മത്തിനു അനുസരിച്ച് അവിടെ വെളിച്ചം നല്‍കപ്പെടും.ആ വെളിച്ചത്തിലൂടെ വിജയിയായ മനുഷ്യന്‍ അക്കരെ എത്തുന്നു.അല്ലാത്തവന്‍ കൂരിരുട്ടില്‍ വഴി തടഞ്ഞു അഗാധമായ ശിക്ഷയിലേക്ക് വീണു പോകുന്നു.അവിടെയും തഖ്‌വയില്‍ മുന്‍ നടന്നവര്‍ക്ക് പര്‍വത സമാനമായ വെളിച്ചം ലഭിക്കുമ്പോള്‍ അതില്‍ കുറവുള്ളവര്‍ക്ക് അതിനനുസരിച്ച് കുറഞ്ഞ ചിമ്മിനി വിളക്കിന്റെ തിരി പോലെയുള്ള വെളിച്ചം ലഭിക്കുന്നു.
അവിടെ വെച്ച് വേര്‍പിരിയുകയാണ്‌ അത് വരെ ഒന്നിച്ചു യാത്ര ചെയ്ത നല്ല നല്ല വിഭവങ്ങള്‍ ഉള്ളവരും ഇല്ലാത്തവരുമായ മനുഷ്യര്‍.ചിലര്‍ അവര്‍ക്കൊരുക്കി വെച്ചിരിക്കുന്ന സുഖലോക സ്വര്‍ഗത്തില്‍ നിത്യ താമസക്കാരായി വിജയിക്കുന്നു.മറ്റൊരു കൂട്ടര്‍ ഇതിന്റെ രണ്ടിന്റെയും ഇടയില്‍ അഅറാഫ് എന്ന മതിലില്‍ എത്തിച്ചേരുന്നു.നരക സ്വര്‍ഗങ്ങളുടെ നടുവില്‍.പ്രതിഫലങ്ങള്‍ അര്‍ഹിച്ചതനുസരിച്ചു നല്കപ്പെടുന്നതോട് കൂടെ യാത്രകള്‍ അവസാനിക്കുന്നു.മരണത്തോട് കൂടെ തുടങ്ങിയ നീണ്ട യാത്ര.
ഒന്നാമത്തെ യാത്രയില്‍ കൃത്യമായി വിത്തുകള്‍ പാകി പരിപാലിച്ചു കൃഷി ചെയ്ത മുത്തഖികള്‍ മാത്രം ആയിരിക്കും വിജയികള്‍.അവരുടെ വിളവ്‌ അള്ളാഹു അവന്റെ റഹ്മത്തിനാല്‍ പൊതിഞ്ഞു ഇരട്ടി ഇരട്ടി ആയി നല്‍കുന്നു.അത്ഭുതങ്ങളുടെ ദുനിയാവിലെ ബുദ്ധിയോ ശക്തിയോ വെച്ച് നിരൂപിക്കാണോ സങ്കല്പ്പിക്കാണോ പറ്റാത്ത അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ വീടായ സ്വര്‌ഗമാനവരുടെ കാല കാലത്തെ താമസ സ്ഥലം.തഖ്‌വയുടെ സാദ് ശേഖരിക്കാതെ പരാജിതരായവരുടെ നരക ലോകമാകട്ടെ ആര്‍ക്കുമാര്‍ക്കും വിവരിക്കാന്‍ കഴിയാത്ത അത്രയും കടോരം.ചെയ്തു കൂട്ടിയതിന്റെ കണക്കനുസരിച്ചുള്ള ശിക്ഷയും അവന്‍ ഏല്‍ക്കേണ്ടി വരുന്നു.
ഇങ്ങനെ രക്ഷയുടെതാകട്ടെ ശിക്ഷയുടെതാകട്ടെ രണ്ടിന്റെയും നിദാനം ആകുന്നത് നമ്മുടെ ദുനിയാവിലൂടെ ഉള്ള ഒന്നാമത്തെ യാത്രയാണ്.ബുദ്ധിമാനായ മനുഷ്യന്‍ ഒരിക്കലും കാല കാലത്തെ സന്തോഷം വിറ്റ് ചെറിയ കാലത്തെ സുഖലോലുപത ആഗ്രഹിക്കില്ല.ഹബീബായ നബി തങ്ങള്‍ (സ്വ) തന്നെ ഇത് വിവരിച്ചതിങ്ങനെ:"സ്വശരീരത്തെ വിചാരണ ചെയ്യുകയും മരണാനന്തര ജീവിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ബുദ്ധിമാന്‍.ശരീരത്തെ അതിന്റെ ഇച്ചകളുടെ പിന്നാലെ വിടുകയും അല്ലാഹുവില്‍ പലതരം മോഹങ്ങള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്നവനാണ് ചിന്താ ശൂന്യന്‍."(തുര്‍മുദി)
ആഖിറവും ഇഹലോകവും രണ്ടും ആസ്വദിക്കാന്‍ ആര്‍ക്കും കഴിയില്ല.ഒന്നിന് പിന്നാലെ പായുന്നവന് മറ്റേത് നഷ്ടപ്പെടുന്നു.
'ഇഹവും പരവും സഹ ഭാര്യമാരെ പോലെയാണ്.ഒരാളെ പ്രീതിപ്പെടുത്തിയാല്‍ മറ്റെയാള്‍ പിണങ്ങും'
എന്നായിരുന്നു മഹാനായ വഹബ് ഇബ്നു മുബഹ് (റ) പറഞ്ഞത്.
ياأيها الذين آمنوا اتقوا الله ولتنظر نفس ماقدمت لغدٍ واتقوا الله إن الله خبير بما تعملون
(സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളത്തെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി എല്ലാമെല്ലാം അറിയുന്നവനാകുന്നു.)
തഖ്‌വയാകുന്ന സാദുമായി അല്ലാഹുവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്ന മുത്തഖീങ്ങളില്‍ നാഥാ നീ ഞങ്ങളെയും ചേര്‍ക്കണേ അല്ലാഹ്.ആഖിറം നഷ്ടപ്പെട്ടു പോകുന്ന പാപികളില്‍ ഞങ്ങളെ ചെര്‍ക്കല്ലേ റബ്ബേ.അവസാനം നിന്റെ സ്വര്‍ഗീയ ആരാമത്തില്‍ നീ ഞങ്ങളെ കടത്തി സന്തോഷിപ്പിക്കണേ തമ്പുരാനേ..
.''

Monday, December 24, 2012

മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം , aboo zahid


بسم الله الرحمن الرحیم
മരണം ഒരു വല്ലാത്ത യാഥാര്‍ത്ഥ്യം തന്നെ.എന്തെന്തെല്ലാം കാര്യങ്ങള്‍ കണക്കു കൂട്ടി വെച്ച മനുഷ്യരാണ് വളരെ വളരെ പെട്ടെന്ന് എല്ലാം വിട്ടെറിഞ്ഞ്‌ മലക്കുല്‍ മൌത്തിന്റെ കൂടെ പോകേണ്ടി വരുന്നത്...!ആശകളും പ്രതീക്ഷകളുമായി അടുത്ത പുലരിയെ കാത്തിരിക്കുന്ന മനുഷ്യരിലേക്ക് ക്ഷണിക്കപ്പെടാത്ത വിരുന്നുകാരനായി മരണത്തിന്റെ മാലാഖ കടന്നു വരുന്നു.ഇത് ഹക്കീമായ തികഞ്ഞ യുക്തിയോടെ മാത്രം എല്ലാം സംവിധാനിക്കുന്ന അല്ലാഹുവിന്റെ നിയതിയാണ്‌.ആരുമാരും രക്ഷപ്പെടാത്ത തീരുമാനം.ജനിച്ചു എങ്കില്‍ ഒരു നാള്‍ മരിക്കും.നമ്മുടെ ജനനത്തിലും നമ്മുടെ മരണത്തിലും എല്ലാം അല്ലാഹുവിനു തികഞ്ഞ യുക്തിയും തീരുമാനങ്ങളും ആസൂത്രണങ്ങളും ഉണ്ട്.അല്ലാഹു നമുക്ക് മൌതും ഹയാത്തും ക്രമീകരിച്ചിരിക്കുന്നത് തന്നെ
ليبلوكم ايكم احسن عملا
'നിങ്ങളില്‍ ഏറ്റവും സല്ക്കര്‍മ്മകാരികള്‍ ആര്' എന്നറിയുന്നതിലെക്കാണ്.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും ചിന്തകളും ആട്ടനക്കങ്ങള്‍ മുഴുക്കെയും രക്ഷിതാവായ റബ്ബിന്റെ ത്വാഅതിലേക്ക് വരുത്താന്‍ മരണം എന്ന പ്രതിഭാസം ഇല്ലായിരുന്നു എങ്കില്‍ സാധ്യമാകും ആയിരുന്നില്ല.മരണ ഭയവും കിട്ടാന്‍ പോകുന്ന സൌഭാഗ്യങ്ങളുടെ പ്രതീക്ഷയും തന്നെയാണ് നന്മയുടെ മാനദണ്ഡം.
വിശ്രമം ഇല്ലാതെ ദുനിയാവ് നേടിയെടുക്കാനുള്ള ഓട്ടത്തിനിടെ എത്രയെത്ര പ്രയാസങ്ങള്‍ താണ്ടെണ്ടി വരുന്നു.ഒരു അടി പോലും മുന്നോട്ടു നീങ്ങാന്‍ കഴിയില്ല എന്ന് ചിന്തിച്ചു പോകുന്ന കടു കടുത്തപ്രയാസങ്ങള്‍.നമ്മുടെ മോഹവും ആശയുമാകട്ടെ ഒരു പ്രയാസവുമില്ലാത ജീവിതവും.പൂര്‍ണ്ണമായും പ്രയാസ രഹിതമായ ജീവിതം ആര്‍ക്കുമില്ല.പക്ഷെ അഭിമുഖീകരിക്കുന്നതിലെ വ്യത്യാസം അതിന്റെ പ്രതിഫലനതിലും പ്രകടമാകും.ദുനിയാവിലും ആഖിറത്തിലും.ഓരോ പ്രയാസങ്ങളും വരുമ്പോ അല്ലാഹുവിലേക്ക് അര്‍പ്പിച്ചു കൊണ്ടുള്ള ജീവിതത്തിനു ഈമാനിന്റെ തെളിച്ചവും വെളിച്ചവും വരുന്നു.അക്ഷമയും പൊറുതികേടും സല്‍ഫലങ്ങള്‍ തരുകയുമില്ല വിശ്വാസത്തിന്റെ ബലക്കുറവ് പ്രകടമാക്കുകയും ചെയ്യുന്നു.ഉടമയായ അല്ലാഹു അവന്റെ സൃഷ്ടിയുടെ പ്രത്യേകത തന്നെ വിവരിക്കുന്നത് ഇത് സാധൂകരിക്കുന്നു

لقد خلقناالانسان في كبد(തീര്‍ച്ചയായും ക്ലേശത്തിലായിട്ടാണ് മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്) (ഖുര്‍-ആന്‍ സൂറത്തുല്‍ ബലദ്).

ഇഹലോകത്തിന്റെ നിറം പിടിച്ച ജീവിത രീതിയില്‍ ഒരു വിധത്തിലും മറ്റുള്ളവന് പുറകില്‍ നില്‍ക്കരുത് എന്ന മത്സര ബുദ്ധിയോടെ ഓടി നടക്കുന്നു നാമെല്ലാം.പണം കൊടുത്തു വാങ്ങാവുന്ന സുഖങ്ങളെല്ലാം ഒരോരുത്തന്റെ സാമ്പത്തിക നിലക്കനുസരിച്ചു വാങ്ങിക്കൂട്ടുന്നു.എങ്ങു നോക്കിയാലും കളിയും ചിരിയും വിനോദവും മാത്രം.തമാശകളും പൊട്ടിച്ചിരികളും കൈ കൊട്ടലുകളും അലങ്കാരമെകുന്ന ആസ്വാദനങ്ങളുടെ നിമിഷങ്ങള്‍.കല്യാണ വീടുകള്‍,ആഘോഷ സ്ഥലങ്ങള്‍,നാട്ടുവഴിയിലെ ചായക്കട..എന്നിങ്ങനെയുള്ള സ്ഥിരം സൊറ പറയല്‍ വേദികള്‍-സത്യമോ കളവോ എന്ന് നോക്കാതെ,ഉള്ളതോ ഇല്ലാത്തതോ എന്ന് നോക്കാതെ ഗീബതോ നമീമതോ എന്ന് നോക്കാതെ നാമോരോരുത്തരും നമ്മുടെ സാന്നിധ്യം അറിയിക്കുന്നു.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്,മറ്റു ചിലപ്പോള്‍ ചിരി കൊണ്ട്,ചിലപ്പോ കയ്യടി കൊണ്ട്.എവിടെയും നാമും ഉണ്ട് ഒരു പടി മുന്നില്‍.
അല്ലാഹു ഇതിനെ ശരിക്കും ഓര്‍മിപ്പിക്കുന്നു -

ما يلفظ من قول إلا لديه رقيب عتيد

(അവന്റെ അടുത്ത് സന്നിഹിതരായിരിക്കുന്ന നിരീക്ഷകര്‍ ഉണ്ടായിട്ടല്ലാതെ ഒരു വാക്കും അവന്‍ ഉച്ചരിക്കില്ല(റക്കീബ്,അതീദ് എന്ന രണ്ടു മലക്കുകള്‍ നമ്മോടൊപ്പം തന്നെ ഉണ്ട്.എല്ലാം രേഖപ്പെടുത്തിക്കൊണ്ട്)-സൂറത്ത് ഖാഫ്).

പക്ഷെ ഇടയില്‍ രംഗ ബോധമില്ലാതെ കടന്നു വരുന്ന മരണത്തിന്റെ തണുത്ത കരങ്ങളെ നാം മറക്കുകയാണ്.മനപ്പൂര്‍വ്വം ആകാം,ആകസ്മികം ആകാം.എങ്ങനെ ആയാലും നാം മറക്കാന്‍ ശ്രമിക്കുന്ന ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മരണം നമ്മെ പിടി കൂടുക തന്നെ ചെയ്യും എന്നതിന് നാമോരോരുത്തരും എത്ര തവണ സാക്ഷിയായി..വേണ്ടപ്പെട്ട പലരും പോയി ആ വഴിയെ നാമും പോകും എന്നറിയാം. പക്ഷെ എന്തോ ഒരു ഇഷ്ടമില്ലായ്മ അത് ചിന്തിക്കാന്‍.'ഏതൊരു ശരീരവും മരണത്തെ ആസ്വദിക്കുന്നതാണ്' എന്ന ആയത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും മനപ്പാടമാണ്.എത്ര മാറി നിന്നാലും ഓര്‍ക്കാതിരുന്നാലും മരണം തേടിയെത്തും.നിശ്ചയം.

قل إن الموت الذي تفرون منه فإنه ملاقيكم.
(നബിയെ-അവിടുന്ന് പറയുക,ഇതൊരു മരണത്തില്‍ നിന്നും നിങ്ങള്‍ ഓടി അകലുന്നുവോ ആ മരണം തീര്‍ച്ചയായും നിങ്ങളെ അഭിമുഖീകരിക്കുക തന്നെ ചെയ്യും-സൂറത്ത് ജുമുഅ).

എവിടെ എങ്ങനെ എപ്പോള്‍ എന്നറിയാതെ മരണം നമ്മെയും കാത്തിരിക്കുന്നു.ഒരു ദിവസം 70 പ്രാവശ്യം മരണത്തിന്റെ മാലാഖ നമ്മെ വിസിറ്റ് ചെയ്തു പോകുന്നുണ്ടത്രെ..!ആര്‍ക്ക് കഴിയും ആ മലക്കിനെ പ്രതിരോധിക്കാന്‍?നമ്മുടെ കളിചിരികളും തമാശകളും കണ്ട് അസ്രായീല്‍ ചിരിക്കുന്നുണ്ടാകണം-നമ്മുടെ വിഡ്ഢിത്തം ഓര്‍ത്ത്.അടുത്ത നിമിഷം മരിക്കാനുള്ള ഇവന്‍ ഇപ്പോഴും ദുനിയാവിന്റെ പളപ്പില്‍ ആടി തിമര്‍ക്കുന്നു എന്ന് പറഞ്ഞ്..!
ഒരു കവി പാടുന്നതിങ്ങനെ:

أما والله لو علم الأنام .. ... .. لم خلقوا لما غفلوا وناموا
(അറിയുക-അല്ലാഹുവാണേ,സൃഷ്ടികള്‍ തങ്ങള്‍ എന്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നു എന്ന് അറിയുന്നു എങ്കില്‍ അവര്‍ അശ്രദ്ധരാകുകയോ നിദ്രയിലാഴുകയോ ചെയ്യുമായിരുന്നില്ല)


لقد خلقوا لما لو أبصرته .. ... .. عيون قلوبهم لتاهوا وهاموا(ഏതൊരു കാര്യത്തിനു വേണ്ടിയാണോ താന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതെങ്ങാനും അവന്‍ തന്റെ‍ അകക്കണ്ണ് കൊണ്ട് കാണുന്നു എങ്കില്‍ അവര്‍ സ്വന്തം വീട് പോലും വിട്ടു പോകുകയും പരിഭ്രാന്തരാകുകയും ചെയ്യുമായിരുന്നു.)


مماتٌ ثم قبرٌ ثم حشرٌ .. ... .. وتوبيخ وأهوالٌ عظامُ(മരണം,ശേഷം ഖബര്‍,പിന്നെ പുനര്‍ ജീവിതം,മഹ്ഷര്‍,വലിയ വലിയ ഭീകരമായ അനുഭവങ്ങള്‍).

മരണത്തെ ഓര്ക്കേണ്ട പോലെ ഓര്ക്കുകയും മരണ ശേഷമുള്ള ഭീകരമായ അനുഭവങ്ങളെ പറ്റിയുള്ള ശരിയായ അവബൊധവുമാണ് എനിക്കും നിങ്ങള്ക്കും വേണ്ടത്.'എല്ലാ രസങ്ങള്ക്കും വിരാമമിടുന്ന മരണത്തെ നിങ്ങള് ധാരാളമായി ഓര്ക്കണം' എന്ന് നബി തങ്ങള് (സ്വ) ഒരവസരം പറയുകയുണ്ടായി.കളിച്ചു ചിരിച്ചു സൊറ പറഞ്ഞിരിക്കുന്ന സ്വഹാബതിന്റെ സദസ്സിലേക്ക് വന്നു ചേര്ന്ന നബി തങ്ങള് (സ്വ) ദേഷ്യത്തോടെ അവരെ ഉപദേശിച്ചു ഉപദേശിച്ചു പറഞ്ഞത് 'ഞാന് അറിഞ്ഞത് നിങ്ങള് അറിഞ്ഞിരുന്നു എങ്കില് വളരെ കുറച്ചു മാത്രം ചിരിക്കുകയും അധികം കരയുകയും ചെയ്യും' എന്നായിരുന്നു.എന്തെല്ലാം പ്രയാസകരമായ അനുഭവങ്ങള് വരാനിരിക്കുന്നു.എല്ലാത്തിലും വിജയി ആകണമെങ്കില് എത്ര ശ്രദ്ധയോടെ ജീവിക്കണം.എത്ര സുന്ദരമായി മരണത്തെ പുല്കണം.കാത്തിരിക്കാന്ž എവിടെ സമയം,'നാളതെക്ക് എന്ത് ഒരുക്കി വെച്ച് എന്ന് ഓരോരുത്തരും ചിന്തിക്കട്ടെ' എന്ന് അല്ലാഹു ഉല്ബോധിപ്പിക്കുന്നു നമ്മെ.മാനത്തെ പൊന് താരകങ്ങളായ സ്വഹാബാക്കള് എത്ര സൂക്ഷ്മാലുക്കളായിരുന്നു..!



ഹസന്‍ (റ) പറഞ്ഞതിങ്ങനെ:"സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒട്ടും വൈകിക്കരുത്,ജീവിതം എന്നാല്‍ കുറെ ശ്വാസങ്ങള്‍ മാത്രമാണ്.അവ നിലക്കുന്നതോടെ കര്‍മ്മങ്ങളും നിലക്കും'.

മരിക്കാന്‍ കിടക്കുന്ന വ്യക്തി അനുഭവിക്കുന്ന പ്രയാസങ്ങളും യാതനകളും പൂര്‍ണ്ണമായും നമുക്ക് അനുഭവിച്ചറിയാന്‍ വഴിയില്ല.എന്നാല്‍ വളരെയേറെ വേദനാജനകം ആയ അനുഭവം തന്നെയാണ് മരണം.പ്രവാചകര്‍ ഈസാ നബി (അ)ഒരവസരം തന്റെ സമൂഹത്തിലെ ആളുകളുടെ ആവശ്യ പ്രകാരം നൂഹ് നബി(അ) യുടെ പുത്രന്‍ സാം നെ ജീവിപ്പിക്കുകയും അവരോടു അവരുടെ മരണത്തിന്റെ വേദനയെ പറ്റി ചോദിച്ചപ്പോള്‍ മഹാന്‍ പറഞ്ഞത്
'നബിയെ,നാലായിരം വര്‍ഷമായി ഞാന്‍ മരിച്ചിട്ട്,എന്നാല്‍ ഇന്ന് വരെ എന്റെ റൂഹ് അസ്രായീല്‍ പിടിക്കുന്ന സമയത്തുണ്ടായ വേദന എന്റെ തൊണ്ടയില്‍ നിന്നും പോയിട്ടില്ല'
എന്നത്രെ.ഇതില്‍ കൂടുതല്‍ ആ വേദനയെ പറ്റി ഒരു ഊഹം ലഭിക്കാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ല.അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും ലഘുവായി റൂഹ് പിടിക്കപ്പെട്ടത് ഹബീബായ നബി തങ്ങള്‍ (സ്വ) യാണെന്ന് നാമെല്ലാം പഠിച്ചവരാണ്.എന്നാല്‍ അവിടുന്ന് മരണ സമയത്ത് അനുഭവിക്കുന്ന വേദന കണ്ടിട്ട് സഹിക്കാന്‍ കഴിയാതെ ഫാത്തിമാ ബീവി പൊട്ടിക്കരഞ്ഞു പോയത് ചരിത്രത്തില്‍ എഴുതപ്പെട്ടു കിടക്കുന്നു.അത്രയേറെ പ്രയാസം.ഒഴിച്ച് കൂടാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍.
അത് വരെ അവന്റെ പ്രവര്തികല്‍ക്കൊക്കെ മൂക സാക്ഷികളായി എല്ലാം റെക്കോര്‍ഡ്‌ ആക്കി വെക്കുന്ന രണ്ടു മലക്കുകള്‍ അവന്റെ ചുമലില്‍ നിന്നും ഇറങ്ങി വന്നു അവനോടു സംസാരിക്കുന്നതും ഹബീബായ നബി തങ്ങള്‍ (സ്വ) നമുക്ക് പഠിപ്പിക്കുന്നു :
ما من ميت يموت حتى يتراءى له ملكان الكاتبان عمله- فإن كان مطيعا قالا له جزاك الله عنا خيرا- فرب مجلس صدق أجلستنا- و عمل صالح قد أحضرتنا- و إن كان فاجرا قالا لا جزاك الله عنا خيرا- فرب مجلس سوء قد أجلستنا- و عمل غير صالح قد أحضرتنا و كلام قبيح قد أسمعتنا
ഏതൊരു മനുഷ്യനും മരിക്കാന്‍ അടുത്ത സമയത്ത് അവന്റെ ചുമലിലുള്ള മലക്കുകള്‍ ഇറങ്ങി വന്നു നല്ല മനുഷ്യന്‍ ആണെങ്കില്‍ അവനോടു പറയും :അല്ലാഹു നിനക്ക് നന്മ തരട്ടെ,എത്ര എത്ര നല്ല സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്,എത്ര സല്‍ക്കര്‍മ്മങ്ങള്‍ ആണ് നീ ഞങ്ങളെ കാഴ്ച്ചക്കാരനാക്കിയത്.ഇനി മരിക്കാന്‍ കിടക്കുന്ന വ്യക്തി മോശക്കാരന്‍ ആണെങ്കില്‍ അവനോടു മലക്കുകള്‍ പറയും:അല്ലാഹു നിനക്കൊരു നന്മയും തരാതിരിക്കട്ടെ,എത്ര മോശം സദസ്സുകളിലാണ് നീ ഞങ്ങളെ കൊണ്ട് പോയി ഇരുത്തിയത്?,എത്ര മോശം കര്മ്മങ്ങള്‍ക്കാണ് നീ ഞങ്ങളെ സാക്ഷിയാക്കിയത്?,എത്ര മോശം സംസാരങ്ങള്‍‍ക്കാണ് നീ ഞങ്ങളെ കേള്‍വിക്കാരനാക്കിയത്?''
ഇത്തരം വലിയ വലിയ അനുഭവങ്ങള്‍ നമ്മുടെ തൊട്ടു മുന്നില്‍ വെച്ച അനുഭവിച്ചു ഒരുക്കി വെച്ച നല്ലതോ ചീത്തയോ ആയ പ്രതിഫലതിലെക്ക് നമ്മില്‍ നിന്നും പലരും നടന്നു നീങ്ങി.വൈകാതെ നാമും പോകും.കളിയിലും ചിരിയിലും തമാഷകളിലും ഒപ്പം കൂടിയവര്‍ ആരും വരില്ല നമുക്ക് സഹായവുമായി ഖബ്രില്‌.ദുനിയാവില്‍ വാരിക്കൂട്ടിയതിനൊക്കെ പുതിയ അവകാശികള്‍ ആയി.നമുക്കുള്ളത് ആറടി മണ്ണ്- അതാകട്ടെ നമ്മുടെ ശരീരം ദ്രവിച്ചു കഴിഞ്ഞാല്‍ അന്യനു അവകാശപ്പെട്ട മണ്ണ്-,മൂന്നു കഷണം തുണി.ഒപ്പം പോരുന്നവരൊക്കെ തിരിച്ചു പോരും.നബി തങ്ങള്‍ പറഞ്ഞു:




يتبع الميت ثلاث فيرجع اثنان ويبقى واحد يتبعه أهله وماله وعمله فيرجع أهله وماله ويبقى عمله'
മൂന്നു കാര്യങ്ങള്‍ മയ്യിത്തിനെ അനുഗമിക്കും,രണ്ടെണ്ണം അവനെയും തനിച്ചാക്കി മടങ്ങി പോരും,ഒന്ന് മാത്രം ബാക്കിയാകും അവന്റെ ഒപ്പം.അവന്റെ കുടുംബക്കാരും അവന്റെ സമ്പത്തില്‍ ചിലതും തിരിച്ചു പോരും.അവന്റെ കര്‍മ്മങ്ങള്‍ അവനോടൊപ്പം ബാക്കിയാകും'.(ബുഖാരി)

നല്ലതോ ചീത്തയോ ആയ കര്‍മ്മങ്ങള്‍ അവന്റെത്‌ അവനൊപ്പം ബാക്കിയാകും.മറ്റുള്ളതെല്ലാം മുറിഞ്ഞു.നേരാം വണ്ണം വളര്‍ത്തിയ നല്ല മക്കള്‍ ഉണ്ടെങ്കില്‍ അവരുടെ പ്രാര്‍ഥനയും ജീവിത കാലത്ത് ചെയ്ത ജാരിയ്യായ സ്വദഖയും നാഫിആയ ഇല്മ് അവന്‍ നേടി പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ അതും അവനിലേക്ക് നന്മകള്‍ എത്തിച്ചു കൊണ്ടേയിരിക്കും-മറ്റെല്ലാം എല്ലാം തീരും.തിരിച്ചു വരാത്ത ആ യാത്ര പോകാന്‍ അടുത്താണ് നാം.വളരെ അടുത്ത്.ചെരുപ്പിന്റെ വാറും വിരലുകളും എത്ര അടുതിരിക്കുന്നോ അത്രയും അടുത്ത്.സലീമായ ഖല്‍ബോട് കൂടി നാഥനെ കണ്ടെത്താന്‍ കഴിയണം.അവനിലേക്ക് മടങ്ങാന്‍ കഴിയണം.കളികളും ചിരികളും ഒരല്‍പം ആവാം.മനസ്സിനെ മന്ദീഭവിപ്പിക്കുന്ന ആഖിരത്തിന്റെ ഓര്‍മ്മകളെ ഇല്ലാതാക്കുന്ന രീതിയില്‍ ആകരുത്.മനസ്സിന് മടുപ്പ് വന്നാല്‍ അതിനു അന്ധത ബാധിക്കും എന്ന് അലി(റ) പറയുകയുണ്ടായി.നബി തങ്ങള്‍ (സ്വ) തന്നെ പറഞ്ഞു:


الهوا والعبوا ؛ فإني أكره أن يرى في دينكم غلظة(നിങ്ങള്‍ക്ക് അല്‍പ്പം കളിയും വിനോദവും ആകാം.നിങ്ങളുടെ മത നിഷ്ടയില്‍ പരുഷത കാണുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല-ബൈഹക്കി)

ഇതിന്റെയും അപ്പുറം രക്ഷിതാവിന്റെ ഓര്‍മ്മകളെയും അവന്റെ നിയമങ്ങളെയും കാറ്റില്‍ പറത്തുന്ന വെറും കളിയും ചിരിയും മുസ്ലിമിന് അന്യമാണ്.അല്ലാഹുവിന്റെ കലാം നമ്മെ ഒര്മപ്പെടുതുന്നത് ഇങ്ങനെ:



وما الحياة الدنيا إلا لعب ولهو وللدار الآخرة خير للذين يتقون أفلا تعقلون(ഐഹിക ജീവിതം കളിയും വിനോദവും മാത്രമാണ്.പാരത്രീക ലോകമാണ് അല്ലാഹുവിനെ ഭയക്കുന്നവര്‍ക്ക് ഉത്തമം ആയിട്ടുള്ളത്.നിങ്ങള്‍ ചിന്തിക്കുന്നില്ലയോ?-സൂറത്തുല്‍ അന്‍ആം).

സന്തോഷത്തോടെ പുഞ്ചിരിയോടെ അല്ലാഹുവിന്റെ റഹ്മത്തിന്റെ മാലാഖമാരുടെ സാന്ത്വന വാക്കുകളും കേട്ട് കൊണ്ട് രക്ഷിതാവിലെക്ക് മടങ്ങി പോകണം.അത്തരക്കാര്‍ ആരാണെന്നും അല്ലാഹു തന്നെ വിവരിക്കുന്നു :
إن الذين قالوا ربنا الله ثم استقاموا تتنزل عليهم الملائكة ألا تخافوا ولا تحزنوا وأبشروا بالجنة التي كنتم توعدون
എന്റെ റബ്ബ് അല്ലാഹു ആണ് എന്ന് പറയുകയും അതനുസരിച്ച് മുസ്തക്കീം ആയ വഴിയിലൂടെ ജീവിക്കുകയും ചെയ്തവരുടെ മരണ സമയത്ത് അല്ലാഹുവിന്റെ റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങി വന്നു അവനോടു പറയും,പേടിക്കുകയോ പ്രയാസപ്പെടുകയോ വേണ്ടതില്ല,അല്ലാഹു ഓഫര്‍ ചെയ്ത സ്വര്‍ഗീയ ലോകത്തേക്ക് നീ പ്രവേശിച്ചു കൊള്ളുക' .


ഇത്തരം സന്മാര്‍ഗികളുടെ മരണം അല്ലാഹു നമുക്ക് തരട്ടെ.അല്ലാഹുവേ,ഈമാന്‍ സലാമത്തായി സ്വര്‍ഗത്തിന്റെ ഫോട്ടോ കണ്ടു പുഞ്ചിരിയോടെ മരണത്തെ പുല്‍കാന്‍ ഞങ്ങളെ നീ തുണക്കണേ അല്ലാഹ്.ഞങ്ങളില്‍ നിന്നും മരിച്ചു പിരിഞ്ഞവരുടെ ഖബറിടം നീ സ്വര്‍ഗം ആക്കിക്കൊടുക്കണേ നാഥാ..ആമീന്‍ 

Sunday, November 4, 2012

സര്ക്കാര്‍ വിരുദ്ധസമരവും സമസ്തയുടെ നയവും , ഇബ്രാഹിം വഹബി തോന്നിപ്പാടം

 പുരാതന കാലം മുതല്‍ രാജഭരണം നിലനിന്നിരുന്ന ഇന്ത്യഉപഭൂഖണ്ഡത്തില്‍ ആരംഭകാലത്ത് തന്നെ ഇസ്ലാം എത്തിയിരുന്നല്ലോ . ഒരുപാട് വിദേശികള്‍ കയറിവരികയും ഭരിക്കുകയും ചെയ്ത ഇന്ത്യയില്‍ , എഴുന്നൂറ് വര്ഷകത്തോളം മുസ്ലിം രാജഭരണം [ഇസ്ലാമിക ഭരണമല്ല ]നിലനിന്നിട്ടുമുണ്ട് , അവസാനമത് ബ്രട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലായി , വ്യവസ്ഥാപിത നിയമങ്ങളോ,ലിഗിത നടപടി ക്രമങ്ങളോ ഇല്ലാതിരുന്ന ഹിന്ദുനാട്ടു രാജാക്കന്മാരുടെ ഭരണകാലത്ത് [ മലബാറിലെ നായര്പടയാളികളെ പോലുള്ള ]ചില തെമ്മാടികളുടെ അതിക്രമങ്ങള്‍ കൊണ്ടും ,ദുഷ്ട്ടത കൊണ്ടും പൊറുതിമുട്ടിയ മുസ്ലിം കളെ സംബന്ധിച്ചിടത്തോളം വ്യവസ്ഥാപിതവും സുഭദ്രവുമായിരുന്ന ഇന്ഗ്ലിഷ് ഭരണം വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ ആ ഭരണകൂടത്തിന്റെ നാശം. ഇസ്ലാമിനും മുസ്ലിംകള്ക്കും ദുര വ്യാപകമായ നഷ്ട്ടമുണ്ടാക്കുമെന്നും ദാര്ശ നികരായ ഉലമാക്കളും ഔലിയാക്കളും ഭയപ്പെട്ടിരുന്നു.അതാണ്‌ മമ്പുറം തങ്ങളുടെ ------------------പ്രസിദ്ധമായ കവിതയില്‍ കാണുന്നതും. 


نفائس الدرر كتاب الاذكياء===جوهرة التوحيد رزق الاصفياء ---------------------------------------------------- هذي الثلاثة حفظها في البالي===حتى زوال الانكليس الوالي- --------------------------------------------------وبعده تصيبنا في قومنا===فاقتنا في ديننا وعيشنا------------------------------- -------------------------------وبعضهم يكون في تحصيل=== قانون حكام الدنا المعقول ------------------------------------------------------ بعد ارتحال الانكليس الوالي ===يزداد دهريون في الاضلال----------------



 ചേറൂരിലും മറ്റും തങ്ങളും ചിലരും ആയുധമെടുത്തത് അധികാരികള്ക്കെ-തിരിലായിരുന്നില്ല എന്നും,മുസ്ലികളെ ആക്രമിച്ച ഹിന്ദുതീവ്രവാദികല്ക്കെകതിരില്‍ആയിരുന്നു എന്നും ,മലപ്പുറം ,ഓമാനൂര്‍,ചീരൂര്‍ പടകളുടെ ചരിത്രം പഠിച്ചാല്‍ അറിയാം. മലബാര്മേ,ഖലയിലെ മുസ്ലിം കള്ക്ക്ി ആത്മീയ നേതൃത്വംനല്കിലയിരുന്ന പൊന്നാനി മഖ്‌ധൂമുകളും,രാഷ്ട്രീയ നേതൃത്വംനല്കിലയിരുന്ന അറക്കല്‍ രാജാക്കന്മാരും ഭരണത്തെ അനുസരിച്ചവരും ,സ്വതന്ത്രസമരത്തിന്റെ പേരില്‍ സമരം നടത്തുന്നത് മതപരമായി തെറ്റാണെന്ന് പടിപ്പിച്ചവരും,വിട്ടു നില്ക്കാലന്‍ ആഹ്വാനം നടത്തിയവരുമാണ്.കലാപഘട്ടത്തില്‍ തെക്കെമലബാരിലെ മാപ്പിളമാരോട് ശാന്തരാകുവാനും മറ്റും ഈ കുടുംബം ലഗൂലേകകളിലൂടെ നിര്ദോശിച്ചിരുന്നു .[അറക്കല്‍ രാജവംശം =കെ.കെ.എന്‍.കുറുപ്പ്] യ്ഹ്കൂബ്‌ ഹസന്‍ സേട്ട് ,ജമാല്മുഹമ്മദു സാഹിബ് എന്നിവരുടെ നേത്രിത്തത്തില്‍ 1916 ല്‍ തന്നെ മുസ്ലിം ലീഗ് പ്രവത്തനം ആരംഭിചിരുന്നതായി കേരളത്തിലെ മുസ്ലിം ലീഗിന്റെ ചരിത്രമെഴുതിയ കെ.എം.സീതി സാഹിബ് പറയുന്നു...........മുസ്ലിം ലീഗുകാര്‍ ബ്രിട്ടീഷ് അനുകൂലികളും,മുസ്ലിം ലീഗു ബ്രിട്ടീഷ് അനുകൂല സംഖടനയുമായിരുന്നു എന്ന ധാരണ ശ്രഷ്ട്ടിക്കപ്പെട്ടിരുന്നു .എന്നെഴുതിയത് റഹീം മേചേരിയാണ്. അതൊരു സത്യം മാത്രമാണ്. അദ്ദേഹം തുടരുന്നു [എന്നിട്ടും ആ ലീഗുമായി ഇന്നത്തെ ലീഗിനു ബദ്ധമില്ല എന്നു പറയുമ്പോള്‍,ഒരു ചരിത്ര വിദ്യാര്ഥി് എന്ന നിലക്ക് അംഗീകരിക്കാന്‍ നിവര്ത്തി യില്ല,[റഹീം,മേച്ചെരി--കേരള മുസ്ലിം നവോത്ഥാന ചരിത്രം =പേജ് =92 ] എന്ത് കൊണ്ടാണോ ഇന്നത്തെ ലീഗ് അന്നത്തെ ലീഗിനെ തള്ളിപ്പറയുന്നത് ,അതേ കുറ്റം അന്നത്തെ സമസ്തയിലും കാണും.1947 ഇല്‍-21 വയസുള്ള,തികഞ്ഞ ഉലമാക്കള്‍ നിറഞ്ഞു നിന്നിരുന്ന ബഹു=സമസ്ത;സമരത്തില്‍ പന്ക്കെഉടുക്കാതിരുന്നത് ഇസ്ലാം അത് അനുവതിക്കാത്തത് കൊണ്ടാണ്,ചില യുക്തിവാദി മൌലവിമാരുടെ തീവ്രവാദപ്രസംഗം കേട്ട്, സമര-കലാപ-നശീകരണ പ്രവര്തനതിനിറങ്ങിയവരെ പിന്തിരിപ്പിക്കാന്‍ സമസ്ത'വേണ്ടത് ചെയ്തിട്ടുമുണ്ട്. 1933-march=5 നു ഫറോക്കില്‍ ചേര്ന്ന സമസ്ത്‌; ആറാം വാര്ഷി ക സമ്മേളനത്തിലെ 12-ആംപ്രമേയം ഇങ്ങിനെ വായിക്കാം [സാധുക്കളും നിരപരാധികളുമായ കേരള മുസ്ലിം കളെ കോണ്ഗ്രസ്ഖിലാഫത്ത് കമ്മറ്റി എന്നപേരും പരസ്യം ചെയ്തു അവരുടെ മായാ വലയില്‍ പ്പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷി വഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹളനടന്നതിന്റെ ഫലമായി എത്രയോ അനവദി മുസ്ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും,ജയില്‍ ശിക്ഷക്ക് കാരണ ഭൂതരായിതീരുകയും ചെയ്തല്ലോ . ഭരണ കര്താക്കളോട് എതിര്ക്ക ലും അവരുടെ കല്പ്പ ന അനാദരവ്‌ചെയ്യലും മത വിരോധമുള്ള കാര്യമായിരിക്കെ കോണ്ഗ്ര സ് കക്ഷിക്കാരുമായി യോജിക്കലുംഅവരോടു സഹകരിക്കലും ഒരിക്കലും യഥാര്ത്ഥ മുസ്ലിംകള്ക്ക്ട ചെയ്യുവാന്‍ പാടില്ലാത്തതും ആകുന്നു .;] ബഹു;സമസ്ത;യും അതിന്റെവ ഉലമാക്കളും ദീനീ നിയമത്തിനു വഴിപ്പെട്ടു ,പിന്മാറാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ചില അലവലാതി മൗലവിമാരാണ് കലാപമുണ്ടാക്കിയത്.അവരാണിപ്പോള്‍ ആധുനിക സമസ്തയുടെ സമ്മേളനങ്ങളില്‍ പോലും പുകഴ്തപ്പെടുന്നത്. അന്നത്തെ വക്കം,കട്ടിലശേരി,മൊയ്തു മൌലവിയാക്കളുടെ മജ് ലിസുല്‍ ഉലമ ഇളക്കിവിട്ട ജിഹാദും തീവ്രവാദമുറകളും തന്നെയാണ് ഈ സമുദായത്തെ കളങ്കപ്പെടുതിയതും,ഇന്നും താന്തോന്നി യുവാക്കളെ വഴിതെറ്റിപ്പിച്ചുകൊണ്ടിരിക്കുന്നതും.അന്നത്തെ തീവ്രവാദികള്‍ ഇന്ന് ആദരിക്കപ്പെടുന്നത് പോലെ , ഇന്നത്തെ തീവ്രവാദികള്‍ നാളെ ആധരിക്കപ്പെട്ടു എന്നും വരാമല്ലോ,പെന്ഷ്നും കിട്ടിയെന്നു വരാം. സ്വാതന്ത്രത്തിനുവേണ്ടി കോണ്ഗ്രസ് ഇളക്കിവിട്ട മത തീവ്രവാദത്തെ പട്ടേല്‍ അടക്കമുള്ളവര്‍ ഹൈജാക്ക്‌ചെയ്തപ്പോളാണല്ലോ ജിന്നയെ പോലുള്ളവര്ക്ക്തി രിച്ചറിവുണ്ടായത് .ഡോക്ടര്‍ ബി,ആര്‍,അംബേദ്കര്പചറഞ്ഞത് പോലെ = [IT WAS A FIGHT,BETWEEN A FOOL AND BULLECK. ] അതൊക്കെ മുന്കൂചട്ടി കാണാന്‍ കഴിഞ്ഞു എന്നതാണ് നമ്മുടെ ഉലമാക്കളുടെ മഹത്വം. നാം ഫൂളാക്കപ്പെടുകയായിരുന്നുവല്ലോ .!സ്വയം വിഡികളാകാന്‍ മനസ്സില്ലാത്തത് കൊണ്ടാണ് നമ്മുടെ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത്.! മഹാനായ മാപ്പിളകവി പുലിക്കോട്ടില്‍ ഹൈദര്‍ അന്ന് പാടിയില്ലേ ; ഇന്ത്യഎന്ന പതിക്കു സ്വയംഭരണം കിട്ടാനാശിച്ചു , എന്തിനെടാ ഇടങ്ങേറിനുപോണിക്കാലത്ത് , പട്ടരു,ചെട്ടിയും,നായര്,നംബ്ബൂരീ, ഈ നാട് ഭരിച്ചാല്‍, കിട്ടിയ - കഷ്ടപ്പാടൊരു കാലം തീരുമോ ...?! എത്രയും നന്മയില്‍ എന്നെന്നും ഈ നാട് ഭരിക്കാന്‍ , ഇത്രയും നല്ലൊരു മന്നവരുണ്ടോ ലോകത്ത്‌ .

Sunday, October 21, 2012

ഉളുഹിയത്ത് , അബൂസുമയ്യ

ബലി പെരുന്നാള്‍ നമ്മിലേക്ക് വന്നണയാന്‍ കുറച്ചു ദിനരാത്രങ്ങള്‍ മാത്രമാണുള്ളത് ,ബലിപെരുന്നാള്‍ ദിനത്തിലും തൊട്ടടുത്ത മൂന്ന് ദിനങ്ങളിലോ ചെയ്യല്‍ വളരെ അധികം പുണ്ണ്യകരമായ ബലപെട്ട സുന്നത്താണ് ഉളുഹിയത്ത് ഉളുഹിയത്ത് എന്നത് മേല്‍ പറയപെട്ട ദിവസങ്ങളില്‍ ബാലിയരുക്ക പ്പെടുന്ന  മ്ര്‍ഗങ്ങള്‍ക്കുള്ള പേരാകുന്നു . വലിയപെരുന്നാല്‍ ദിനം മനുഷ്യന്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങളില്‍ വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ടതാണ്

 عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: مَا عَمِلَ آدَمِيٌّ مِنْ عَمَلٍ يَوْمَ النَّحْرِ أَحَبَّ إِلَى اللَّهِ مِنْ إِهْرَاقِ الدَّمِ


 എന്ന നബിതങ്ങളുടെ വാക്കില്‍ നിന്നും ഇത് നമുക്ക് മനസ്സിലാക്കാവുന്നതും നബിതങ്ങള്‍ സ്വന്തം ത്ര്‍ക്കരങ്ങളാല്‍ ഉളുഹിയത്ത് അറുത്ത് മാത്രക കാട്ടിയതുമാണ് ..ഉളുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ദുല്‍ഹിജ്ജ മാസം ഉദിച്ചത് മുതല്‍ ഉളുഹിയത്ത് അരുക്കുന്നത് വരെ ശരീരത്തിലെ രോമം നഖം ആതിയായ ഒന്നും നീക്കതിരിക്കുക നീക്കല്‍ കറാഹതാകുന്നു . ഉളുഹിയത്ത് അറുക്കാന്‍ ഉദേശിച്ച പുരുഷന്‍ അറുക്കാന്‍ അറിയാവുന്ന ആളാണെങ്കില്‍ അയാള്‍ തന്നെ അറുക്കലാണ് ഉത്തമം .ഉളുഹിയത്ത് ഉദേശിച്ചത് സ്ത്രീയോ അറുക്കാന്‍ അറിയാത്തവരോ ആണെങ്കില്‍ മറ്റൊരാളെ ഭരമേല്പ്പിക്കുകയും ഉടമസ്ഥന്‍ അറവിന്റെ സ്ഥലത്ത് ഉണ്ടായിരുക്കയും വേണം ,സ്വന്തം വീട്ടില്‍ വെച്ചും വീട്ടുകാരുടെ സാനിധ്യത്തിലും അറുക്കല്‍ കൂടുതല്‍ നല്ലതാണു . ദുല്‍ ഹിജ്ജ 10 സൂര്യന്‍ ഉദിച്ച് ഫര്‍ള് മാത്രം എടുത്ത് 2 രക്ക്അത്ത് നിസ്കരിച്ച് 2  ഖുതുബയും നിര്‍വഹിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉളുഹിയത്ത് അറുക്കുവാനുള്ള  സമയംആകുന്നതാന്നു ,,അതിന്റെ മുന്പ് അരുത്താല്‍ ഉളുഹിയത്ത് ആവുകയില്ല .ദുല്‍ഹിജ്ജ 13  സൂര്യാസ്തമയം വരെ ഉളുഹിയ ത്തിന്റെ സമയം നീണ്ടു നില്‍ക്കുന്നതുമാണ് ,.മനുഷ്യ ദ്രിഷ്ടിയില്‍ ഏകദേശം 3  മീറ്റര്‍ ഉയരത്തില്‍ സൂര്യന്‍ ഉയര്‍ന്നു മേല്‍പറഞ്ഞ നിസ്കാരത്തിന്റെയും ഖുതുബയുടെയും സമയം കഴിഞ്ഞു അറുക്കല്‍ആണ് ഏറ്റവും നല്ലത് .രാത്രി അറുക്കല്‍ അനുവദനീയമാണ് എങ്കിലും പകല്‍ അരുക്കളാണ്‌ ഏറ്റവും ഉത്തമം .രാത്രിയില്‍ അരുക്കുന്നത് പ്രത്യേക ആവശ്യമോ ഗുണമോ ഇല്ലെങ്കില്‍ രാത്രിയില്‍ അറുക്കല്‍ കറാഹത്താകുന്നു ** ഉളുഹിയത്ത് അറുക്കുന്ന മ്രഗങ്ങള്‍ ആട് മാട് ഒട്ടകം എന്നീ വര്‍ഗത്തില്‍ പെട്ടതായിരിക്കണം കൊലാടും നെയ്യാടും ആട് വര്‍ഗത്തിലും കാള പശു പോത്ത്‌ എരുമ ഇവ മാടുവര്ഗ്ഗതിലും പെട്ടതാണ് .അതിനാല്‍ ഇവയെല്ലാം ഉളുഹിയത്ത് അറുക്കാവുന്നതാണ് പക്ഷെ ഇവയൊക്കെ നാട്ടില്‍ വളര്ന്നതായിരിക്കണം .കാട്ടുകാള കാട്ടുപോത്ത്‌. കാട്ടാട് ഇവയൊന്നും ഉളുഹിയത്തിനു പറ്റുകയില്ല ** ഒട്ടകം ഉള്ള നാട്ടില്‍ ഒട്ടകം അറുക്കുകയാണെങ്കില്‍ അതിനു 5 വയസ്സ് പൂര്ത്തിയാവണം. അതുപോലെ നെയ്യാടുള്ള സ്ഥലത്ത് അതിനെ അരുക്കണമെങ്കില്‍ 1 വയസ്സ് തികഞ്ഞിരിക്കണം .മേല്‍ പറഞ്ഞ വര്‍ഗത്തില്‍ നിന്ന് കേരളത്തില്‍ ലഭിക്കുന്നത് കോലാട് കാള പോത്ത്‌ ഇവകളാണല്ലോ  എന്നാല്‍ ഇവക്കെല്ലാം 2  വയസു തികയുക തന്നെ വേണം .ഈ വയസു തികഞ്ഞ ആണും പെണ്ണും ഉളുഹിയത്തിനു പറ്റുമെങ്കിലുംആണിനെ അരുക്കലാണ് കൂടുതല്‍ഹിലും  നല്ലത് വര്‍ണ്ണത്തിന്റെ മേന്മയിലും ആണിനുതന്നയാണ്പ്രാധാന്യം .ഇനി ആണ്‍ മ്രഗങ്ങള്‍ കൂറ്റന്‍ മാര്‍ ആണെങ്കില്‍ ആനിനെക്കാള്‍ നല്ലത് പ്രസവിചിട്ടില്ലാത്ത പെന്‍ മ്ര്ഗമാണ് നല്ലത് .ആണ്‍ മ്ര്‍ഗതിന്റെ മണി ഉടച്ചതിനു വിരോധമില്ല .തനി വെള്ള നിറമാണ് ഉളുഹിയത്തിനു ഏറ്റവും നല്ലത് .ഉളുഹിയത്ത് അറുക്കാവുന്ന മേല്‍പറഞ്ഞ മ്ര്‍ഗങ്ങള്‍ക്ക് ചിലനിബന്ധനകള്‍ കൂടി യുണ്ട് ഇനിയും ചില നിബന്ധനകള്‍ കൂടി മനസിലാക്കാം മാംസം ചുരുക്കുകയോ ചീത്തയാക്കുകയോ ചെയ്യുന്ന ന്യൂനതകള്‍ ആ മ്രഗങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല .അതിനാല്‍ നെയ്യും മജ്ജയും നശിച്ച് മാംസത്തിന്റെ ആവശ്യക്കാര്‍ മിക്കവാറും ഇഷ്ടപെടാത്ത മെലിഞ്ഞ് ഒട്ടിയ മ്രഗങ്ങള്‍ ഉളുഹിയത്തിനു പറ്റുകയില്ല .അതുപോലെ തന്നെ കാലികള്‍ക്കുണ്ടാകുന്ന ഭ്രാന്ത് പിടിപെട്ടതും പറ്റുകയില്ല കാരണം ആരോഗം പിടിപെട്ട മ്രഗങ്ങള്‍ തീറ്റയുടെ കാര്യത്തില്‍ മടികാണിക്കും അതിനാല്‍ മാംസം കുറയുകയും ചെയ്യും .ചെവിയില്‍നിന്നോ ഭക്ഷിക്കപ്പെടുന്ന മറ്റുഅവയവങ്ങളില്‍ നിന്നോ മുറിഞ്ഞു പോവുകയോ ചെയ്താലും ഉളുഹിയത്തിനു പറ്റുകയില്ല .കൊംബ് ഇല്ലാത്തതോ ഉള്ള കൊമ്പ് പൊട്ടിയതോ ആകുന്നതിനു വിരോധമില്ല .എങ്കിലും കൊംബ് പൊട്ടിയതിന്റെ നാശം മാംസത്തെ ബാധിക്കുമെങ്കില്‍ അതും പറ്റുകയില്ല .അടുമാടുകള്‍ക്ക് കൊമ്പ് ഉണ്ടായിരിക്കല്‍ കൂടുതല്‍ നല്ലത് .ചെവിക്ക് പൊട്ടലോ ദ്വോരമോ ഉണ്ടാവുന്നതിനു വിരോധമില്ല ചെവിയില്‍നിന്നു മുറിഞ്ഞു പോകാതിരുന്നാല്‍ മതി .പല്ല് നഷ്ടപെട്ടതും രണ്ട്‌ കണ്ണ് കള്‍ക്കോ അല്ലെങ്കില്‍ ഒരു കണ്ണിനു മാത്രമോ കാഴ്ച ഇല്ലാത്തതും പറ്റുകയില്ല .കാഴ്ചയോ പല്ലോ നഷ്ടപെട്ടാല്‍ തീറ്റക്ക്‌ ഭംഗം നേരിടുകയും അതിനാല്‍ മാംസം കുറയുകയും ചെയ്യും .നടക്കുവാന്‍ കാലിനു വേണ്ടത്ര സ്വാദീനം ഇല്ലാത്ത മുടന്തുള്ള മ്രഗത്തിനു മറ്റു കാലികളെ പോലെ നല്ല പുല്ലുള്ള സ്ഥലത്തേക്ക് പോയി മേഞ്ഞു തിന്നുവാന്‍ സാധിക്കുകയില്ലല്ലോ അതിനാല്‍ ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .രോഗമുള്ളതും ചെറിയവ്രണം ,കുരു മുതലായ കേടുള്ളതും പറ്റുകയില്ല ഇതുകൊണ്ടെല്ലാം മാംസം ചുരുങ്ങുകയും മറ്റു മാംസം ചീത്ത ആവുകയും ചെയ്യുമല്ലോ  ഗര്‍ഭമുള്ളതും പറ്റുകയില്ല ഗര്‍ഭിണിആകുമ്പോള്‍ മാംസം ചീത്തയാകുന്നത് കൊണ്ടാണ് .എന്നാല്‍ കാലിന്റെ മുടന്ത്. കാഴ്ച കുറവ് .രോഗം ഇവയില്‍ നിന്ന് കുറഞ്ഞ രീതിയില്‍ ഉണ്ടാവുകയും അതിന്റെ നാശം മാംസത്തെ ബാധിക്കാതിരിക്കുകയും ചെയ്താല്‍ ഉളുഹിയത്തിനു വിരോധമില്ല .ചൊറി .മുറിവ്‌. കുരു .ചെരുതയിട്ടെ ഉള്ളുവെങ്കിലും ആ മ്രഗത്തെയും ഉളുഹിയത്തിനു പറ്റുകയില്ല .ഉളുഹിയതിനുള്ള മ്രഗങ്ങളുടെ  നിബന്ധനകളാണ് ഈപറഞ്ഞത് .ഈ നിബന്ധനകള്‍  ഒത്ത ആടിനെ അറുക്കുകയാണെങ്കില്‍ ഒരു ആട്‌ ഒരാള്‍ക്ക് മാത്രമേ അറുക്കാന്‍ പാടുള്ളൂ ,ഒന്നിലധികം ആളുകള്‍ ഒരു ആടില്‍ പങ്ക് ചേരാന്‍ പാടില്ല .ഒട്ടകം മാട് എന്നി വര്‍ഗത്തില്‍ പെട്ടതിനെ അറുക്കുന്നുതെങ്കില്‍ ഏഴു പേര്‍ കൂടി അറുക്കാവുന്നതാണ്.കാള പോത്ത് ഒട്ടകം എന്നിവയില്‍ 7 പേര്‍ പങ്ക് ചേര്‍ന്ന് അറുക്കാവുന്നതാന്നു അഥവാ ഒരു ഒട്ടകം കാള പോത്ത് എന്നിവ ൭ ഏഴു ആടിന് തുല്യം ആണെന്ന് ഇതില്‍ നിന്നും മനസിലായല്ലോ .എന്നാലും ഒരാള്‍ ഏഴു മാടുകളെയോ ഏഴു ഒട്ടകത്തെയോ അറുക്കുന്നതിനെകാല്‍ 7 ആടുകളെ അറുക്കലാണ് ഏറ്റവും നല്ലത് .അത് ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ലത് ഒട്ടകം പിന്നെ ഒരു മാട് പിന്നെ ഒരു നെയ്യാട് പിന്നെ ഒരു കോലാട് എന്നീ ക്രമത്തില്‍ ഒരാള്‍ ഒന്നിനെ അറുക്കലാണ് .ഏഴുപേര്‍ ചേര്‍ന്ന് ഒരു ഒട്ടകമോ മാടോ അറുക്കുന്നതിലും നല്ലത് ഓരോരുത്തരും ഒരു ആട് അറുക്കലാണ് .ഒരാള്‍ അറുക്കുന്ന ഉളുഹിയത്ത് അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്ക് കൂടി വകവെക്കപ്പെടുന്നതാണ് **നിയ്യത്ത് ചെയ്യല്‍ (ഉളുഹിയതിനെ കരുതല്‍ ) ഉളുഹിയത്ത് അറുക്കുന്നതിന്റെ ശര്താകുന്നു .അറുക്കുംപോഴോ ആ മ്രഗത്തെ അതിനായി മാറ്റി വെക്കുംപോഴോ അറുക്കുവാന്‍ മറ്റൊരാള്‍ക്ക് വക്കാലത്ത് കൊടുക്കുമ്പോഴോ നിയ്യത്ത് ചെയ്യവുന്നതാന്ന്.അറുക്കുവാന്‍ ഏല്‍പിച്ച വക്കീലിനെ തന്നെ നിയ്യത്തിനും ഏല്‍പ്പിക്കാവുന്നതാണ്.*സുന്നത്തായ ഉളുഹിയത്ത് (നേര്ച്ചയല്ലാത്തത് ) അറുത്ത മാംസത്തിന്റെ ഇനത്തില്‍ പെട്ടത് കുറഞ്ഞതെങ്കിലും പച്ചയില്‍ തന്നെ (വേവിക്കുന്നതിനു മുന്പ് ) ഇയാള്‍ ചിലവ് കൊടുക്കല്‍ കടപെട്ടിട്ടില്ലാത്ത ഒരു അഗതിക്ക് എങ്കിലും നല്‍കിയാലും ഉളുഹിയത്ത് നിറവേറി എന്ന് പറയാവുന്നതാണ് .മാംസത്തില്‍ പെട്ടതല്ലാത്ത തൊലി .കരള്‍ .പാട മുതലായത് മാത്രം കൊടുത്താല്‍ മതിയാവുകയില്ല .സുന്നത്തായ ഉളുഹിയത്ത്തിന്റെ മാംസം വിധരണം ചെയ്യുന്നതില്‍ ഏറ്റവും ഉത്തമമായ രൂപം ഉടമസ്ഥന്‍ കുറഞ്ഞെതെങ്കിലും ഭക്ഷിക്കാന്‍എടുത്ത്  ബാക്കി എല്ലാം സ്വദഖാ ചെയ്യലാണ് .ഉടമസ്ഥന്‍ ഭക്ഷിക്കാന്‍  എടുക്കുന്ന കുറഞ്ഞതു അതിന്റെ കരളായിരിക്കലും നല്ലതാണു .ഇപ്രകാരം ചെയ്യുന്നില്ലെങ്കില്‍ പിന്നെ നല്ല രൂപം മൂന്നില്‍ ഒരുഭാഗം ഉടമ എടുക്കുകയും ബാക്കി രണ്ട്‌ ഭാഗം സ്വദഖ ചെയ്യലാണ് .അതും ചെയ്യുന്നില്ലെങ്കില്‍ പിന്നെയുള്ള രൂപം മൂന്നില്‍ ഒരു ഭാഗം ഉടമ എടുക്കുക പിന്നെയുള്ള രണ്ട്‌ ഭാഗത്തില്‍ ഒന്ന് സ്വദഖ ചെയ്യുക ബാക്കിയുള്ള ഒരു ഭാഗം ഹദിയ ആയികൊടുക്കുക .*ഉളുഹിയത്ത് അറുത്ത മ്ര്‍ഗതിന്റെ യാതൊന്നും(മാംസം, കൊമ്പ്‌, തൊലി,) ഉടമസ്ഥന്‍വില്‍ക്കുവാന്‍ പാടില്ല  അതിന്റെ യാതൊരു സാധനവും അമുസ്ലിംകള്‍ക്ക് നല്‍കുവാനും പാടില്ല .അറവിന്റെയോ മറ്റോ കൂലിയായി അതില്‍ നിന്ന് യാതൊന്നും കൊടുക്കുകയും അരുത് .കൂലിയെല്ലാം ഉടമസ്ഥന്‍ കയ്യില്‍ നിന്നും നല്‍കുക .സകാത്ത് വാങ്ങാവുന്ന അഗതികള്‍ക്ക് ഉളുഹിയതിന്റെ വസ്തുക്കള്‍ ഉടമയാക്കി കൊടുക്കാവുന്നതാണ് .അവര്‍ അത് ഭക്ഷിക്കുകയോ മുസ്ലിംകള്‍ക്ക് വില്‍ക്കുകയോ മുസ്ലിംകള്‍ക്ക് ഹദിയ ചെയ്യുകയോ മുസ്ലിംകളെ സല്ക്കരിക്കുകയോ ചെയ്യാവുന്നതാണ് .സാകാത്ത് വാങ്ങാന്‍ പാടില്ലാത്ത ധനവാന്‍മാര്‍ക്കും ഉളുഹിയതിന്റെ മാംസം നല്‍കാവുന്നതാണ് .പക്ഷെ അവര്‍ക്ക് ഉടമയാക്കി കൊടുക്കാന്‍ പാടില്ല .അതിനാല്‍ ധനവാന്മാര്‍ക്ക് ലഭിച്ചത് അവര്‍ക്ക് ഭക്ഷിക്കാവുന്നതും മറ്റുമുസ്ലിംകളെ ഭക്ഷിപ്പിക്കവുന്നതും മറ്റു മുസ്ലിംകളെ സല്ക്കരിക്കവുന്നതും മുസ്ലിംകള്‍ക്ക് ഹദിയ ചെയ്യലും അനുവദനീയമാണ് .എന്നാല്‍ അത് വില്‍ക്കുവാന്‍  പാടില്ല .ഉളുഹിയത്ത് വാങ്ങിയ അഗതികളും ദാനവാന്‍ മാരും അഗതികളും അതില്‍ നിന്നും ഒട്ടുംഅമുസ്ലിംകള്‍ക്ക് നല്‍കാന്‍ പാടില്ല .... ഇനിനിര്‍ബന്ധമായ ഉളുഹിയത്ത് ..നാം സുന്നത്തായ ഉളുഹിയത്തിനെ കുറിച്ചായിരുന്നു പറഞ്ഞു നിറുത്തിയത് .ഇനി നിര്‍ബന്ധമായ ഉളുഹിയത്തിനെ കുറിച്ച്  മനസ്സിലാക്കാം .ഉളുഹിയത്തിനു നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമായ ഉളുഹിയത്താകുന്നതാണ് .ഈ മ്രഗത്തെ ഉളുഹിയത്ത് അറുക്കാന്‍ നേര്‍ച്ചയാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്തിനുള്ളതാക്കി .ഇതിനെ ഞാന്‍ ഉളുഹിയത്താക്കി  ഇതുപോലുള്ളവാക്കുകള്‍ പറഞ്ഞാല്‍ അത് നേര്ച്ചയാകുന്നതാണ്.അതിനാല്‍ തന്റെ ഉടമസ്ഥതയിലുള്ള മ്രഗത്തെ സംബന്തിച്ച് ഇത് ഉളുഹിയത്താണെന്ന് പറയുകയും ആപറഞ്ഞത് കൊണ്ട് സുന്നത്തായ ഉളുഹിയത്താനെന്നു കരുതുകയും ചെയ്താലും അത് നേര്ച്ചയാകുന്നതാണ് ,പക്ഷെ സുന്നത്തായ ഉളുഹിയത്ത് എന്ന് കരുതികൊണ്ട് ഇത് ഉളുഹിയത്താന്നെന്നു പറഞ്ഞാല്‍ അത് സുന്നത്തായ ഉളുഹിയത്തായി പരിഗന്നിക്കപെടുമെന്നു ഇമാം അദ്റഈ (റ) യും മറ്റും പ്രസ്താവിച്ചിട്ടുണ്ട് .നേര്ച്ച ആക്കിയതിനാല്‍ നിര്‍ബന്ധമായ ഉളുഹിയത്ത് നേര്‍ച്ച ആക്കിയ ശേഷം വരുന്ന ആദ്യത്തെ ബാലിപെരുന്നളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കല്‍ നിര്‍ബന്ധമാണ്‌. നിര്‍ബന്ധമായ ഉളുഹിയത്ത് അറുത്താല്‍ അത് മുഴുവനും ദാനം ചെയ്യലും നിര്‍ബന്ധമാണ്‌ .ഉടമസ്ഥനും തന്റെ ചിലവില്‍ കഴിയുന്നവരും അതില്‍ നിന്ന് അല്‍പവും ഉപയോഗിക്കാന്‍ പാടില്ല .*ഉളുഹിയ്ത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തി ആകത്തതോ  കേടുള്ളതോ പ്രായം തികയാത്തതോ നേര്ച്ചയാക്കപെട്ടാല്‍ അത് നേര്‍ച്ചയാകുന്നതും നേര്ച്ചയാക്കിയ ശേഷം ആദ്യംവരുന്ന പെരുന്നാളില്‍ ഉളുഹിയത്ത്തിന്റെ സമയത്ത് തന്നെ അറുക്കപെടെണ്ടതും  .അത് മുഴുവന്‍ മേല്‍ പറയപ്പെട്ടത് പ്രകാരം വിതരണം ചെയ്യേണ്ടതുമാണ് .നിര്‍ബന്ധമായ ഉളുഹിയത്ത് മേല്‍പ്പറഞ്ഞ സമയത്ത് അറുക്കാതിരുന്നാള്‍ അതിന്റെ സമയം നഷ്ട്ടപെട്ട കദാ ആയിതീരുന്നതും ഉടനെ അതിനെ  അറുക്കുകയും വേണം .അടുത്ത കൊല്ലത്തെ പെരുന്നാള്‍ വരെ അതിനെ പിന്തിക്കാന്‍ പാടില്ല .നേര്‍ച്ച മ്രഗം സമയമാകുന്നതിനു മുന്പ് നശിച്ചുപോയാല്‍ ഉടമസ്ഥന് യാതൊരു ബാധ്യതയും ഉത്തരവാതിത്വവുമില്ല.പക്ഷെ ഉടമസ്ഥന്‍ അതിനെ നശിപ്പിക്കുകയോ അവന്റെ വീഴ്ച കൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ നശിക്കുകയോ അറുക്കേണ്ട സമയമായിട്ടും അറുക്കാതിരിക്കുകയോ ചെയ്‌താല്‍ ഉടമസ്ഥന്‍ അതിനു ഉത്തരവാദി ആകുന്നതും പകരം മറ്റൊന്ന് അറുക്കേണ്ടതുമാണ് .നശിച്ച മ്രഗത്തിന്റെ നിലവാര വിലയ്ക്കുള്ള മ്രഗത്തെയാണ് അറുക്കേണ്ടത്. അത് നശിച്ച സന്ദര്‍ഭത്തില്‍ അതിന്റെ നിലവാര വിലയിലും അതിനെ അറുക്കേണ്ടി വരുന്ന പെരുന്നാളില്‍ അതുപോലത്തെ മ്രഗത്തിന്റെ നിലവാര വിലയും തമ്മില്‍ ഒത്തു നോക്കേണ്ടതും രണ്ട വിലയും തമ്മില്‍ വിത്യസമുണ്ടെങ്കില്‍ അധികം വരുന്ന വില നശിച്ച മ്രഗത്തിന്റെ നിലവാര വിലയായി കണക്കാക്കെണ്ടാതുമാണ് .അപ്പോള്‍ ആ വിലയ്ക്കുള്ള മ്രഗത്തെയാണ്‌ പകരം അറുക്കേണ്ടത് .പകരം അറുക്കപെടുന്ന മ്രഗം നശിച്ച മ്രഗത്തിന്റെ വര്‍ഗത്തിലും പ്രായത്തിലും ഉള്ളതായിരിക്കുകയും വേണം ഉളുഹിയതിനുള്ള മ്രഗം നശിച്ചാല്‍ ചെയ്യേണ്ടുന്ന പ്രതി വിധികളെ കുറിച്ചായിരുന്നു നാം പറഞ്ഞു നിര്‍ത്തിയത് ,ബാക്കി വിശദീകരിക്കാം ,ഉളുഹിയത്തിന്റെ മ്രഗം നശിച്ച സന്ദര്‍ഭത്തില്‍ വില വര്‍ധനവും പെരുനാളില്‍ വില കുരവുമാനെങ്കില്‍  നശിച്ചതുപോലത്തെ ഒന്ന് വാങ്ങിയാലും സംഖ്യ ബാക്കി വരുമല്ലോ അങ്ങനെയാകുമ്പോള്‍ ആകെ തുക മുടക്കി നശിച്ചതിലും മുന്തിയ ഒന്ന് വാങ്ങുകയോ അല്ലെങ്കില്‍ ബാക്കിയുള്ള സംഖ്യക്ക് വേറെ ഒരു മ്രഗം വാങ്ങുകയോ ചെയ്യേണ്ടതാണ് .മിച്ച സംഖ്യ അതിനു മാത്രം ഇല്ലെങ്കില്‍ പലരും പങ്ക് ചേര്‍ന്ന് മാടിനെ ഉളുഹിയത്ത് അറുക്കുന്നുന്ടെങ്കില്‍ അതിന്റെ ഒരു വിഹിതം വാങ്ങി അതില്‍ പങ്ക് ചേരുക.ഒട്ടകം മാട് എന്നിവയില്‍ 7  ആളുകള്‍ക്ക് പങ്ക് ചേരാമെന്ന് നാം മുന്പ് മനസ്സിലാക്കിയല്ലോ .ഇനി 7 ആളുകള്‍ ചേര്‍ന്ന് അറുക്കുന്ന ഉളുഹിയത്തില്‍ പങ്കാളി ആകാനും മെച്ചമുളള സംഖ്യ തികയാതെ വന്നാല്‍ ബാക്കി യുള്ള തുകക്ക്  മാംസം വാങ്ങി ദാനം ചെയ്യേണ്ടതാണ് .നേര്ച്ചയാക്കിയ ആള്‍ തന്നെ നേര്ച്ച സാധനം നശിപ്പിക്കുകയോ അല്ലെങ്കില്‍ അവന്റെ വീഴ്ച കൊണ്ട് അത് നശിക്കുകയോ ചെയ്താലുള്ള പ്രതി വിധിയാണ് ഈ പറഞ്ഞത് .ഇനി മറ്റൊരാള്‍ സാധനം നശിപ്പിച്ചാല്‍ അതിന്റെ വില അയാളില്‍ നിന്നും വസൂലാക്കുകയും ആവിലക്ക് നശിപ്പിച്ചത് പോലുള്ള ഒന്നിനെ വാങ്ങി നേര്ച്ചയാക്കിയ ആള്‍ അറുക്കുകയും ചെയ്യേണ്ടതാണ് .നേര്ച്ചസധനം സമയമാകുന്നതിന്റെ മുന്പ് നശിക്കാന്‍ പോകുന്നതായി അറിഞ്ഞാല്‍ അതിനെ ഉടനെ അറുത്ത് ഉളുഹിയത് നല്‍കേണ്ടവരില്‍ വിധരണം ചെയ്യേണ്ടതാണ് .യഥാര്‍ത്ഥ സമയമാകുമ്പോള്‍ പകരമൊന്നും ചെയ്യേണ്ടതില്ല .അറുക്കാന്‍ സൌകര്യ പെട്ടിട്ടും അറുക്കാ തിരുന്നാള്‍ അവന്റെ വീഴ്ചയ ആയികണക്കാക്കുന്നതും പകരം ഒന്നിനെ അരുക്കേണ്ടി വരുന്നതുമാണ്.ഈ ആട് ഈമാട് എന്നിങ്ങനെ ഒരു നിശ്ചിത മ്രഗത്തെ സൂചിപ്പിക്കാതെ ഒരു ആടിനെയോ ഒരു മാടിനെയോ ഉളുഹിയത്തഅറുക്കാന്‍ നേര്ച്ചയാക്കുവാന്‍ പിന്നിട് ആ നേര്ച്ചയിലെക്ക് ഒരു മ്രഗത്തെ ക്ലിപ്ത പെടുത്തുകയും ചെയ്താല്‍ ഉളുഹിയത്തിന്റെ സമയമാകുന്നതിനു മുന്പ് അത് നശിക്കുകയും ചെയ്താല്‍ അവന്റെ ബാധ്യതയില്‍ നേര്‍ച്ച അവശേഷിക്കുന്നതാണ് അതിനാല്‍ സമയമാകുമ്പോള്‍ ഒന്നിനെ അറുക്കേണ്ടി വരുന്നതുമാണ് .നേര്ച്ച മ്രഗം പ്രസവിച്ചാല്‍ കുട്ടിയേയും അറുത്ത് വിതരണം ചെയ്യേണ്ടതുമാണ് .കുട്ടിയുടെ ആവശ്യം കഴിച്ചു ബാക്കി വരുന്ന പാല്‍ ഉടമസ്ഥന് കുടിക്കാം പക്ഷെ കറാഹത്താണ് .ദാനം ചെയ്യുകയാണ് നല്ലത് .വില്‍ക്കള്‍ ഹറാംആണ് .മറ്റു വാഹനങ്ങള്‍ ഒന്നുമില്ലാതെ വിഷമിക്കുമ്പോള്‍ സവാരിക്ക് ഉപയോഗിക്കലും അനുവദനീയമാണ് .

Sunday, October 14, 2012

ജംഅും ഖസറും


സര്‍ 

നാല്  റക്അത്തുള്ള ഫര്‍ള് നിസ്കാരം മാത്രമേ സര്‍ ആക്കി (ചുരുക്കി ) നിസ്കരിക്കാവൂ അത് തന്നെ വഖ്‌തില്‍ നിര്‍വഹിക്കപെടുന്ന അദാഅ്  ആയതും ആയിരിക്കണം യാത്ര ആരംഭിക്കുന്ന പ്രദേശത്തിന്റെ പരിധി വിട്ടാല്‍ യാത്രക്കാരന് ചുരുക്കി നിസ്കരിക്കാവുന്നതാണ് മടക്കയാത്രയില്‍ ആദ്യം പുറപ്പെട്ട സ്ഥലത്തിന്റെ പരിധിയില്‍ എത്തിയാല്‍ യാത്ര അവസാനിക്കുന്നതും ചുരുക്കി നിസ്കരിക്കുന്നത് അനുവധനിയമാല്ലതായി തീരുന്നതുമാണ്,, ഇനിയും ചില നിബന്ധനകള്‍ കൂടിയുണ്ട് രണ്ട മര്ഹലയില്‍ കുറയാത്ത ദൂരം ഉള്ള യാത്ര ആയിരിക്കണം ഏകദേശം നൂറ്റി മുപ്പത്തി രണ്ട കിലോമീറ്റര്‍ ദൂരമുണ്ടാവണം,,കാറിലോ വിമാനത്തിലോ കപ്പലിലോ യാത്രചെയ്താലും രണ്ട മര്‍ഹല ഉണ്ടായാല്‍ മതി ,,,എവിടേക്കാണോ  പോകുന്നത് ആസ്ഥലം ഉദ്ദേശിച്ചിരിക്കണം രണ്ടു മര്‍ഹലയോ അതില്‍ കൂടുതലോ ദൂരം ഉണ്ടെന്നു അറിഞ്ഞിരിക്കണം (യാത്രയുടെ ദൂരം അറിയാത്ത എത്തുന്നിടത്ത് എത്തട്ടെ എന്ന് കരുതി യാത്ര ചെയ്യുന്നവര്‍ക്ക് കസര്‍ ആക്കല്‍ അനുവദനിയമല്ല) അനുവദനിയമായ യാത്ര ആയിരിക്കണം അഥവാ ഇസ്ലാം അനുവദിച്ച കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്ര ആയിരിക്കിക .അവധി എത്തിയ കടമുള്ളവന്‍ വീട്ടാനുള്ള മുതല്‍ ഉള്ളതോടൊപ്പം...

കടം നല്‍കിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ് അവന്‍ ഖസര്‍ ആക്കാന്‍ പാടില്ല .ഭര്‍ത്താവുമായി പിണങ്ങി പോകുന്നവ്ള്‍ക്കും പോകാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്ക് സന്താനങ്ങള്‍ പോകലും കുറ്റകരമായ യാത്രയാണ് .എന്നാല്‍ ദീനികാര്യങ്ങള്‍ പഠിക്കണോ ഹജ്ജ് ഉമ്രകള്‍ നിര്‍വഹിക്കണോ പോകുന്നത് അനുവദനീയമാണ് അത് കുറ്റകരമല്ല,,, ഇനിയുമുണ്ട് നിബന്ധനകള്‍ പൂര്‍ത്തിയാക്കി നിസ്കരിക്കുന്നവരോട് തുടരാതിരിക്കുക. തുടര്‍ന്നാല്‍ മഅമൂമും പൂര്തിയകണം. എങ്കിലും ചുരുക്കി നിസ്കരിക്കുന്നവര്‍ക്കും ജമാഅത്ത് സുന്നത്തുണ്ട്. ചുരുക്കി നിസ്കരിക്കുന്നു എന്ന് കരുതുകയും വേണം അത് നിയത്തിനോടൊപ്പം ആയിരിക്കണം അല്ലെങ്കില്‍ പൂര്‍ത്തിയാക്കി നിസ്ക്കരിക്കണം .ചുരുക്കി നിസ്കരിക്കുവാന്‍ നിയ്യത്ത് ചെയ്തവന്‍ നിസ്കാരം തീരുന്നത് വരെ നിയ്യത്തിനു എതിരൊന്നും ചെയ്യരുത് പൂര്‍ത്തിയാക്കാന്‍ കരുതുകയോ പൂര്‍ത്തി ആക്കിയാലോ എന്ന് ആലോചിക്കുകയോ .ചുരുക്കി നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കുകയോ ചെയ്‌താല്‍ പൂര്‍ത്തിയാക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്‌ ,,,, നിസ്കാരം തീരുന്നത് വരെ യാത്രക്കാരന്‍ ആയിരിക്കണം ..ചുരുക്കി നിസ്കരിക്കല്‍ അനുവദനീയമാണ് എന്ന് അറിഞ്ഞിരിക്കണം ഇപ്പോള്‍ ചുരുക്കി നിസ്കരിക്കേണ്ട രൂപം മനസിലായല്ലോ ഇനി ജമ്മാക്കള്‍ എങ്ങിനെ എന്ന്  വിശദീകരിക്കാം

ജംഅ്

ഇന്നലെ ഫര്‍ള് നിസ്കാരം ചുരുക്കി നിസ്കരിക്കേണ്ട രൂപം പറഞ്ഞിരുന്നു .ഇന്ന് ജംഇനെ കുറിച്ച പറയാം .

1. മുന്തിച്ചു ജംഉ ആക്കല്‍ അസറിനെ ളുഹറിന്റെ കൂടെ മുന്തിച്ച് നിസ്കരിക്കുമ്പോള്‍ ആദ്യ നിസ്കാരം ളുഹര്‍ ആണല്ലോ അപ്പോള്‍ ആദ്യം ളുഹര്‍ നിസ്കരിക്കണം അതുപോലെ ഇശയെ മഗ്രിബിനോടൊപ്പം നിസ്കരിക്കുമ്പോള്‍ ആദ്യം മഗ്രിബാണ് നിസ്കരിക്കെണ്ടത് ഇതാണ് മുന്തിച്ചു ജമ്മു ചെയ്യുന്നക്രമം ഇതിനു വിരുദ്ധമായി മുന്തിച്ച് ജം ആക്കാന്‍ പാടില്ല 

2. ജമ്മാക്കി നിസ്കരിക്കുന്നു എന്ന് കരുതുക ഒന്നാമത്തെ നിസ്കാരത്തിന്റെ തക്ബീറത്തുല്‍ ഇഹ്രാമിന്റെ വേളയില്‍ കരുതലാണ് ഉത്തമം അല്ലെങ്കില്‍ ഒന്നാമത്തെ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതിനു മുന്പ് കരുതിയാലും മതി 

3. രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നത് വരെ യാത്രയില്‍ ആയിരിക്കണം * രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കുന്നതിന് മുന്പ് യാത്ര അവസാനിക്കുകയോ യാത്ര അവസാനിപ്പിക്കുന്നു എന്ന് കരുതുകയോ ചെയ്താല്‍ പിന്നെ രണ്ടാമത്തതിനെ ഒന്നാമത്തതിനോടൊപ്പം ജമ്മു ആക്കാന്‍ പാടില്ല ആദ്യം നിസ്കരിച്ച ഒന്നാം നിസ്കാരത്തിനു യാതൊരു കുഴപ്പവും ഇല്ല .രണ്ടാം നിസ്കാരം അതിന്റെ വഖ്‌തില്‍ ...
നിസ്കരിച്ചാല്‍ മതി .

4. തുടരെ തുടരെ നിസ്കരിക്കണം ഒന്നാം നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ രണ്ടാം നിസ്കാരത്തില്‍ പ്രവേശിക്കണം രണ്ട നിസ്കാരങ്ങള്‍കുമിടയില്‍ കൂടുതല്‍ സമയം താമസിക്കാന്‍ പാടില്ല .എന്നാല്‍ ഫര്‍ലുകള്‍ മാത്രം നിര്‍വഹിച്ച് രണ്ട്‌ രക് അത്ത് നിസ്കരിക്കുന്ന സമയം താമസിക്കുന്നതിനു വിരോധമില്ല *** 

ഇനി പിന്തിച്ചു ജംഅ് ആക്കല്‍ എങ്ങിനെ എന്ന് നോക്കാം ളുഹരിനെ അസരിലേക്കും മഗ്രിബിനെ ഇഷയിലെക്കും പിന്തിച്ച് നിസ്കരിക്കലനല്ലോ പിന്തിച്ച്  ജംഅ്  ആക്കല്‍ .ഇങ്ങിനെ പിന്തിക്കുമ്പോള്‍ ജംഅ് ആക്കുവാന്‍ പിന്തിക്കുകയാണെന്നു ആദ്യത്തെ നിസ്കാരത്തിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് കരുതണം അഥവാ ളുഹരിനെ അസറിന്റെ കൂടെ പിന്തിച്ച് നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ളുഹറിന്റെ സമയം അവസാനിക്കുന്നതിനു മുന്പ് തന്നെ അസരിനോടൊപ്പം പിന്തിച്ച് ജംഅ് ആക്കാന്‍ കരുതണം മഗ്രിബിനെ ഇഷയിലേക്ക് പിന്തിക്കുന്നവനും ഇപ്രകാരം കരുതണം ഇങ്ങിനെ കരുതാതെ പിന്തിക്കാന്‍ പാടില്ലാത്തതും കരുതതിരുന്നാല്‍ ആദ്യ നിസ്കാരം കളാ ആകുന്നതുമാണ് .ഇപ്പോള്‍ ജംഅും ഖസറും എന്താണെന്നു നാം മനസില്ലാക്കിയല്ലോ റബ്ബ് ഖബൂലക്കട്ടെ ആമീന്‍

Friday, October 12, 2012

ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം


ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം

“രാത്രി സമയങ്ങളില്‍ അവര്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ ഓതുകയും സുജൂദ്‌ ചെയ്യുകയും ചെയ്യുമെന്ന് അല്ലാഹു സുബ്ഹാനഹു തആല വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു : ‘അവരാണ് ‘ സ്വാലിഹീങ്ങള്‍.

അബൂഹുറൈറ () പറയുന്നു : നബി () ഇങ്ങനെ പറയുന്നത് ഞാന്കേട്ടു : “ നിങ്ങള്ഖുര്ആന്ഓതുക . ഖിയാമം നാളില്അതിന്റെ ആളുകള്ക്ക് അത് ശുപാര്ശകന്‍ ആയി വരും .(ബുഖാരി , മുസ്‌ലിം)

നബി (സ) അരുളി : “ ഖിയാമം നാളില്‍ ഖുര്‍ആനിനെ കൊണ്ട് വരും . ഖുര്‍ആന്‍ അനുസരിച്ചു ദുനിയാവില്‍ കര്‍മ്മം ചെയ്തിരുന്നവരെയും ഹാജരാക്കും. മുന്പില്‍ അല ബഖറ സൂറത്തും ആലുഇംറാന്‍ സൂറത്തും നിന്ന് കൊണ്ട് അവരുടെ അനുയായികള്‍ക്ക് വേണ്ടി വാദിക്കും”. (മുസ്‌ലിം)

നബി (സ) അരുളി : “ നൈപുണ്യത്തോടെ ഖുര്‍ആന്‍ ഓതുന്നവര്‍ , അമലുകള്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന മലക്കുകളോടൊപ്പം ആയിരിക്കും. നൈപുണ്യമില്ലാതെ ബുദ്ധിമുട്ടി ഓതുന്നവര്‍ക്ക് രണ്ടു പുണ്യമുണ്ട് “. (ബുഖാരി , മുസ്‌ലിം)
(ഒന്ന് അവരുടെ ഉത്സാഹത്തിനും ബുദ്ധിമുട്ടിന്നും രണ്ടു അവരുടെ ഖുര്‍ആന്‍ പാരായണതിന്നും)
നബി (സ) അരുളി : “ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരോട് പറയപ്പെടും : നീ ഓതുക (സ്വര്‍ഗത്തിലെ പദവികളിലേക്ക് ) കയറിപ്പോവുക. നീ ദുനിയാവില്‍ ഓതിയിരുന്നത് പോലെ ആകര്‍ഷകമായി ഓതുക . നിന്‍റെ പദവി നീ ഓതുന്ന ഏറ്റവും ഒടുവിലത്തെ ആയത്തിന്റെ അറ്റത്താകുന്നു”.(അബൂദാവൂദ്, തിര്‍മിദി)

നബി (സ) അരുളി : “ എന്‍റെ സമുദായതിന്നു ലഭിക്കുന്ന പ്രതിഫലങ്ങള്‍ എല്ലാം എന്‍റെ മുന്പില്‍ ഹാജരക്കപ്പെട്ടു . ഒരാള്‍ ഒരു പള്ളിയില്‍ നിന്ന് കരട് എടുത്തുമാറ്റുന്നതിന്റെ പ്രതിഫലം പോലും. എന്‍റെ സമുദായത്തിന്റെ പാപങ്ങളും മുന്പില്‍ ഹാജരക്കപ്പെട്ടു . പരിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു സൂറത്തോ ആയത്തോ ഒരാള്‍ മനപ്പാഠം ആക്കിയതിനു ശേഷം മറക്കുന്നതിനെക്കാള്‍ വലിയ പാപം ഞാന്‍ വേറെ കണ്ടില്ല . (അബൂദാവൂദ് , തിര്‍മിദി)

നബി (സ) അരുളി : “ഖുര്‍ആന്‍ പഠിച്ച ശേഷം മറന്നവന്‍ കുഷ്ഠരോഗിയായ വിധത്തിലാണ് അല്ലാഹുവുമായി കാണുക “. (അബൂദാവൂദ്, ദാരിമി )

അബൂസഈദു (റ) പറയുന്നു : നബി (സ) എന്നോട് ചോദിച്ചു : ഞാന്‍ നിനക്ക് ഈ പള്ളിയില്‍നിന്നു പുറത്തുപോകുന്നതിന്നു മുന്പ് ഒരു മഹത്തായ ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചു തരട്ടെയോ? അങ്ങിനെ തിരുമേനി എന്‍റെ കൈ പിടിച്ചു . ഞങ്ങള്‍ പള്ളിയില്‍നിന്നു പുറത്ത്‌ കടക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു : റസൂലെ , അങ്ങ് പറഞ്ഞില്ലേ , എനിക്ക് ഏറ്റവും മഹത്തായ ഒരു ഖുര്‍ആന്‍ സൂറത്ത് പഠിപ്പിച്ചുതരാമെന്നു? അപ്പോള്‍ നബി (സ) അരുളി : “ ഫാത്തിഹ സൂറത്ത് ആണത് “. (ബുഖാരി)

നബി (സ) സൂറത്തുല്‍ ഇഖ്‌ലാസിനെ പറ്റി അരുളി : “ എന്‍റെ ആത്മാവ് കൈവശമുള്ള അല്ലാഹുവാണെ സത്യം അത് ഖുര്‍ആന്‍റെ മൂന്നില്‍ ഒരു ഭാഗത്തോട് തുല്യമാണ് “. (ബുഖാരി , മുസ്‌ലിം)

ഒരാള്‍ നബി (സ) യോട് പറഞ്ഞു : “ അല്ലാഹുവിന്‍റെ റസൂലെ ,  സൂറത്തുല്‍ ഇഖ്‌ലാസിനെ സ്നേഹിക്കുന്നു” . അപ്പോള്‍ നബി (സ) അരുളി : “ തീര്‍ച്ചയായും അതിനോടുള്ള നിന്‍റെ സ്നേഹം നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും “(ബുഖാരി , തിര്‍മിദി )
അഖബത്തിബ്നു ആമിര്‍ (റ) നോട് നബി (സ) ചോദിച്ചു : “ ഈ രാത്രിയില്‍ എനിക്കിറക്കപ്പെട്ട ചില ആയത്തുകള്‍ പോലെ മറ്റൊന്നും കാണുകയില്ലെന്നു നിനക്കറിയാമോ? സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ആണവ “. (മുസ്‌ലിം)

ഉബയ്യിബ്നു കഅബ് (റ) പറയുന്നു : നബി (സ) അരുളി : “ അബൂമുന്‍ദിരെ, നിനക്കറിയാമോ അല്ലാഹുവിന്‍റെ ഖുര്‍ആനില്‍ നിന്ന് നിന്നോടൊപ്പം ഉള്ളതില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് ഏതാണ് “? ഞാന്‍ പറഞ്ഞു : “ ആയത്തുല്‍ കുര്സിയ്യ്‌” അപ്പോള്‍ നബി (സ) എന്‍റെ നെഞ്ചില്‍ തട്ടിക്കൊണ്ട് എന്നെ അഭിനന്ദിച്ചുകൊണ്ട് അരുളി : “   അബൂമുന്‍ദിരെ , ജ്ഞാനം നിന്നെ സന്തുഷ്ടനാക്കട്ടെ “. (മുസ്‌ലിം)

അബൂഹുറൈറ (റ) പറയുന്നു  : റമളാനിലേ സക്കാത്ത്‌മുതല്‍ സൂക്ഷിക്കാന്‍ നബി (സ) എന്നെ ഏല്പിച്ചു .ഒരാള്‍ വന്നു അതില്‍നിന്നും വാരാന്‍ ശ്രമിച്ചപ്പോള്‍ ഞാനയാളെ പിടികൂടി.നിന്നെ ഞാന്‍ റസൂലിന്‍റെ സന്നിധിയില്‍ ഹാജരാക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു : ഞാന്‍ ആവശ്യക്കാരനാണ് എനിക്ക് കുട്ടികളും കുടുംബവും ഉണ്ട് . കഠിനമായ ആവശ്യം മൂലമാണ് ഞാനിതു ചെയ്യുന്നത്.

ഇതുകേട്ടപ്പോള്‍ ഞാന്‍ അയാളെ വിട്ടയച്ചു (രാത്രിയില്‍ ആണീ സംഭവം ). നേരം പുലര്‍ന്ന ഉടനെ ഞാന്‍ നബി (സ) യുടെ തിരുസന്നിധിയില്‍ എത്തി . ഉടനെ നബി (സ) ഇങ്ങോട്ട് ചോദിച്ചു : അബൂഹുറൈറ നീ ഇന്നലെ ബന്ധനസ്ഥനാക്കിയവനെ എന്ത് ചെയ്തു .

ഞാന്‍ പറഞ്ഞു : അല്ലാഹുവിന്‍റെ റസൂലെ , അവന്‍ കുടുംബപരമായ ദയനീയതയും ആവശ്യവും പറഞ്ഞതിനാല്‍ ഞാന്‍ അവനോടു കേരുന്യം കാണിച്ചു വിട്ടയച്ചു.

നബി (സ) അരുളി : “ അറിയുക , അവന്‍ നിന്നോട് പറഞ്ഞത് കളവാണ് , ഇന്നും അവന്‍ വരും .

നബി (സ) ഇത് പറഞ്ഞപ്പോള്‍ എനിക്കുറപ്പായി അയാള്‍ ഇന്നും വരുമെന്ന് . ഞാന്‍ കാത്തിരുന്നു. അവന്‍ വരികയും ചെയ്തു .ഭക്ഷണ സാധനം വാരാന്‍ തുടങ്ങിയപ്പോള്‍ ഞാനയാളെ പിടികൂടി. അയാള്‍ തന്‍റെ ദയനീയാവസ്ഥകള്‍ എന്നോട് പറഞ്ഞു , തലേദിവസത്തെ പോലെ കരുണയ്ക്ക് വേണ്ടി എന്നോട് കേണു . അവനെ ഞാന്‍ വിടുകയും ചെയ്തു. നബി (സ) യോട് രാവിലെ ചെന്ന് പറഞ്ഞപ്പോള്‍ നബി (സ) തലേന്ന് പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം ഉണ്ടായി. മൂന്നാം ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ അയാളോട് ചോദിച്ചു  : നീ ഇതാവര്‍ത്തിക്കുകയില്ലെന്ന് പറയുകയും പിന്നെയും പിന്നെയും ആവര്‍ത്തിക്കുകയും ചെയ്യുന്നു .

അപ്പോള്‍ അയാള്‍ പറഞ്ഞു : എന്നെ താങ്കള്‍ വിട്ടയക്കുകയാനെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് ചില വചനങ്ങള്‍ പഠിപ്പിച്ചു തരാം. അതുകൊണ്ട് അല്ലാഹു താങ്കള്‍ക്ക്‌ പ്രയോജനമുണ്ടാക്കും.
ഞാന്‍ ചോദിച്ചു :ഏതാണവ?

അവന്‍ പറഞ്ഞു : നീ നിന്‍റെ കിടക്കയെ സമീപിക്കുമ്പോള്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതുക. അത് താങ്കള്‍ക്ക് അല്ലാഹുവില്‍ നിന്നുള്ള കാവല്‍ ആയിരിക്കും. നേരം പുലരുന്നത് വരെ ഒരു പിശാചും താങ്കളെ സമീപിക്കുകയില്ല .

ഞാനയാളെ പിന്നെയും വിട്ടയച്ചു. നബി(സ) യെ ഞാന്‍ സമീപിച്ചപ്പോള്‍ നബി (സ) ചോദിച്ചു : അബൂഹുറൈറ , നിന്‍റെ ബന്ധനസ്ഥനെ എന്ത് ചെയ്തു?

ഞാന്‍ പറഞ്ഞു : റസൂലെ അവന്‍ പറഞ്ഞു : ചില വിശുദ്ധ വചനങ്ങള്‍ എനിക്ക് പറഞ്ഞുതരാമെന്നു അല്ലാഹു അതുകൊണ്ട് എനിക്ക് പ്രയോജനമുണ്ടാക്കുമെന്നും . അപ്പോള്‍ ഞാന്‍ അവനെ വിട്ടയച്ചു .

നബി (സ) ചോദിച്ചു : അതെന്താണ് ? “കിടപ്പറയില്‍ ചെന്നാല്‍ ആയത്തുല്‍ കുര്സിയ്യ്‌ ഓതാന്‍ അവന്‍ പറഞ്ഞതും മറ്റും ഞാന്‍ നബി (സ) യോട് പറഞ്ഞു .

അപ്പോള്‍ നബി (സ) പറഞ്ഞു : “അവന്‍ നുണയന്‍ ആണെങ്കിലും നിന്നോട് സത്യമാണ് പറഞ്ഞത്. അബൂഹുറൈറ , മൂന്നു ദിവസമായി നീ സംഭാഷണം നടത്തിയിരുന്നത് ആരോടാണ് എന്നറിയാമോ?
ഞാന്‍ പറഞ്ഞു : ഇല്ല
അപ്പോള്‍ നബി പറഞ്ഞു : “അത് പിശാചാണ്”.
(ബുഖാരി )