Wednesday, July 25, 2012

റസൂല്‍(( (((()(((സ) യുടെ മുത്തുമൊഴികള്‍


അബൂ ഹുറൈറ () യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ അവരെ വലയം ചെയ്യാതിരിക്കില്ല അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഹുറൈറ (റ) യും അബൂ സയീദും പറയുന്നു : നബി (സ്വ) അരുളി : ദിക്ര്‍ ചൊല്ലിക്കൊണ്ട് ഒരു കൂട്ടര്‍ ഇരിക്കുമ്പോള്‍ മലക്കുകള്‍ വലയം ചെയ്യാതിരിക്കില്ല.അനുഗ്രഹം അവരെ പൊതിയുകയും ശാന്തി ഇറങ്ങി വരികയും അല്ലാഹു അവരെ പറ്റി തന്റെ സമീപസ്തരോട് പറയുകയും ചെയ്യും ( സ്വഹിഹ് മുസ്ലിം )
അബൂ ഉമാമ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഖുര്‍ആന്‍ ഓതുവിന്‍.അത് അന്ത്യ നാളില്‍ ഓത്തുകാര്‍ക്ക് ശുപാര്‍ശകനായി വരും ( സ്വഹീഹ് മുസ്ലിം )
നവാസ് (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : അന്ത്യ നാളില്‍ ഖുര്‍-ആനിനെ കൊണ്ട് വരും.അതനുസരിച്ച് കര്‍മ്മം ചെയ്തവരെയും.അല്‍ ബഖറ ,ആലു ഇമ്രാന്‍ എന്നീ അധ്യായങ്ങളാകും മുമ്പില്‍.ഓത്തുകാര്‍ക്കായി അവ രണ്ടും വാദിക്കും (മുസ്ലിം)
ഉസ്മാന്‍ (റ) പറയുന്നു : നിങ്ങളില്‍ ഉന്നതന്‍ ഖുര്‍-ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവരാണ്.(ബുഖാരി)
അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന സത്യ വിശ്വാസി ഓറഞ്ചു പോലെയാണ്.മണവും നന്ന്.രുചിയും നന്ന്.ഖുര്‍-ആന്‍ ഓതാത്ത വിശ്വാസി കാരക്ക പോലെയാണ്.മണം ഇല്ലെങ്കിലും രുചി മധുരം.ഖുര്‍-ആന്‍ ഓതുന്ന കപടന്‍ റൈഹാന്‍ പുഷ്പം പോലെ ആണ്.മണം നല്ലത് എങ്കിലും രുചി കൈപ്പ്.ഖുര്‍-ആന്‍ ഓതാത്ത കപടന്‍ ആട്ടങ്ങ പോലെ ആണ്.മണം ഇല്ല - രുചി കയ്പ്പും ( ബുഖാരി )
ബറാഉ (റ) പറയുന്നു : ഒരാള്‍ അല്‍ കഹ്ഫ്‌ സൂറത്ത് ഓതുക ആയിരുന്നു .അയാളുടെ കുതിരയെ രണ്ടു കയറു കൊണ്ട് കെട്ടിയിട്ടുണ്ട്.ഒരു മേഘം അതിനെ വലയം ചെയ്തു.അത് താഴോട്ടു അടുക്കാന്‍ തുടങ്ങി.അത് അടുത്ത് വന്നപ്പോള്‍ കുതിരക്ക് വിറളി എടുത്തു.അദ്ദേഹം രാവിലെ നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഓതുന്ന ഇടത്ത് ഇറങ്ങിയ ശാന്തിയാണ് അത് ( ബുഖാരി , മുസ്ലിം )
ഇബ്നു മസ്ഊദ് (റ) പറയുന്നു : നബി (സ്വ) അരുളി : അല്ലാഹുവിന്റെ വേദത്തില്‍ നിന്നൊരു അക്ഷരം ഓതിയാല്‍ ഒരു നന്മ ഉണ്ട്.ഒന്നിന് പത്തു പുണ്യം ഉണ്ട്.' അലിഫ് ലാം മീം ' ഒരു അക്ഷരം എന്ന് ഞാന്‍ പറയില്ല.അലിഫ് ഒരക്ഷരം,ലാം ഒരക്ഷരം , മീം ഒരക്ഷരം (തുര്മുദി)
ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി (സ്വ) അരുളി : ഉള്ളില്‍ ഒരക്ഷരം ഖുര്‍-ആന്‍ ഇല്ലാത്ത മനുഷ്യന്‍ തകര്‍ന്നു കിടക്കുന്ന വീട് പോലെ ആണ്.(തുര്മുദി)
അബൂ ഹുറൈറ (റ) പറയുന്നു : നബി (സ്വ) അരുളുന്നത് കേട്ടു : ഉറക്കെ ,ഈണത്തില്‍ ഖുര്‍-ആന്‍ ഓതുന്ന ഒരു നബിയുടെ ശബ്ദം കേള്‍ക്കുന്നത് പോലെ മറ്റൊന്നും അല്ലാഹു ശ്രദ്ധിക്കുക ഇല്ല (ബുഖാരി - മുസ്ലിം )
ബറാഉ (റ) പറയുന്നു : നബി (സ്വ) ഒരിക്കല്‍ ഇശാഅ് നിസ്ക്കാരത്തില്‍ 'വത്തീനി' ഓതുന്നത് കേട്ടു.അതിനേക്കാള്‍ തേനോഴുകുന്ന ശബ്ദം ഞാന്‍ വേറെ കേട്ടിട്ടില്ല (ബുഖാരി - മുസ്ലിം )
ഇബ്നു മസ് ഊദ് (റ) പറയുന്നു : നബി (സ്വ) എന്നോട് അരുളി : എനിക്ക് ഖുര്‍-ആന്‍ ഓതി തരൂ.ഞാന്‍ ചോദിച്ചു : അങ്ങേക്ക് അവതരിച്ച ഖുര്‍-ആന്‍ ഞാന്‍ ഓതി തരുകയോ ? നബി (സ്വ) അരുളി : മറ്റുള്ളവരില്‍ നിന്ന് അത് കേള്‍ക്കുന്നത് ഇഷ്ടമാണു എനിക്ക്.ഞാന്‍ നബി (സ്വ) ക്ക് സൂറത്ത് നിസാ ഓതി കൊടുത്തു.താഴെ സൂക്തം വരെ
فكيف إذا جئنا من كل أمة بشهيد وجئنا بك على هؤلاء شهيدا
(എല്ലാ സമൂഹങ്ങളില്‍ നിന്നും സാക്ഷിയെ നാം ഹാജരാക്കുന്ന നാളില്‍ നബിയെ ,താങ്കളെ ഇവര്‍ക്ക് സാക്ഷി ആയും നാം ഹാജരാക്കും )
ഇത്രയും ആയപ്പോള്‍ നബി (സ്വ) അരുളി : മതി .ഞാന്‍(ഇബ്നു മസ് ഊദ് ) തിരിഞ്ഞു നോക്കുമ്പോള്‍ നബിയുടെ (സ്വ) കണ്ണുകള്‍ നിറഞ്ഞു ഒഴുകുക ആയിരുന്നു ( ബുഖാരി - മുസ്ലിം )

അബൂ മൂസ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ സൂക്തങ്ങളെ ഭദ്രമായി മനസ്സില്‍ കെട്ടി ഇടുവിന്‍.(മനപ്പാഠം ഉള്ള ഖുര്‍-ആന്‍ മറന്നു പോകാതിരിക്കാന്‍ ശ്രദ്ധ വെക്കണം എന്ന് അര്‍ഥം ) ,മുഹമ്മദ്‌ (സ്വ) യുടെ ആത്മ നിയന്താവാണെ സത്യം ,കണങ്കാലില്‍ കയറിട്ടു കെട്ടിയിട്ട ഒട്ടകതെക്കാള്‍ ശക്തിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് ഖുര്‍-ആന്‍ ( ബുഖാരി ) ( അഥവാ ഖുര്‍-ആന്‍ ഉള്ള മനസ്സിലേക്ക് മാലിന്യങ്ങള്‍ വരുമ്പോഴാണ് അത് കയറു പൊട്ടിച്ചോടുക - നാറുന്ന ഹൃദയത്തില്‍ ഖുര്‍-ആന്‍ കിടക്കില്ല )
ഇബ്നു ഉമര്‍ (റ) പറയുന്നു : നബി (സ്വ) അരുളി : ഖുര്‍-ആന്‍ ഹൃദിസ്ഥം ആക്കിയവനും ഒട്ടകത്തെ കെട്ടിയവനും തുല്യം .ശ്രദ്ധിച്ചാല്‍ കയറു പൊട്ടിക്കാതെ നിര്‍ത്താം.കയറു അഴിച്ചിട്ടാല്‍ അത് തടി തപ്പും ( ബുഖാരി - മുസ്ലിം )
അബൂ സയീദ്‌ (റ) പറയുന്നു : എന്നോട് നബി (സ്വ) അരുളി : നീ പള്ളിയില്‍ നിന്നും ഇറങ്ങും മുമ്പ് ഞാന്‍ നിനക്ക് മഹത്വം ഏറിയ ഒരു സൂറത്ത് പഠിപ്പിച്ചു തരട്ടയോ?നബി (സ്വ) എന്റെ കൈ പിടിച്ചു .ഞങ്ങള്‍ പുറത്തിറങ്ങാന്‍ തുനിഞ്ഞപ്പോള്‍ നബിയോട് (സ്വ) ഞാന്‍ ചോദിച്ചു:അങ്ങേനിക്ക് മഹത്തായ സൂറത്ത് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിരുന്നുവല്ലോ .നബി (സ്വ) അരുളി: ' 
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
ആവര്ത്തിചോതുന്ന മഹത്തായ ഏഴു ആയത്തുകള്‍ ആണത്.എനിക്ക് ലഭിച്ച മഹത്തായ ഖുര്‍-ആന്‍ (ബുഖാരി ) - ഫാത്തിഹ സൂറത്ത് ആണിത്.

No comments:

Post a Comment